കൊച്ചി: മൃഗങ്ങളിൽനിന്നുള്ള പേ വിഷബാധയ്ക്കെതിരേയുള്ള കൂടുതൽ ഫലപ്രദമായ വാക്സിനേഷൻ കണ്ടെത്തിയതായി പ്രമുഖ മരുന്ന് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെട്ടു.
മുംബൈയിൽ നടന്ന ചടങ്ങിൽ മാസ് ബയോളജിക് വൈസ് ചാൻസലർ മിഖായേൽ എഫ്. കോളിൻസ് മരുന്ന് പുറത്തിറക്കി.
റാബിഷീൽഡ്, റൊട്ടാസീൽ വാക്സിൻ എന്നിവയാണ് പുറത്തിറക്കിയത്. റോട്ടവൈറസും റാബീസും മൂലം സംഭവിക്കുന്ന മരണങ്ങൾക്കു തടയിടാൻ മരുന്നു പ്രയോജനകരമാകുമെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡർ പൂനവല്ല പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ ഓരോ മണിക്കൂറും പേ വിഷബാധയേറ്റു രണ്ടുപേർ മരിക്കുന്നുണ്ട്.
ഇതിന് തടയിടാൻ പുതിയ മരുന്ന് കൊണ്ട് സാധിക്കും. ഛർദിയും പനിയും മൂലം കുട്ടികളിലുണ്ടാകുന്ന നിർജലീകരണം മൂലം നിരവധി മരണങ്ങളാണു രാജ്യത്ത് സംഭവിക്കുന്നത്.
ഇതു തടയാനാണ് റോട്ടാസീൽ വാക്സിൻ പുറത്തിറക്കിയതെന്നും കന്പനി അധികൃതർ പറഞ്ഞു.
മുംബൈയിൽ നടന്ന ചടങ്ങിൽ മാസ് ബയോളജിക് വൈസ് ചാൻസലർ മിഖായേൽ എഫ്. കോളിൻസ് മരുന്ന് പുറത്തിറക്കി.
റാബിഷീൽഡ്, റൊട്ടാസീൽ വാക്സിൻ എന്നിവയാണ് പുറത്തിറക്കിയത്. റോട്ടവൈറസും റാബീസും മൂലം സംഭവിക്കുന്ന മരണങ്ങൾക്കു തടയിടാൻ മരുന്നു പ്രയോജനകരമാകുമെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡർ പൂനവല്ല പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ ഓരോ മണിക്കൂറും പേ വിഷബാധയേറ്റു രണ്ടുപേർ മരിക്കുന്നുണ്ട്.
ഇതിന് തടയിടാൻ പുതിയ മരുന്ന് കൊണ്ട് സാധിക്കും. ഛർദിയും പനിയും മൂലം കുട്ടികളിലുണ്ടാകുന്ന നിർജലീകരണം മൂലം നിരവധി മരണങ്ങളാണു രാജ്യത്ത് സംഭവിക്കുന്നത്.
ഇതു തടയാനാണ് റോട്ടാസീൽ വാക്സിൻ പുറത്തിറക്കിയതെന്നും കന്പനി അധികൃതർ പറഞ്ഞു.