കോഴിക്കോട്: ആശുപത്രികളും ക്ലിനിക്കുകളുമടക്കം ആരോഗ്യസ്ഥാപനങ്ങളുടെ നിയന്ത്രണത്തിനുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ സംബന്ധിച്ച നിയമസഭാസമിതി തെളിവെടുപ്പിൽ ആശങ്കയുമായി വിവിധ മേഖലകളിലുള്ളവർ. ഇന്നലെ രാവിലെ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ സിറ്റിംഗ്.
ബിൽ സംസ്ഥാനത്തെ ചെറുകിട ആശുപത്രികളെ തകർക്കുമെന്നായിരുന്നു പ്രധാന പരാതി. ബില്ലിലെ നിർദേശം നടപ്പാക്കുന്പോൾ ഗ്രാമീണ മേഖലകളിലടക്കം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും അടച്ചു പൂട്ടേണ്ടി വരുമെന്നു കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക് സിറ്റി ബ്രാഞ്ച് പ്രസിഡന്റ് ഡോ. സുഷമ അനിൽ ചൂണ്ടിക്കാട്ടി. ബില്ലിലെ നിർദേശം പാലിക്കണമെങ്കിൽ ചെറുകിട ആശുപത്രികൾക്കു ചികിത്സാച്ചെലവ് കൂട്ടേണ്ടി വരുമെന്നും അവർ പറഞ്ഞു. കേന്ദ്ര ബില്ലിലെ വിസ്തൃതി നിബന്ധന പാലിക്കുന്പോൾ ഒറ്റ ചെറുകിട ക്ലിനിക് പോലും ഇവിടെയുണ്ടാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സ്റ്റാഫ് പാറ്റേണ് കാര്യത്തിലും ചെറുകിട മേഖലയെ ഒഴിവാക്കണം. ബില്ലിലെ വ്യവസ്ഥകൾ കോർപറേറ്റുകൾ വലിയ തോതിൽ ആരോഗ്യ മേഖലയിൽ കടന്നു വരാനുള്ള സാഹചര്യമുണ്ടാക്കുമെന്ന് ഇന്ത്യൻ ദന്തൽ അസോസിയേഷൻ പ്രതിനിധി ഡോ. സുരേഷ്കുമാർ പരാതിപ്പെട്ടു. ദന്തൽരംഗത്തിനു വേണ്ട പ്രാധാന്യം നൽകിയിട്ടില്ല. സർക്കാർ ആശുപത്രികളെ ബിൽ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധിയുടെ ആവശ്യം.
സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കു പുറമെ രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വിദ്യാഭ്യാസവും നൽകി വരുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ അവലോകനവും നടക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ മേധാവികളല്ല സർക്കാർ തന്നെയാണ് അവിടെ കാര്യങ്ങൾ നിർവഹിക്കുന്നത്. സർക്കാർ ആശുപത്രികളെ നിയന്ത്രിക്കുന്നതും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതും സർക്കാരാണ്. അതുകൊണ്ടു മേധാവികൾക്ക് ഉത്തരവാദിത്തമില്ല.
എംഎൽഎമാരായ സി. മമ്മൂട്ടി, എ.കെ. ശശീന്ദ്രൻ, കാരാട്ട് റസാഖ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ, എസ്. ഷാഹിന, ജയശ്രീ, ഡോ.കെ.എസ്. ഷിനു, ഡോ.ആർ. കമൽ എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു.
ബിൽ സംസ്ഥാനത്തെ ചെറുകിട ആശുപത്രികളെ തകർക്കുമെന്നായിരുന്നു പ്രധാന പരാതി. ബില്ലിലെ നിർദേശം നടപ്പാക്കുന്പോൾ ഗ്രാമീണ മേഖലകളിലടക്കം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും അടച്ചു പൂട്ടേണ്ടി വരുമെന്നു കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക് സിറ്റി ബ്രാഞ്ച് പ്രസിഡന്റ് ഡോ. സുഷമ അനിൽ ചൂണ്ടിക്കാട്ടി. ബില്ലിലെ നിർദേശം പാലിക്കണമെങ്കിൽ ചെറുകിട ആശുപത്രികൾക്കു ചികിത്സാച്ചെലവ് കൂട്ടേണ്ടി വരുമെന്നും അവർ പറഞ്ഞു. കേന്ദ്ര ബില്ലിലെ വിസ്തൃതി നിബന്ധന പാലിക്കുന്പോൾ ഒറ്റ ചെറുകിട ക്ലിനിക് പോലും ഇവിടെയുണ്ടാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സ്റ്റാഫ് പാറ്റേണ് കാര്യത്തിലും ചെറുകിട മേഖലയെ ഒഴിവാക്കണം. ബില്ലിലെ വ്യവസ്ഥകൾ കോർപറേറ്റുകൾ വലിയ തോതിൽ ആരോഗ്യ മേഖലയിൽ കടന്നു വരാനുള്ള സാഹചര്യമുണ്ടാക്കുമെന്ന് ഇന്ത്യൻ ദന്തൽ അസോസിയേഷൻ പ്രതിനിധി ഡോ. സുരേഷ്കുമാർ പരാതിപ്പെട്ടു. ദന്തൽരംഗത്തിനു വേണ്ട പ്രാധാന്യം നൽകിയിട്ടില്ല. സർക്കാർ ആശുപത്രികളെ ബിൽ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധിയുടെ ആവശ്യം.
സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കു പുറമെ രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വിദ്യാഭ്യാസവും നൽകി വരുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ അവലോകനവും നടക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ മേധാവികളല്ല സർക്കാർ തന്നെയാണ് അവിടെ കാര്യങ്ങൾ നിർവഹിക്കുന്നത്. സർക്കാർ ആശുപത്രികളെ നിയന്ത്രിക്കുന്നതും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതും സർക്കാരാണ്. അതുകൊണ്ടു മേധാവികൾക്ക് ഉത്തരവാദിത്തമില്ല.
എംഎൽഎമാരായ സി. മമ്മൂട്ടി, എ.കെ. ശശീന്ദ്രൻ, കാരാട്ട് റസാഖ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ, എസ്. ഷാഹിന, ജയശ്രീ, ഡോ.കെ.എസ്. ഷിനു, ഡോ.ആർ. കമൽ എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു.