തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്. നായർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാർ, കോണ്ഗ്രസ് നേതാക്കൾ എന്നിവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. സരിതയുടെ പരാതി മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറി. പരാതി പൂർണമായി പരിശോധിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളുവെന്ന് ബെഹ്റ ദീപികയോടു പറഞ്ഞു.
ഇന്നലെയാണ് സരിത 17 പേജുള്ള പരാതി മുഖ്യമന്ത്രിക്കു നൽകിയത്. സോളാർ കന്പനിക്ക് അനെർട്ടിൽനിന്നുൾപ്പെടെ അനുമതിയും ലൈസൻസും ലഭിക്കുന്നതിന് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഏഴു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ഡൽഹിയിൽ ഉമ്മൻ ചാണ്ടിയുടെ സഹായിയിക്കു ലക്ഷക്കണക്കിന് രൂപ കൈമാറിയെന്നും ഈ പണം ഉമ്മൻചാണ്ടിയുടെ കൈവശം എത്തിയെന്നും സരിതയുടെ പരാതിയിലുണ്ട്. ഉമ്മൻ ചാണ്ടിയും യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും ഉന്നതരും ഉൾപ്പെടെ പത്ത് പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തന്റെ സമ്മതമില്ലാതെ ബലാൽക്കാരമായാണ് പീഡനം നടത്തിയതെന്നും സരിതയുടെ പരാതിയിൽ ആരോപിക്കുന്നു.
തന്നെ ചൂഷണം ചെയ്തതിലെ പ്രധാനി ഉമ്മൻ ചാണ്ടിയാണ്. തന്പാനൂർ രവിയും ബെന്നി ബെഹ്നാനും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്ന് അന്നു പറഞ്ഞത്. സോളാർ കേസിലെ അന്വേഷണസംഘത്തലവനായ എഡിജിപി എ. ഹേമചന്ദ്രനോട് ഇക്കാര്യങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം അതേക്കുറിച്ച് അന്വേഷിച്ചില്ല. തന്റെ അന്വേഷണപരിധിയിൽ വരുന്ന കാര്യങ്ങൾ അല്ലെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരേയും മറ്റ് മന്ത്രിമാർക്കെതിരേയും നിരവധി പരാതികൾ നൽകിയെങ്കിലും അന്വേഷണം നടത്തുകയോ തനിക്ക് നീതി ലഭ്യമാക്കുകയോ ചെയ്തില്ലെന്നും സരിതയുടെ പരാതിയിൽ പറയുന്നു.
യുഡിഎഫ് സർക്കാരിന്റെ ഭാഗമായിരുന്ന പലരും പ്രതിസ്ഥാനത്തു വരേണ്ടവരായിരുന്നു എന്നാൽ ജുഡീഷറി, പോലീസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. പ്രോജക്ടുകൾ ശരിയാക്കാൻ മന്ത്രിമാർ ലൈംഗികമായി ഉപയോഗപ്പെടുത്തിയിരുന്നു. തന്റെ വ്യക്തിജീവിതത്തിലെ പിഴവുകൾ ഉപയോഗിച്ച് മന്ത്രിമാരും നേതാക്കളും കുരുക്കുകയായിരുന്നുവെന്നും സരിതയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മന്ത്രിമാർ സ്ത്രീകളെ ഉപകരണമായാണ് കണ്ടിരുന്നത്. ബിജു രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പണം നൽകി. കൂടാതെ, കന്പനിയുടെ പണം വക മാറ്റി ചെലവിട്ടതോടെയാണ് സാന്പത്തിക പ്രതിസന്ധിയിലായത്. മല്ലേലി ശ്രീധരൻനായർ സോളാർ കന്പനിക്ക് പണം നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പിനെ തുടർന്നാണ്. ജോപ്പന്റെ ഫോണിൽനിന്നും ഉമ്മൻ ചാണ്ടി ശ്രീധരൻനായരെ വിളിച്ച് പണം മുടക്കാൻ നിർദേശിച്ചുവെന്നും സരിതയുടെ പരാതിയിലുണ്ട്. മന്ത്രിമാരുടെ സാന്പത്തിക തട്ടിപ്പ്, പീഡനവിവരങ്ങൾ, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേയുള്ള ആരോപണങ്ങൾ ഉൾപ്പെടെ വിശദമാക്കിയാണ് സരിതയുടെ പരാതി.
സോളാർ കമ്മീഷനിലും കത്തിലും നേരത്തേ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം സത്യമാണ്. ചാനൽ ചർച്ചകളിൽ യുഡിഎഫ് നേതാക്കൾ തന്നെ മോശമായി ചിത്രീകരിച്ചു. സരിതയ്ക്കു വിശ്വാസ്യതയില്ലെന്ന ഹൈക്കോടതി ജസ്റ്റീസ് കമാൽ പാഷയുടെ പരാമർശം ഉപയോഗിച്ചാണ് തന്നെ മോശമായി യുഡിഎഫ് നേതാക്കൾ പ്രചരിപ്പിച്ചത്. എന്നാൽ, കമാൽ പാഷ ടീം സോളാറിന്റെ ഉപഭോക്താവായിരുന്നുവെന്നും കന്പനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും സരിതയുടെ കത്തിൽ പറയുന്നു.
ഇന്നലെയാണ് സരിത 17 പേജുള്ള പരാതി മുഖ്യമന്ത്രിക്കു നൽകിയത്. സോളാർ കന്പനിക്ക് അനെർട്ടിൽനിന്നുൾപ്പെടെ അനുമതിയും ലൈസൻസും ലഭിക്കുന്നതിന് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഏഴു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ഡൽഹിയിൽ ഉമ്മൻ ചാണ്ടിയുടെ സഹായിയിക്കു ലക്ഷക്കണക്കിന് രൂപ കൈമാറിയെന്നും ഈ പണം ഉമ്മൻചാണ്ടിയുടെ കൈവശം എത്തിയെന്നും സരിതയുടെ പരാതിയിലുണ്ട്. ഉമ്മൻ ചാണ്ടിയും യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും ഉന്നതരും ഉൾപ്പെടെ പത്ത് പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തന്റെ സമ്മതമില്ലാതെ ബലാൽക്കാരമായാണ് പീഡനം നടത്തിയതെന്നും സരിതയുടെ പരാതിയിൽ ആരോപിക്കുന്നു.
തന്നെ ചൂഷണം ചെയ്തതിലെ പ്രധാനി ഉമ്മൻ ചാണ്ടിയാണ്. തന്പാനൂർ രവിയും ബെന്നി ബെഹ്നാനും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്ന് അന്നു പറഞ്ഞത്. സോളാർ കേസിലെ അന്വേഷണസംഘത്തലവനായ എഡിജിപി എ. ഹേമചന്ദ്രനോട് ഇക്കാര്യങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം അതേക്കുറിച്ച് അന്വേഷിച്ചില്ല. തന്റെ അന്വേഷണപരിധിയിൽ വരുന്ന കാര്യങ്ങൾ അല്ലെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരേയും മറ്റ് മന്ത്രിമാർക്കെതിരേയും നിരവധി പരാതികൾ നൽകിയെങ്കിലും അന്വേഷണം നടത്തുകയോ തനിക്ക് നീതി ലഭ്യമാക്കുകയോ ചെയ്തില്ലെന്നും സരിതയുടെ പരാതിയിൽ പറയുന്നു.
യുഡിഎഫ് സർക്കാരിന്റെ ഭാഗമായിരുന്ന പലരും പ്രതിസ്ഥാനത്തു വരേണ്ടവരായിരുന്നു എന്നാൽ ജുഡീഷറി, പോലീസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. പ്രോജക്ടുകൾ ശരിയാക്കാൻ മന്ത്രിമാർ ലൈംഗികമായി ഉപയോഗപ്പെടുത്തിയിരുന്നു. തന്റെ വ്യക്തിജീവിതത്തിലെ പിഴവുകൾ ഉപയോഗിച്ച് മന്ത്രിമാരും നേതാക്കളും കുരുക്കുകയായിരുന്നുവെന്നും സരിതയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മന്ത്രിമാർ സ്ത്രീകളെ ഉപകരണമായാണ് കണ്ടിരുന്നത്. ബിജു രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പണം നൽകി. കൂടാതെ, കന്പനിയുടെ പണം വക മാറ്റി ചെലവിട്ടതോടെയാണ് സാന്പത്തിക പ്രതിസന്ധിയിലായത്. മല്ലേലി ശ്രീധരൻനായർ സോളാർ കന്പനിക്ക് പണം നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പിനെ തുടർന്നാണ്. ജോപ്പന്റെ ഫോണിൽനിന്നും ഉമ്മൻ ചാണ്ടി ശ്രീധരൻനായരെ വിളിച്ച് പണം മുടക്കാൻ നിർദേശിച്ചുവെന്നും സരിതയുടെ പരാതിയിലുണ്ട്. മന്ത്രിമാരുടെ സാന്പത്തിക തട്ടിപ്പ്, പീഡനവിവരങ്ങൾ, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേയുള്ള ആരോപണങ്ങൾ ഉൾപ്പെടെ വിശദമാക്കിയാണ് സരിതയുടെ പരാതി.
സോളാർ കമ്മീഷനിലും കത്തിലും നേരത്തേ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം സത്യമാണ്. ചാനൽ ചർച്ചകളിൽ യുഡിഎഫ് നേതാക്കൾ തന്നെ മോശമായി ചിത്രീകരിച്ചു. സരിതയ്ക്കു വിശ്വാസ്യതയില്ലെന്ന ഹൈക്കോടതി ജസ്റ്റീസ് കമാൽ പാഷയുടെ പരാമർശം ഉപയോഗിച്ചാണ് തന്നെ മോശമായി യുഡിഎഫ് നേതാക്കൾ പ്രചരിപ്പിച്ചത്. എന്നാൽ, കമാൽ പാഷ ടീം സോളാറിന്റെ ഉപഭോക്താവായിരുന്നുവെന്നും കന്പനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും സരിതയുടെ കത്തിൽ പറയുന്നു.