ഹരിപ്പാട്: കൊല്ലത്തുനിന്ന് എറണാകുളത്തേക്കു പുറപ്പെട്ട മെമു പാസഞ്ചർ ട്രെയിൻ പാളം തെറ്റി. വൻ ദുരന്തം ഒഴിവായി. ഗാർഡിനു പരിക്കേറ്റു. ഇന്നലെ രാവിലെ 10.15ന് ഹരിപ്പാട് സ്റ്റേഷനിലെത്തി അഞ്ചു മിനിറ്റു കഴിഞ്ഞു പുറപ്പെട്ടു വടക്കേ നടപ്പാത പിന്നിട്ട് 50 മീറ്ററിനിടയിൽ വച്ചാണുസംഭവം. ഒടുവിലത്തെ ബോഗിയുടെ രണ്ടു വീലുകളാണു പാളംതെറ്റിയത്.
ഈ സമയം ബോഗിയിൽനിന്ന ഗാർഡ് രഞ്ജനാ(37)നാണ് പരിക്കേറ്റത്. എങ്ങും പിടിക്കാതെനിന്ന ഗാർഡ് കുലുക്കത്തിൽ തെറിച്ചു വീഴുകയായിരുന്നു. വലതു കൈയ്ക്കും കാലിനുമാണ് പരിക്ക്. ഇദ്ദേഹത്തെ ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീലുകളുടെ തേയ്മാനമാകാം പാളം തെറ്റാൻ കാരണമെന്നാണു നിഗമനം. തിരുവനന്തപുരം ഡിവിഷനിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി അപകടം വിലയിരുത്തുമെന്നു സ്റ്റേഷൻ അധികൃതർ പറഞ്ഞു.
പാളം തെറ്റിയ സമയത്ത് മറ്റു ട്രെയിനുകൾ ഇല്ലാതിരുന്നതിനാൽ തൊട്ടടുത്ത സ്റ്റേഷനിലൊന്നും ട്രെയിൻ പിടിച്ചിടേണ്ടി വന്നില്ല.
സ്റ്റേഷനോടു ചേർന്ന ഒന്നാം പ്ലാറ്റ്ഫോമിൽനിന്നു വണ്ടി പുറപ്പെടുന്പോൾ തൊട്ടടുത്ത പാളങ്ങളിൽ പണി നടക്കുന്നുണ്ടായിരുന്നുവെന്നും ട്രെയിൻ പതുക്കെ നീങ്ങുന്പോൾ വലിയ ശബ്ദംകേട്ടു ഭയന്നുപോയെന്നും യാത്രക്കാർ പറഞ്ഞു. രണ്ടാം പ്ലാറ്റ്ഫോമിലൂടെയുള്ള സർവീസ് നിർത്തി വച്ചിട്ടില്ലെന്നു സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. മെമുവിലെ എറണാകുളം വരെയുള്ള യാത്രക്കാരെ, ഉച്ചയ്ക്കു 12നു കൊച്ചുവേളിയിൽനിന്നു വടക്കോട്ടു പോകുന്ന സംബർക്ക്ക്രാന്തി സൂപ്പർ ഫാസ്റ്റിൽ കയറ്റി വിട്ടുവെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
എട്ടു ബോഗികളാണ് മെമു ട്രെയിനിനുള്ളത്. നിറയെ യാത്രക്കാരുമായി വന്ന ട്രെയിനിന്റെ മുൻഭാഗമാണ് പാളം തെറ്റിയതെങ്കിൽ വൻ ദുരന്തം സംഭവി ച്ചേനെ. അപകടം അറിഞ്ഞ ഉടൻ എഡിആർഎം കെ.എസ്. ജയിൻ, കൊമേഴ്സ്യൽ മാനേജർ വി.സി. സുധീഷ് എന്നിവരുൾപ്പടെയുള്ള ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തി. എൻജിനിയറിംഗ് സേഫ്റ്റി വിഭാഗം പരിശോധന നടത്തി.
ഇവിടെ ജനറൽ മെയിന്റനൻസിന്റെ ഭാഗമായി പാളങ്ങൾ മാറ്റുന്നുണ്ടായിരുന്നു. ഇവിടെ കൂട്ടിയോജിപ്പിക്കുന്നതിനു വേണ്ടി താത്കാലികമായി ക്ലാന്പുകൾ ഇട്ട് മുറുക്കിയിരുന്നു. അപകടത്തിന് മുക്കാൽ മണിക്കൂർ മുന്പ് കൊല്ലം എറണാകുളം പാസഞ്ചറും ഈ പാളത്തിൽകൂടി കടന്നുപോയിരുന്നു. ആ സമയം ഈ ഭാഗത്തെ ക്ലാന്പുകൾക്ക് ഇളക്കം തട്ടി പാളങ്ങൾ തമ്മിൽ നേരിയ ഉയര വ്യത്യാസം ഉണ്ടായിരിക്കാ മെന്നും കരുതുന്നു.
ഈ സമയം ബോഗിയിൽനിന്ന ഗാർഡ് രഞ്ജനാ(37)നാണ് പരിക്കേറ്റത്. എങ്ങും പിടിക്കാതെനിന്ന ഗാർഡ് കുലുക്കത്തിൽ തെറിച്ചു വീഴുകയായിരുന്നു. വലതു കൈയ്ക്കും കാലിനുമാണ് പരിക്ക്. ഇദ്ദേഹത്തെ ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീലുകളുടെ തേയ്മാനമാകാം പാളം തെറ്റാൻ കാരണമെന്നാണു നിഗമനം. തിരുവനന്തപുരം ഡിവിഷനിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി അപകടം വിലയിരുത്തുമെന്നു സ്റ്റേഷൻ അധികൃതർ പറഞ്ഞു.
പാളം തെറ്റിയ സമയത്ത് മറ്റു ട്രെയിനുകൾ ഇല്ലാതിരുന്നതിനാൽ തൊട്ടടുത്ത സ്റ്റേഷനിലൊന്നും ട്രെയിൻ പിടിച്ചിടേണ്ടി വന്നില്ല.
സ്റ്റേഷനോടു ചേർന്ന ഒന്നാം പ്ലാറ്റ്ഫോമിൽനിന്നു വണ്ടി പുറപ്പെടുന്പോൾ തൊട്ടടുത്ത പാളങ്ങളിൽ പണി നടക്കുന്നുണ്ടായിരുന്നുവെന്നും ട്രെയിൻ പതുക്കെ നീങ്ങുന്പോൾ വലിയ ശബ്ദംകേട്ടു ഭയന്നുപോയെന്നും യാത്രക്കാർ പറഞ്ഞു. രണ്ടാം പ്ലാറ്റ്ഫോമിലൂടെയുള്ള സർവീസ് നിർത്തി വച്ചിട്ടില്ലെന്നു സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. മെമുവിലെ എറണാകുളം വരെയുള്ള യാത്രക്കാരെ, ഉച്ചയ്ക്കു 12നു കൊച്ചുവേളിയിൽനിന്നു വടക്കോട്ടു പോകുന്ന സംബർക്ക്ക്രാന്തി സൂപ്പർ ഫാസ്റ്റിൽ കയറ്റി വിട്ടുവെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
എട്ടു ബോഗികളാണ് മെമു ട്രെയിനിനുള്ളത്. നിറയെ യാത്രക്കാരുമായി വന്ന ട്രെയിനിന്റെ മുൻഭാഗമാണ് പാളം തെറ്റിയതെങ്കിൽ വൻ ദുരന്തം സംഭവി ച്ചേനെ. അപകടം അറിഞ്ഞ ഉടൻ എഡിആർഎം കെ.എസ്. ജയിൻ, കൊമേഴ്സ്യൽ മാനേജർ വി.സി. സുധീഷ് എന്നിവരുൾപ്പടെയുള്ള ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തി. എൻജിനിയറിംഗ് സേഫ്റ്റി വിഭാഗം പരിശോധന നടത്തി.
ഇവിടെ ജനറൽ മെയിന്റനൻസിന്റെ ഭാഗമായി പാളങ്ങൾ മാറ്റുന്നുണ്ടായിരുന്നു. ഇവിടെ കൂട്ടിയോജിപ്പിക്കുന്നതിനു വേണ്ടി താത്കാലികമായി ക്ലാന്പുകൾ ഇട്ട് മുറുക്കിയിരുന്നു. അപകടത്തിന് മുക്കാൽ മണിക്കൂർ മുന്പ് കൊല്ലം എറണാകുളം പാസഞ്ചറും ഈ പാളത്തിൽകൂടി കടന്നുപോയിരുന്നു. ആ സമയം ഈ ഭാഗത്തെ ക്ലാന്പുകൾക്ക് ഇളക്കം തട്ടി പാളങ്ങൾ തമ്മിൽ നേരിയ ഉയര വ്യത്യാസം ഉണ്ടായിരിക്കാ മെന്നും കരുതുന്നു.