തിരുവനന്തപുരം: സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നാളെ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും. സോളാർ റിപ്പോർട്ടിൽ പ്രതിപക്ഷത്തെ വെള്ളം കുടിപ്പിക്കാൻ ഭരണപക്ഷം തയാറെടുക്കുമ്പോൾ ഭൂമി കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു ഭരണപക്ഷത്തെ പ്രതിരോധിക്കാൻ ഒരുങ്ങുകയാണു ഭരണപക്ഷം. നാളെ രാവിലെ ഒൻപതിനു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ആദ്യം വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എൻ.എ ഖാദറിന്റെ സത്യപ്രതിജ്ഞയാണ്. തുടർന്നു ചട്ടം 300 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ സോളാർ റിപ്പോർട്ട് അവതരിപ്പിക്കും.
അതിനുശേഷമാകും റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുക. റിപ്പോർട്ടിന്റെ പകർപ്പു നിയമസഭാംഗങ്ങൾക്കു ലഭ്യമാക്കും. തുടർന്നു നിയമസഭയുടെ വെബ്സൈറ്റിലും പൂർണ റിപ്പോർട്ട് ലഭ്യമാക്കുമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നിയമസഭയെ ബഹളമയമാക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം. എല്ലാ റിപ്പോർട്ടുകളും പ്രതികൂലമായിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണു സർക്കാർ നടത്തി വരുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നു ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തും. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കാൻ സ്പീക്കറുടെ ഓഫീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും അടക്കമുള്ളവർക്കെതിരേ സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ടു കടുത്ത പരാമർശങ്ങളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
രാവിലെ ഒൻപതിനു തുടങ്ങുന്ന നിയമസഭാ സമ്മേളനം അരമണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണു നിയമസഭാ വൃത്തങ്ങൾ പറയുന്നത്.
അതിനുശേഷമാകും റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുക. റിപ്പോർട്ടിന്റെ പകർപ്പു നിയമസഭാംഗങ്ങൾക്കു ലഭ്യമാക്കും. തുടർന്നു നിയമസഭയുടെ വെബ്സൈറ്റിലും പൂർണ റിപ്പോർട്ട് ലഭ്യമാക്കുമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നിയമസഭയെ ബഹളമയമാക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം. എല്ലാ റിപ്പോർട്ടുകളും പ്രതികൂലമായിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണു സർക്കാർ നടത്തി വരുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നു ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തും. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കാൻ സ്പീക്കറുടെ ഓഫീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും അടക്കമുള്ളവർക്കെതിരേ സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ടു കടുത്ത പരാമർശങ്ങളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
രാവിലെ ഒൻപതിനു തുടങ്ങുന്ന നിയമസഭാ സമ്മേളനം അരമണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണു നിയമസഭാ വൃത്തങ്ങൾ പറയുന്നത്.