കാഞ്ഞാർ: ഭർത്താവിനെയും പിഞ്ചു കുട്ടികളെയും ഉപേക്ഷിച്ചു പോയ യുവതിക്കെതിരെ ജുവൈനൽ ജസ്റ്റീസ് ആക്ടു പ്രകാരം കാഞ്ഞാർ പോലീസ് കേസെടുത്തു. കാഞ്ഞാർ കൈപ്പ ഉപ്പിടുപാറയിൽ രമേശിന്റെ ഭാര്യ നിഷ (28)യെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പോലീസ് പിടികൂടിയത്.
ഏഴു മാസം മുൻപ് ഫോണിലൂടെ പരിചയപ്പെട്ട യുവാവിന്റെ കൂടെ സ്ഥലംവിട്ട ഇവരെ ഭർത്താവിന്റെ പരാതിയെത്തുടർന്നു നേരത്തെ പോലീസ് വിളിച്ചു വരുത്തിയിരുന്നു. കൗണ്‍സലിംഗ് നടത്തി മൊബൈൽ വാങ്ങി വച്ചാണ് അന്നു പറഞ്ഞുവിട്ടത്. എന്നാൽ, കുറച്ചു ദിവസങ്ങൾക്കു മുൻപ് ഭർത്താവ് പുറത്തു പോയി വന്നപ്പോൾ ഭാര്യ ഫോണിൽകൂടി സംസാരിക്കുന്നതു കാണുകയും ഇതേച്ചൊല്ലി വഴക്ക് ഉണ്ടാകുകയും യുവതി പിണങ്ങി പോവുകയുമായിരുന്നു.
ഭർത്താവ് പോലീസിൽ പരാതി കൊടുത്തതിനെത്തുടർന്ന് യുവതിയുമായി ബന്ധമുള്ള യുവാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവർക്ക് ഫോണ്‍ വഴിയുള്ള ബന്ധം മാത്രമെയുള്ളുവെന്നു യുവാക്കൾ പോലീസിനോടു പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം യുവതി ഇതിൽ ഒരു യുവാവിനോടൊപ്പം തമിഴ്നാടിനു പോകുകയാണെന്നു പറഞ്ഞു സ്ഥലംവിട്ടു. യുവതി ത്യശൂർ റയിൽവേ സ്റ്റേഷനിൽ ഉള്ളതായി സൈബർ സെൽ കണ്ടെത്തി.
റെയിൽവേ പോലീസുമായി ബന്ധപ്പെട്ടു കാഞ്ഞാർ അഡീഷണൽ എസ്ഐ പി എൻ ഷാജി, സീനിയർ സി പി ഒ ബിനോയി, വനിത പി സി ഒ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്തു.
കുട്ടികളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളുടെ പേരിൽ കേസെടുക്കണമെന്ന ജുവൈനൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഴു മാസം മുൻപ് ഫോണിലൂടെ പരിചയപ്പെട്ട യുവാവിന്റെ കൂടെ സ്ഥലംവിട്ട ഇവരെ ഭർത്താവിന്റെ പരാതിയെത്തുടർന്നു നേരത്തെ പോലീസ് വിളിച്ചു വരുത്തിയിരുന്നു. കൗണ്‍സലിംഗ് നടത്തി മൊബൈൽ വാങ്ങി വച്ചാണ് അന്നു പറഞ്ഞുവിട്ടത്. എന്നാൽ, കുറച്ചു ദിവസങ്ങൾക്കു മുൻപ് ഭർത്താവ് പുറത്തു പോയി വന്നപ്പോൾ ഭാര്യ ഫോണിൽകൂടി സംസാരിക്കുന്നതു കാണുകയും ഇതേച്ചൊല്ലി വഴക്ക് ഉണ്ടാകുകയും യുവതി പിണങ്ങി പോവുകയുമായിരുന്നു.
ഭർത്താവ് പോലീസിൽ പരാതി കൊടുത്തതിനെത്തുടർന്ന് യുവതിയുമായി ബന്ധമുള്ള യുവാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവർക്ക് ഫോണ്‍ വഴിയുള്ള ബന്ധം മാത്രമെയുള്ളുവെന്നു യുവാക്കൾ പോലീസിനോടു പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം യുവതി ഇതിൽ ഒരു യുവാവിനോടൊപ്പം തമിഴ്നാടിനു പോകുകയാണെന്നു പറഞ്ഞു സ്ഥലംവിട്ടു. യുവതി ത്യശൂർ റയിൽവേ സ്റ്റേഷനിൽ ഉള്ളതായി സൈബർ സെൽ കണ്ടെത്തി.
റെയിൽവേ പോലീസുമായി ബന്ധപ്പെട്ടു കാഞ്ഞാർ അഡീഷണൽ എസ്ഐ പി എൻ ഷാജി, സീനിയർ സി പി ഒ ബിനോയി, വനിത പി സി ഒ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്തു.
കുട്ടികളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളുടെ പേരിൽ കേസെടുക്കണമെന്ന ജുവൈനൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.