തിരുവനന്തപുരം: ഇരുൾവീഴാത്ത അകക്കണ്ണിൽനിന്നു നിസാർ മാഷിനും ശിഷ്യർക്കും ജീവിതത്തിലേക്കു വഴികാട്ടുന്നതു ശുദ്ധസംഗീതമാണ്. ഈ സ്നേഹത്തിനു പകരമായി സംഗീതം അവർക്കു തിരികെ നൽകിയതു കൈ നിറയെ സമ്മാനങ്ങളും അഭിനന്ദനങ്ങളും. തിരുവനന്തപുരം മണക്കാട് ജിവിഎച്ച്എസ്എസിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കാഴ്ച പരിമിതർക്കുള്ള സംഗീത മത്സരവേദികളിൽ തിളങ്ങി നിൽക്കുകയായിരുന്നു നിസാർ തൊടുപുഴ എന്ന അധ്യാപകന്റെ പ്രിയ ശിഷ്യർ.
മലപ്പുറം ജില്ലയിലെ മങ്കട കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡിൽ അധ്യാപകനായ നിസാറിന്റെ ശിക്ഷണത്തിൽ സംഗീത ലോകത്തേക്കു ചുവടു വച്ചത് ആയിരത്തോളം കുട്ടികളാണ്. നിറങ്ങളും കാഴ്ചകളും ഒന്നുമില്ലാത്ത ലോകത്ത് ജീവിക്കുന്ന ആ അധ്യാപകനെയും വിദ്യാർഥികളെയും ഒരുമിച്ചു ചേർത്തുനിർത്തുന്നത് സംഗീതമാണ്.മാഷിന്റെ പ്രിയ ശിഷ്യരായ ഫാത്തിമ അൻഷി, എൻ. റിൻഷ, ആരിഫ് ലത്തീഫ്, മുഹമ്മദ് ആഷിഖ് എന്നിവരാണ് ഉപകരണസംഗീതം, മാപ്പിളപ്പാട്ട്, പദ്യപാരായണം, ലളിതഗാനം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്.
തൊടുപുഴ വെങ്ങല്ലൂർ മാപ്പിളശേരിയിൽ ഇസ്മായിൽ - സഫിയ ദമ്പതികളുടെ മകനാണു നിസാർ. ഷറഫുന്നീസയാണു ഭാര്യ. അമീർ മുഹമ്മദ്, അമീൻ മുഹമ്മദ്, അമൻ മുഹമ്മദ്, അംന ഫാത്തിമ എന്നിവർ മക്കളാണ്.
മലപ്പുറം ജില്ലയിലെ മങ്കട കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡിൽ അധ്യാപകനായ നിസാറിന്റെ ശിക്ഷണത്തിൽ സംഗീത ലോകത്തേക്കു ചുവടു വച്ചത് ആയിരത്തോളം കുട്ടികളാണ്. നിറങ്ങളും കാഴ്ചകളും ഒന്നുമില്ലാത്ത ലോകത്ത് ജീവിക്കുന്ന ആ അധ്യാപകനെയും വിദ്യാർഥികളെയും ഒരുമിച്ചു ചേർത്തുനിർത്തുന്നത് സംഗീതമാണ്.മാഷിന്റെ പ്രിയ ശിഷ്യരായ ഫാത്തിമ അൻഷി, എൻ. റിൻഷ, ആരിഫ് ലത്തീഫ്, മുഹമ്മദ് ആഷിഖ് എന്നിവരാണ് ഉപകരണസംഗീതം, മാപ്പിളപ്പാട്ട്, പദ്യപാരായണം, ലളിതഗാനം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്.
തൊടുപുഴ വെങ്ങല്ലൂർ മാപ്പിളശേരിയിൽ ഇസ്മായിൽ - സഫിയ ദമ്പതികളുടെ മകനാണു നിസാർ. ഷറഫുന്നീസയാണു ഭാര്യ. അമീർ മുഹമ്മദ്, അമീൻ മുഹമ്മദ്, അമൻ മുഹമ്മദ്, അംന ഫാത്തിമ എന്നിവർ മക്കളാണ്.