കണ്ണൂർ: കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ഐഎസിലെത്തിയവർ ബഹറിൻ ഗ്രൂപ്പ് എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരാണെന്നു പോലീസ്. കണ്ണൂരിൽനിന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണു കൂടുതലായും ഐഎസിലെത്തിയതെങ്കിൽ സമാന സ്വഭാവമുള്ള ബഹറിൻ ഗ്രൂപ്പിലൂടെ ഈ ജില്ലകളിലെ ആറുപേർ ഐഎസിൽ ചേർന്നതായാണു വിവരം. ഇതിൽ മൂന്നുപേർ സൈന്യവുമായുള്ള ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടതായി അന്വേഷണത്തിനു നേതൃത്വം നല്കുന്ന കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു.
വാണിയന്പലത്തെ മുഹദീസ്, കൊണ്ടോട്ടിയിലെ മൻസൂർ, വടകര സ്വദേശി മൻസൂർ, കൊയിലാണ്ടിയിലെ ഫാജിദ്, താമരശേരിയിലെ ഷൈബു, പെരുന്പാവൂരിലെ സഫീർ എന്നിവരാണ് ഐഎസിൽ ചേർന്നത്. ഇതിൽ മുഹദീസ്, കൊണ്ടോട്ടി സ്വദേശി മൻസൂർ, വടകര സ്വദേശി മൻസൂർ എന്നിവർ കൊല്ലപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി. സിറിയയിലും അഫ്ഗാനിസ്ഥാനിലും തീവ്രവാദ പരിശീലനം നേടിയ ശേഷം സൈനികരുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു നേരത്തേ പോലീസ് സ്ഥിരീകരിച്ച ചാലാട്ടെ ഷഹനാ(25)ദും ബഹറിൻ ഗ്രൂപ്പിൽപ്പെട്ടയാളാണ്.
റിക്രൂട്ടിംഗ് ഏജന്റായ ഹംസയെ ചോദ്യംചെയ്തപ്പോഴാണു പോലീസിനു നിർണായക വിവരം ലഭിച്ചത്. ബഹറിൻ ഗ്രൂപ്പുമായും ഹംസ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബഹറിൻ ഗ്രൂപ്പ് അടുത്തിടെ പെരിന്തൽമണ്ണയിൽ യോഗം ചേർന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് കണ്ണൂർ ഡിവൈഎസ്പി ഉത്തരമേഖലാ ഡിജിപിക്കു നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി കേസ് രജിസ്റ്റർ ചെയ്തു. ബഹറിൻ ഗ്രൂപ്പിന്റെ ലീഡറെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ബഹറിനിലെ ഒരു പ്രമുഖ സന്നദ്ധ സംഘടനയുടെ മറവിൽ ഇവർക്കു തീവ്രവാദ ക്ലാസ് ലഭിച്ചതായും സൂചനയുണ്ട്.
അറസ്റ്റിലായ ഐഎസ് പ്രവർത്തകരുമായി ഫോണിലും മറ്റുമായി ബന്ധം പുലർത്തിയ 50 പേരെ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ വിട്ടുകിട്ടിയ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ ചോദ്യംചെയ്തതിൽനിന്നാണ് ഐഎസുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ചോദ്യംചെയ്ത 50 പേരിൽ ചിലരെ സാക്ഷികളാക്കാനും ധാരണയായിട്ടുണ്ട്.
പ്രതികളെ 15ന് കോടതിയിൽ ഹാജരാക്കും. നിലവിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പ്രതികൾക്കെതിരേ കുറ്റപത്രം തയാറാക്കിവരികയാണ്. തെലുങ്കാന, ആന്ധ്രാപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡും കേന്ദ്ര അന്വേഷണ ഏജൻസികളായ റോ, ഐബി, എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യംചെയ്തു.
വാണിയന്പലത്തെ മുഹദീസ്, കൊണ്ടോട്ടിയിലെ മൻസൂർ, വടകര സ്വദേശി മൻസൂർ, കൊയിലാണ്ടിയിലെ ഫാജിദ്, താമരശേരിയിലെ ഷൈബു, പെരുന്പാവൂരിലെ സഫീർ എന്നിവരാണ് ഐഎസിൽ ചേർന്നത്. ഇതിൽ മുഹദീസ്, കൊണ്ടോട്ടി സ്വദേശി മൻസൂർ, വടകര സ്വദേശി മൻസൂർ എന്നിവർ കൊല്ലപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി. സിറിയയിലും അഫ്ഗാനിസ്ഥാനിലും തീവ്രവാദ പരിശീലനം നേടിയ ശേഷം സൈനികരുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു നേരത്തേ പോലീസ് സ്ഥിരീകരിച്ച ചാലാട്ടെ ഷഹനാ(25)ദും ബഹറിൻ ഗ്രൂപ്പിൽപ്പെട്ടയാളാണ്.
റിക്രൂട്ടിംഗ് ഏജന്റായ ഹംസയെ ചോദ്യംചെയ്തപ്പോഴാണു പോലീസിനു നിർണായക വിവരം ലഭിച്ചത്. ബഹറിൻ ഗ്രൂപ്പുമായും ഹംസ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബഹറിൻ ഗ്രൂപ്പ് അടുത്തിടെ പെരിന്തൽമണ്ണയിൽ യോഗം ചേർന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് കണ്ണൂർ ഡിവൈഎസ്പി ഉത്തരമേഖലാ ഡിജിപിക്കു നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി കേസ് രജിസ്റ്റർ ചെയ്തു. ബഹറിൻ ഗ്രൂപ്പിന്റെ ലീഡറെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ബഹറിനിലെ ഒരു പ്രമുഖ സന്നദ്ധ സംഘടനയുടെ മറവിൽ ഇവർക്കു തീവ്രവാദ ക്ലാസ് ലഭിച്ചതായും സൂചനയുണ്ട്.
അറസ്റ്റിലായ ഐഎസ് പ്രവർത്തകരുമായി ഫോണിലും മറ്റുമായി ബന്ധം പുലർത്തിയ 50 പേരെ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ വിട്ടുകിട്ടിയ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ ചോദ്യംചെയ്തതിൽനിന്നാണ് ഐഎസുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ചോദ്യംചെയ്ത 50 പേരിൽ ചിലരെ സാക്ഷികളാക്കാനും ധാരണയായിട്ടുണ്ട്.
പ്രതികളെ 15ന് കോടതിയിൽ ഹാജരാക്കും. നിലവിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പ്രതികൾക്കെതിരേ കുറ്റപത്രം തയാറാക്കിവരികയാണ്. തെലുങ്കാന, ആന്ധ്രാപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡും കേന്ദ്ര അന്വേഷണ ഏജൻസികളായ റോ, ഐബി, എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യംചെയ്തു.