ആലപ്പുഴ: സോളാർ അന്വേഷണ കമ്മീഷൻ നീതിരഹിതമായി പെരുമാറി ക്രൂശിക്കുകയാണെന്നു കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിരഹിതമായ പ്രവർത്തനമാണു കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായത്. അന്വേഷണ കമ്മീഷനെ കരുവാക്കി പൊതുപ്രവർത്തകരെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പരാതിക്കാരിയുടേതെന്നു പറയുന്ന കത്ത് മാത്രമാണ് തെളിവായി സ്വീകരിച്ചിരിക്കുന്നത്.
മറ്റു ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നു പറയുന്നതല്ലാതെ യാതൊരു തെളിവുകളുടെയും പിൻബലമില്ലാത്ത റിപ്പോർട്ടാണ് ഇത്. താൻ വിളിച്ചതെന്നു പറയുന്ന 57 ഫോണ് കോളുകളിൽ 52 ഉം ഇങ്ങോട്ടു വിളിച്ചതാണ്. അഞ്ചു കോളുകൾ മാത്രമാണ് അങ്ങോട്ടു വിളിച്ചത്. അതും രാത്രി ഒന്പതിനു മുന്പു മാത്രം. എല്ലാ കോളുകളും 30 സെക്കൻഡിൽ താഴെ മാത്രമാണെന്നും അന്വേഷണ കമ്മീഷന് ഇതു ബോധ്യപ്പെട്ട കാര്യമാണെന്നും വേണുഗോപാൽ പറഞ്ഞു. ആരോപണങ്ങൾ കൊണ്ടു തളരുന്നവനല്ല താനെന്നും തനിക്കെതിരെ വ്യക്തമായ ഏതെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പൊതുപ്രവർത്തനം തന്നെ അവസാനിപ്പിക്കുമെന്നും ജനങ്ങളുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എം. ലിജു, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, മുൻ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
നീതിരഹിതമായ പ്രവർത്തനമാണു കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായത്. അന്വേഷണ കമ്മീഷനെ കരുവാക്കി പൊതുപ്രവർത്തകരെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പരാതിക്കാരിയുടേതെന്നു പറയുന്ന കത്ത് മാത്രമാണ് തെളിവായി സ്വീകരിച്ചിരിക്കുന്നത്.
മറ്റു ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നു പറയുന്നതല്ലാതെ യാതൊരു തെളിവുകളുടെയും പിൻബലമില്ലാത്ത റിപ്പോർട്ടാണ് ഇത്. താൻ വിളിച്ചതെന്നു പറയുന്ന 57 ഫോണ് കോളുകളിൽ 52 ഉം ഇങ്ങോട്ടു വിളിച്ചതാണ്. അഞ്ചു കോളുകൾ മാത്രമാണ് അങ്ങോട്ടു വിളിച്ചത്. അതും രാത്രി ഒന്പതിനു മുന്പു മാത്രം. എല്ലാ കോളുകളും 30 സെക്കൻഡിൽ താഴെ മാത്രമാണെന്നും അന്വേഷണ കമ്മീഷന് ഇതു ബോധ്യപ്പെട്ട കാര്യമാണെന്നും വേണുഗോപാൽ പറഞ്ഞു. ആരോപണങ്ങൾ കൊണ്ടു തളരുന്നവനല്ല താനെന്നും തനിക്കെതിരെ വ്യക്തമായ ഏതെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പൊതുപ്രവർത്തനം തന്നെ അവസാനിപ്പിക്കുമെന്നും ജനങ്ങളുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എം. ലിജു, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, മുൻ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.