തിരുവനന്തപുരം: ഫ്രാൻസിസ്കൻ മിഷനറി ബ്രദേഴ്സ് സഭാ സ്ഥാപകൻ ബ്രദർ പാവുളൂസ് മോറിറ്റ്സിന്റെ 75-ാ മത് സ്വർഗീയ പ്രവേശനത്തോടനുബന്ധിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നാലാഞ്ചിറ ജയമാതാ ഫ്രാൻസിസ്കൻ ബ്രദേഴ്സിന്റെ ആശ്രമത്തിൽ സ്ഥാപകന്റെ പൂർണകായ പ്രതിമ ആശീർവദിച്ചു.
ജയമാതാ ദേവാലയത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും ഗ്രോട്ടോയും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കൂദാശ ചെയ്തു. ജയമാതാ ബോയ്സ് ഹോം മാനേജർ ബ്രദർ ഡൊമിനിക് സാവിയോ വിലങ്ങു പാറയുടെ വ്രതവാഗ്ദാനത്തിന്റെ രജതജൂബിയും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ബ്രദർ അലോഷ്യസ് അധ്യക്ഷ പ്രസംഗം നടത്തി.
കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ ജോർജ് തൊട്ടിയിൽ, ബ്രദർ സി.പി. ജോസഫ്, ബ്രദർ ബെന്നി ആപ്പാഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രദർ ഡൊമനിക് സാവിയോ മറുപടി പ്രസംഗം നടത്തി.
ജയമാതാ ദേവാലയത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും ഗ്രോട്ടോയും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കൂദാശ ചെയ്തു. ജയമാതാ ബോയ്സ് ഹോം മാനേജർ ബ്രദർ ഡൊമിനിക് സാവിയോ വിലങ്ങു പാറയുടെ വ്രതവാഗ്ദാനത്തിന്റെ രജതജൂബിയും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ബ്രദർ അലോഷ്യസ് അധ്യക്ഷ പ്രസംഗം നടത്തി.
കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ ജോർജ് തൊട്ടിയിൽ, ബ്രദർ സി.പി. ജോസഫ്, ബ്രദർ ബെന്നി ആപ്പാഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രദർ ഡൊമനിക് സാവിയോ മറുപടി പ്രസംഗം നടത്തി.