തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി ഭക്ഷ്യമന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നു ചർച്ച നടത്തും. ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ രാവിലെ 11.30-ന് നടക്കുന്ന ചർച്ചയിൽ വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. 750 നുമേൽ കാർഡുള്ള റേഷൻ കടകൾക്ക് 16,000 രൂപയും 1000 കാർഡിനുമേലുള്ള കടകൾക്ക് 40,000 രൂപയും ശമ്പളം നൽകാനും ക്ഷേമനിധി ബോർഡ് പുനഃസ്ഥാപിക്കാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇത് മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്.
60 വയസ് കഴിഞ്ഞ റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപെടുത്താനും തീരുമാനിച്ചിട്ടുണ്ട്. റേഷൻ വിഹിതം സംബന്ധിച്ച് ഒന്നാം തീയതി എസ്എംഎസ് നൽകുന്നതിനു പകരം റേഷൻ സാധനങ്ങൾ കടയിൽ എത്തിച്ചശേഷം സിവിൽ സപ്ളൈസിൽ നിന്നു സന്ദേശം നൽകാമെന്നും ധാരണയായിട്ടുണ്ട്. ധാരണയായ കാര്യങ്ങൾ നടപ്പായില്ലെങ്കിൽ നാളെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിലും താലൂക്കാഫീസുകൾക്കു മുന്നിലും മാർച്ചും ധർണയും നടത്താനാണ് സമരക്കാരുടെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. 750 നുമേൽ കാർഡുള്ള റേഷൻ കടകൾക്ക് 16,000 രൂപയും 1000 കാർഡിനുമേലുള്ള കടകൾക്ക് 40,000 രൂപയും ശമ്പളം നൽകാനും ക്ഷേമനിധി ബോർഡ് പുനഃസ്ഥാപിക്കാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇത് മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്.
60 വയസ് കഴിഞ്ഞ റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപെടുത്താനും തീരുമാനിച്ചിട്ടുണ്ട്. റേഷൻ വിഹിതം സംബന്ധിച്ച് ഒന്നാം തീയതി എസ്എംഎസ് നൽകുന്നതിനു പകരം റേഷൻ സാധനങ്ങൾ കടയിൽ എത്തിച്ചശേഷം സിവിൽ സപ്ളൈസിൽ നിന്നു സന്ദേശം നൽകാമെന്നും ധാരണയായിട്ടുണ്ട്. ധാരണയായ കാര്യങ്ങൾ നടപ്പായില്ലെങ്കിൽ നാളെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിലും താലൂക്കാഫീസുകൾക്കു മുന്നിലും മാർച്ചും ധർണയും നടത്താനാണ് സമരക്കാരുടെ തീരുമാനം.