ഹരിപ്പാട്: ജനസഹസ്രങ്ങൾ ഒഴുകിയെത്തി, ഭക്തിയുടെ നിറവിൽ മണ്ണാറശാലയിൽ ആയില്യം ആഘോഷിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി വലിയമ്മയുടെ ആരോഗ്യപ്രശ്നം എഴുന്നള്ളത്ത് നടന്നില്ലെന്ന അപൂർവതയും ഇക്കുറിയുണ്ടായി. പുലർച്ചെ 3.30ന് നട തുറന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അഭിഷേകങ്ങൾ പൂർത്തിയാക്കി ആറു മണിയോടെ കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾക്ക് തുടക്കം കുറിച്ചു.
വലിയമ്മ ഉമാദേവി അന്തർജനം രാവിലെ കുളിച്ചു ക്ഷേത്രദർശനം നടത്തിയ ശേഷം ഒന്പതുമുതൽ 12.30 മണിവരെയും ഉച്ചയ്ക്ക് രണ്ടുമുതൽ വൈകുന്നേരം നാലു വരെയും ഇല്ലത്തു നിലവറയ്ക്കു സമീപം ഭക്തജനങ്ങൾക്കു ദർശനം നൽകി. നിവേദ്യത്തിനു ശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ പ്രസാദമൂട്ടും ആരംഭിച്ചിരുന്നു.
ഇന്നലെ വെളുപ്പിനെ മുതൽ പതിനായിരങ്ങളാണു ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തിയത്. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് സേനയ്ക്കൊപ്പം മുഴുവൻ കാര്യങ്ങളിലും സേവന സംഘങ്ങളുടെ പ്രവർത്തനവും ക്ഷേത്രത്തിൽ സജീവമായിരുന്നു. ആയില്യം എഴുന്നളളത്തും തുടർന്നുള്ള പൂജകളും ഉണ്ടാകാത്തതിനാൽ ഉച്ചയ്ക്കു മുന്പ് ക്ഷേത്ര നടയിലും തുടർന്ന് നിലവറയ്ക്കു സമീപവും വിവിധ മേളവാദ്യങ്ങളുടെ സേവ നടന്നു.
മണ്ണാറശാല ആയില്യത്തിന് എഴുന്നളളത്ത് ഇല്ലാതെ വരുന്നത് ഇത് എട്ടാം തവണയാണ്. നാഗരാജാവിന്റെ മാതൃസങ്കൽപ്പം ചൂടുന്ന മണ്ണാറശാല വലിയമ്മയ്ക്കാണ് ആയില്യം എഴുന്നളളത്തും തുടർന്നുളള ആയില്യം പൂജയും നടത്താൻ അധികാരമുളളത്. അമ്മയ്ക്ക് അസൗകര്യമുണ്ടായാൽ ഈ ചടങ്ങുകളൊന്നും വേണ്ടെന്നാണു ക്ഷേത്രാചാരവിധി. ഇപ്പോഴത്തെ വലിയമ്മയായ ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണമാണ് തുലാം മാസത്തിലെ ആയില്യം നാളായ ഇന്നലെ ആയില്യം എഴുന്നളളത്തും തുടർന്നുളള പൂജകളും നടക്കാതിരുന്നത്. എന്നാൽ, ശാരീരിക അവശതകൾ അവഗണിച്ചും ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി അഞ്ചു മണിക്കൂറോളം വലിയമ്മ ഭക്തർക്കു ദർശനം നൽകിയിരുന്നു. ആയില്യം എഴുന്നളളത്തുപോലെ പ്രാധാന്യമുള്ളതാണ് ആയില്യം നാളിലെ അമ്മയുടെ ദർശനവും.
എഴുതപ്പെട്ട ക്ഷേത്ര രേഖകൾ പ്രകാരം ഈ തലമുറയിൽ ആയില്യം എഴുന്നളളത്തിന് ആദ്യം മുടക്കുമുണ്ടായത് 1939 നവംബർ അഞ്ചിനു നടന്ന തുലാം മാസ ആയില്യത്തിനാണ്. ഇപ്പോൾ ക്ഷേത്ര കാരണവന്മാരിൽ രണ്ടാം സ്ഥാനം വഹിക്കുന്ന നാരായണൻ നന്പൂതിരി അന്നത്തെ ആയില്യത്തിനു മൂന്നുദിവസം മുന്പാണു ജനിച്ചത്. കുടുംബാംഗങ്ങൾക്കെല്ലാം വാലായ്മയുണ്ടായി. ഇതോടെ എഴുന്നളളത്തില്ലാതെയാണ് ആയില്യം ഉത്സവം നടന്നത്.
ഉമാദേവി അന്തർജനം വലിയമ്മയായി ചുമതലയേറ്റ ശേഷം ആദ്യമായി എഴുന്നളളത്തില്ലാതെ വന്നത് ഇത്തവണത്തെ കന്നിമാസത്തിലെ ആയില്യത്തിനാണ്. തുടർന്ന് ഇന്നലെ നടന്ന തുലാം മാസത്തിലെ ആയില്യത്തിനും. ഈ ചടങ്ങുകൾ ഒഴിവാക്കിയതിനാൽ രകാരണവർ നടത്താറുളള നൂറും പാലും ഇക്കുറി ഉണ്ടായില്ല.
വലിയമ്മ ഉമാദേവി അന്തർജനം രാവിലെ കുളിച്ചു ക്ഷേത്രദർശനം നടത്തിയ ശേഷം ഒന്പതുമുതൽ 12.30 മണിവരെയും ഉച്ചയ്ക്ക് രണ്ടുമുതൽ വൈകുന്നേരം നാലു വരെയും ഇല്ലത്തു നിലവറയ്ക്കു സമീപം ഭക്തജനങ്ങൾക്കു ദർശനം നൽകി. നിവേദ്യത്തിനു ശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ പ്രസാദമൂട്ടും ആരംഭിച്ചിരുന്നു.
ഇന്നലെ വെളുപ്പിനെ മുതൽ പതിനായിരങ്ങളാണു ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തിയത്. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് സേനയ്ക്കൊപ്പം മുഴുവൻ കാര്യങ്ങളിലും സേവന സംഘങ്ങളുടെ പ്രവർത്തനവും ക്ഷേത്രത്തിൽ സജീവമായിരുന്നു. ആയില്യം എഴുന്നളളത്തും തുടർന്നുള്ള പൂജകളും ഉണ്ടാകാത്തതിനാൽ ഉച്ചയ്ക്കു മുന്പ് ക്ഷേത്ര നടയിലും തുടർന്ന് നിലവറയ്ക്കു സമീപവും വിവിധ മേളവാദ്യങ്ങളുടെ സേവ നടന്നു.
മണ്ണാറശാല ആയില്യത്തിന് എഴുന്നളളത്ത് ഇല്ലാതെ വരുന്നത് ഇത് എട്ടാം തവണയാണ്. നാഗരാജാവിന്റെ മാതൃസങ്കൽപ്പം ചൂടുന്ന മണ്ണാറശാല വലിയമ്മയ്ക്കാണ് ആയില്യം എഴുന്നളളത്തും തുടർന്നുളള ആയില്യം പൂജയും നടത്താൻ അധികാരമുളളത്. അമ്മയ്ക്ക് അസൗകര്യമുണ്ടായാൽ ഈ ചടങ്ങുകളൊന്നും വേണ്ടെന്നാണു ക്ഷേത്രാചാരവിധി. ഇപ്പോഴത്തെ വലിയമ്മയായ ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണമാണ് തുലാം മാസത്തിലെ ആയില്യം നാളായ ഇന്നലെ ആയില്യം എഴുന്നളളത്തും തുടർന്നുളള പൂജകളും നടക്കാതിരുന്നത്. എന്നാൽ, ശാരീരിക അവശതകൾ അവഗണിച്ചും ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി അഞ്ചു മണിക്കൂറോളം വലിയമ്മ ഭക്തർക്കു ദർശനം നൽകിയിരുന്നു. ആയില്യം എഴുന്നളളത്തുപോലെ പ്രാധാന്യമുള്ളതാണ് ആയില്യം നാളിലെ അമ്മയുടെ ദർശനവും.
എഴുതപ്പെട്ട ക്ഷേത്ര രേഖകൾ പ്രകാരം ഈ തലമുറയിൽ ആയില്യം എഴുന്നളളത്തിന് ആദ്യം മുടക്കുമുണ്ടായത് 1939 നവംബർ അഞ്ചിനു നടന്ന തുലാം മാസ ആയില്യത്തിനാണ്. ഇപ്പോൾ ക്ഷേത്ര കാരണവന്മാരിൽ രണ്ടാം സ്ഥാനം വഹിക്കുന്ന നാരായണൻ നന്പൂതിരി അന്നത്തെ ആയില്യത്തിനു മൂന്നുദിവസം മുന്പാണു ജനിച്ചത്. കുടുംബാംഗങ്ങൾക്കെല്ലാം വാലായ്മയുണ്ടായി. ഇതോടെ എഴുന്നളളത്തില്ലാതെയാണ് ആയില്യം ഉത്സവം നടന്നത്.
ഉമാദേവി അന്തർജനം വലിയമ്മയായി ചുമതലയേറ്റ ശേഷം ആദ്യമായി എഴുന്നളളത്തില്ലാതെ വന്നത് ഇത്തവണത്തെ കന്നിമാസത്തിലെ ആയില്യത്തിനാണ്. തുടർന്ന് ഇന്നലെ നടന്ന തുലാം മാസത്തിലെ ആയില്യത്തിനും. ഈ ചടങ്ങുകൾ ഒഴിവാക്കിയതിനാൽ രകാരണവർ നടത്താറുളള നൂറും പാലും ഇക്കുറി ഉണ്ടായില്ല.