തിരുവനന്തപുരം: കെഎസ്ആർടിസി സിറ്റി ഡിടിഒയ്ക്കെതിരേ സമരം ചെയ്യുന്നതിനു ബസ് സർവീസുകൾ മുടക്കിയ ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനു മാനേജ്മെന്റ് തീരുമാനിച്ചു. ബസ് സർവീസുകൾ മുടങ്ങിയതിലുള്ള നഷ്ടം അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കണമെന്നു കാണിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് നഷ്ടം ജീവനക്കാരിൽ നിന്നുതന്നെ ഈടാക്കുന്നതിന് വഴിയൊരുങ്ങിയത്.
എംഡിയുടെ നിർദേശപ്രകാരം സിറ്റി ഡിപ്പോ അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ചീഫ് ഓഫീസിലേക്ക് കൈമാറിയത്. സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ ലീവിലായിരുന്നുവെന്ന് പിന്നീട് പറയാതിരിക്കുന്നതിനാണിത്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ 34 പേർക്കെതിരേയാണ് നടപടിക്കു ശിപാർശ.
സർവീസ് മുടങ്ങിയതു വഴി 2.16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. സിറ്റി ഡിപ്പോയിലെ ഒരു ബസിന് ശരാശരി 12,121 രൂപയാണ് വരുമാനമുണ്ടായിരുന്നത്. ജീവനക്കാരില്ലാത്തതിനാൽ 18 സർവീസുകൾ മുടങ്ങി. ഈ കണക്കിലാണ് നഷ്ടപരിഹാരം ഈടാക്കുക. ജീവനക്കാർക്കെതിരേ മതിയായ കാരണങ്ങളില്ലാതെ നടപടിയെടുക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ചയാണ് സിറ്റി ഡിടിഒയ്ക്കെതിരേ ജീവനക്കാർ ധർണ നടത്തിയത്.
എംഡിയുടെ നിർദേശപ്രകാരം സിറ്റി ഡിപ്പോ അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ചീഫ് ഓഫീസിലേക്ക് കൈമാറിയത്. സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ ലീവിലായിരുന്നുവെന്ന് പിന്നീട് പറയാതിരിക്കുന്നതിനാണിത്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ 34 പേർക്കെതിരേയാണ് നടപടിക്കു ശിപാർശ.
സർവീസ് മുടങ്ങിയതു വഴി 2.16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. സിറ്റി ഡിപ്പോയിലെ ഒരു ബസിന് ശരാശരി 12,121 രൂപയാണ് വരുമാനമുണ്ടായിരുന്നത്. ജീവനക്കാരില്ലാത്തതിനാൽ 18 സർവീസുകൾ മുടങ്ങി. ഈ കണക്കിലാണ് നഷ്ടപരിഹാരം ഈടാക്കുക. ജീവനക്കാർക്കെതിരേ മതിയായ കാരണങ്ങളില്ലാതെ നടപടിയെടുക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ചയാണ് സിറ്റി ഡിടിഒയ്ക്കെതിരേ ജീവനക്കാർ ധർണ നടത്തിയത്.