കൊച്ചേട്ടന്റെ കത്ത് / ഗുഡ്മോണിംഗ് ദീപിക
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
വൈകിട്ടാണ് ഞാൻ ദീപിക ഓഫീസിലേക്കു വിളിച്ചത്. ഫോൺ എടുത്തതും "ഗുഡ് ഈവനിംഗ് ദീപിക' എന്ന സ്വരം കേട്ടു. കേട്ടപ്പോൾത്തന്നെ അത് ജിനു ആണെന്നു മനസിലായി. എത്ര വർഷങ്ങളായി കേൾക്കുന്ന സ്വരമാണ്. രാവിലെ "ഗുഡ്മോണിംഗ് ദീപിക' എന്നു പറയുന്നതും വൈകിട്ട് "ഗുഡ് ഈവനിംഗ് ദീപിക' എന്നു പറയുന്നതും ഒരേതലത്തിലുള്ള ഊർജം പ്രസരിപ്പിച്ചുകൊണ്ടുതന്നെയാണ്. ഉന്മേഷത്തോടെയുള്ള ആ വന്ദനസ്വരം കേൾക്കുന്പോൾത്തന്നെ നമുക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ തോന്നും. പോൾസൺ ആണെങ്കിലും, നീനയാണെങ്കിലും, തോമസോ, ജോസഫോ, ജിജോയോ ആണെങ്കിലും ദീപിക ഓഫീസിലേക്കു വിളിക്കുന്നവർക്കൊക്കെ ഉണർവുണർന്നൊഴുകുന്ന ഒരു അഭിവാദനം ഉറപ്പാണ്.
ലോകത്തിൽ എത്രയോ ഓഫീസുകളുണ്ട്! ഭൂരിപക്ഷം ഓഫീസുകളിലും അതിഥി സ്വീകരണത്തിനായി പ്രത്യേകം പരിശീലനം നൽകിത്തന്നെയാണ് ജോലിക്കാരെ നിയമിക്കുന്നത്. പുഞ്ചിരി നിറഞ്ഞുതുളുന്പുന്ന മുഖവുമായി ഒരാൾ ഓരോ സ്ഥാപനത്തിന്റെയും പൂമുഖത്തു നിൽക്കുന്പോൾ, ഒരു കാര്യവുമില്ലെങ്കിൽപ്പോലും ഒന്നു കയറിനോക്കാൻ തോന്നുക സ്വാഭാവികമാണ്. വ്യവസായ സ്ഥാപനങ്ങളിൽ അതിഥിയെ ദൈവമായിത്തന്നെ പരിഗണിക്കാൻ പ്രസന്ന വദനവുമായി എത്രയോ ജോലിക്കാരാണ് നിയുക്തരാകുന്നത്!
വിളിക്കുന്നവരും കേൾക്കുന്നവരും അറിയുന്നുണ്ടാവില്ല, സദാസമയം ഈ സ്വീകരണമുറിയിൽ ഇരുന്നു പുഞ്ചിരി വിനിയമം നടത്തുന്നവരുടെ മാനസികാവസ്ഥ! പറഞ്ഞു പറഞ്ഞു മടുത്താലും ഓരോ കേൾവിക്കാരനും ആദ്യമായിട്ടാണ് തന്നെ കേൾക്കുന്നത് എന്നറിഞ്ഞ്, ഓരോരുത്തരേയും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന, ഓരോരുത്തരേയും വീണ്ടും വിളിക്കാൻ കൊതിപ്പിക്കുന്ന ഒരു പ്രസരിപ്പു സൂക്ഷിക്കാൻ കഴിയുന്പോൾ മാത്രമേ, സ്വീകരണ മുറിയിലെ ജോലിക്ക് സ്വീകാര്യതയുണ്ടാവൂ.
ഒരുതരത്തിൽ ചിന്തിച്ചാൽ, നാമെല്ലാവരും ജിനുവിന്റെയും പോൾസന്റെയും നീനയുടെയും ജോലി ചെയ്യുന്നവരാണ്. ജിനുവും പോൾസണും നീനയുമൊക്കെ ദീപികയുടെ സ്വീകരണമുറിയിലെ സ്വാഗതവാദകരാണെങ്കിൽ, നാമോരോരുത്തരും നമ്മുടെ സ്വന്തം വ്യക്തിത്വത്തിലേക്കാണ് മറ്റുള്ളവരെ അനുനിമിഷം സ്വാഗതം ചെയ്യുന്നത്. മറ്റുള്ളവർ നമ്മെ സമീപിക്കുന്പോൾ, സദാ പുഞ്ചിരിയോടെ അഭിവാദനം ചെയ്യാൻ സ്വയം നിർബന്ധിക്കുന്നവരുടെ വ്യക്തിത്വത്തിലും ജീവിതത്തിലും സദാ ആളനക്കമുണ്ടാകും. എപ്പോഴും ആളുകൾ കയറിയിറങ്ങുന്ന ഓഫീസ്പോലെയാണ് ചിലരുടെ വ്യക്തിത്വം. അവരുടെ മുഖത്തുനിന്ന് പുഞ്ചിരിയും പ്രസരിപ്പും ഒരിക്കലും മായുന്നില്ല. എന്നാൽ, മറ്റു ചിലർ, ഗെയ്റ്റുപൂട്ടിയ ഓഫീസ് പോലെ മ്ലാനതയുടെ വിപണനക്കാരാണ്. അവർ ഒരിക്കലും ആരിലേക്കും ഒരു പാലവും പണിയുന്നില്ല. അവർ ഒരു പുഞ്ചിരി പുരണ്ട പുലരിവന്ദനംകൊണ്ട് തന്റെ ഹൃദയത്തിന്റെ വാതിൽ ആർക്കുവേണ്ടിയും തുറക്കുന്നില്ല. അങ്ങനെയുള്ളവർ ആൾത്താമസമില്ലാത്ത വീടുപോലെയും കാൽപ്പെരുമാറ്റം കേൾക്കാത്തെ പൂമുഖംപോലെയുമാണ്.
നമ്മൾ, സദാ പ്രസരിപ്പും പുഞ്ചിരിയും പങ്കുവച്ച് നമ്മുടെ വ്യക്തിത്വം ആകർഷകമാക്കണം. നമ്മൾ, രാവിലെ മുതൽ വൈകിട്ടുവരെ തരതമ ഭേദമില്ലാതെ നമ്മിലേക്ക് കയറിവരുന്നവർക്ക് സ്വീകാര്യമായ സ്വാഗതസൽക്കാരം നൽകണം. വിരുന്നകാർ വരാത്ത വീട്ടുമുറ്റങ്ങൾ കരിയിലയും കല്ലും മുള്ളും കുന്നുകൂടി വിരുപമാകുന്നതുപോലെ നല്ല പെരുമാറ്റം ശീലിക്കാത്തവരുടെ മുഖവും അകവും സദാ വിരൂപമായിക്കും. നമുക്കും പുഞ്ചിരികൊണ്ട് അഭിവാദനമേകാം. പ്രസരിപ്പോടെ പ്രത്യഭിവാദനമേകാം. മാന്യതയുള്ള പെരുമാറ്റം ശീലമാക്കാം. നമ്മുടെ വ്യക്തിത്വം ആകർഷകമാക്കാം.
ആശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
കാവാലം മേഖലാ ചോക്ലേറ്റ് ക്വിസ് 28-ന് കാവാലം ലിറ്റിൽ ഫ്ളവർ സ്കൂളിൽ
കാവാലം: ഡിസിഎൽ കാവാലം മേഖലാ ചോക്ലേറ്റ് ക്വിസ് 28-ന് കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടക്കും. എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം.
മേഖലയിലെ ഓരോ സ്കൂളിൽനിന്നും ഓരോ വിഭാഗത്തിലും രണ്ടു പേരടങ്ങുന്ന രണ്ടു ടീമുകൾക്കു വീതം മത്സരിക്കാം. ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. 80 ശതമാനം ചോദ്യങ്ങൾ ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്റായ ചോക്ലേറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും. ബാക്കി 20 ശതമാനം ആനുകാലിക പൊതുവിജ്ഞാനവും ആയിരിക്കും.
കൂടുതൽവിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ അഡോൾഫ് സേവ്യറിനെ സമീപിക്കുക.
കാഞ്ഞിരപ്പള്ളി, എരുമേലി മേഖലാ ടാലന്റ് ഫെസ്റ്റുകൾ 28-ന്
കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളുടെ ടാലൻറ് ഫെസ്റ്റുകൾ 28-നു നടക്കും. കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ്റ് കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലും എരുമേലി മേഖലാ ടാലന്റ് ഫെസ്റ്റ് എരുമേലി നിർമ്മല പബ്ലിക് സ്കൂളിലുമാണ് നടക്കുക.
മത്സരനിബന്ധനകൾ
പ്രസംഗം, ലളിതഗാനം, ഉപന്യാസരചന, കഥാരചന, കവിതാരചന, ഡിസിഎൽ ആന്തം എന്നീ ഇനങ്ങളിലാണ് മത്സരം.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. ഡിസിഎൽ ആന്തം ഒഴികെയുള്ള മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമാണ് മത്സരസമയം.
പ്രസംഗ വിഷയങ്ങൾ : എൽപി. വിഭാഗം - നല്ല സൗഹൃദം വ്യക്തിത്വവികസനത്തിന്
യു.പി :1) കഴിവുകൾ അറിയാം, ആത്മവിശ്വാസത്തിനായി 2) നവമാധ്യമങ്ങൾ വിഴുങ്ങുന്ന കൗമാരം.
ഇവയിൽ നറുക്കിട്ടു കിട്ടുന്ന ഏതെങ്കിലുമൊരു വിഷയമായിരിക്കും മത്സരസമയത്തു പറയേണ്ടത്.
ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുന്പാണ് വിഷയം നല്കുക.
ലളിതഗാനത്തിന് സമയം അഞ്ചു മിനിറ്റായിരിക്കും.
കഥ, കവിത, ഉപന്യാസം എന്നീ രചനാമത്സരങ്ങൾക്ക് ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തു നല്കും.
എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ, അഞ്ചുപേരിൽ കുറയാനോ പാടില്ല. പശ്ചാത്തല സംഗീതമുപയോഗിച്ചോ, താളമടിച്ചോ ഗാനമാലപിക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ (ഫോൺ: 9447137188), എരുമേലി മേഖലാ ഓർഗനൈസർ ബാബു ടി ജോൺ (ഫോൺ:9447200569) എന്നിവരെ ബന്ധപ്പെടുക.
കൊട്ടാരക്കര മേഖലാ ടാലന്റ് ഫെസ്റ്റ്
കൊട്ടാരക്കര: ദീപിക ബാലസഖ്യം കൊട്ടാരക്കര മേഖലാ ടാലന്റ് ഫെസ്റ്റും കിഡ്സ്ഫെസ്റ്റും വാളകം സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂളിൽ നടന്നു. മേഖലാ ജനറൽ സെക്രട്ടറി അമാനുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ സാറാമ്മ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കരീപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. മാത്യു പണിക്കർ പ്രസംഗിച്ചു.
മത്സരത്തിൽ മഞ്ഞക്കാല സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂൾ എൽപി വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ ചിരട്ടക്കോണം മാർ ബസേലിയോസ് ഓഷ്യൻസ്റ്റാർ പബ്ലിക് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പാണ്ടിത്തിട്ട ഹോളി ക്രോസ് പബ്ലിക് സ്ളൂം ഒന്നാംസ്ഥാനം നേടി.
ചിരട്ടക്കണം മാർ ബസേലിയോസ് ഓഷ്യൻസ്റ്റാർ ഹൈസ്കൂൾ വിഭാഗത്തിലും പാണ്ടിത്തിട്ട ഹോളിക്രോസ് പബ്ലിക് സ്കൂൾ യു.പി., എൽപി വിഭാഗങ്ങളിലും രണ്ടാംസ്ഥാനം കരസ്ഥമാക്കി.
നേമം മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ
നേമം: ദീപിക ബാലസഖ്യം നേമം മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ പാപ്പനംകോട് സെന്റ് മേരീസ് സ്കൂളിൽനടക്കും.മത്സരങ്ങൾ രാവിലെ 10-ന് ആരംഭിക്കും.
വൈകുന്നെരം മേഖലാ ലീഡർ കുമാരി നന്ദന എസ്പിയുടെ അധ്യക്ഷതയിൽ ചേരുന്ന സമാപനസമ്മേളനം ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജർ റവ. ഡോ. തോമസ് കുഴിനാപുറത്ത് ഉദ്ഘാടനംചെയ്യും. കൈമനം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കൈമനം പ്രഭാകരൻ സമ്മാനദാനം നിർവഹിക്കും. പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി, പി. അംബ്രോസ്, സിസ്റ്റർ ദീപി ജോർജ്, സിസ്റ്റർ സോഫി, സിസ്റ്റർ മഞ്ജുള, സുകുമാരൻ നാടാർ, സിസ്റ്റർ റിനി, ജെഫ്റി എം. തോസ്, ജെയ്ൻ സാം, അക്ഷയ്, നിരഞ്ജന എന്നിവർ പ്രസംഗിക്കും.
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
വൈകിട്ടാണ് ഞാൻ ദീപിക ഓഫീസിലേക്കു വിളിച്ചത്. ഫോൺ എടുത്തതും "ഗുഡ് ഈവനിംഗ് ദീപിക' എന്ന സ്വരം കേട്ടു. കേട്ടപ്പോൾത്തന്നെ അത് ജിനു ആണെന്നു മനസിലായി. എത്ര വർഷങ്ങളായി കേൾക്കുന്ന സ്വരമാണ്. രാവിലെ "ഗുഡ്മോണിംഗ് ദീപിക' എന്നു പറയുന്നതും വൈകിട്ട് "ഗുഡ് ഈവനിംഗ് ദീപിക' എന്നു പറയുന്നതും ഒരേതലത്തിലുള്ള ഊർജം പ്രസരിപ്പിച്ചുകൊണ്ടുതന്നെയാണ്. ഉന്മേഷത്തോടെയുള്ള ആ വന്ദനസ്വരം കേൾക്കുന്പോൾത്തന്നെ നമുക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ തോന്നും. പോൾസൺ ആണെങ്കിലും, നീനയാണെങ്കിലും, തോമസോ, ജോസഫോ, ജിജോയോ ആണെങ്കിലും ദീപിക ഓഫീസിലേക്കു വിളിക്കുന്നവർക്കൊക്കെ ഉണർവുണർന്നൊഴുകുന്ന ഒരു അഭിവാദനം ഉറപ്പാണ്.
ലോകത്തിൽ എത്രയോ ഓഫീസുകളുണ്ട്! ഭൂരിപക്ഷം ഓഫീസുകളിലും അതിഥി സ്വീകരണത്തിനായി പ്രത്യേകം പരിശീലനം നൽകിത്തന്നെയാണ് ജോലിക്കാരെ നിയമിക്കുന്നത്. പുഞ്ചിരി നിറഞ്ഞുതുളുന്പുന്ന മുഖവുമായി ഒരാൾ ഓരോ സ്ഥാപനത്തിന്റെയും പൂമുഖത്തു നിൽക്കുന്പോൾ, ഒരു കാര്യവുമില്ലെങ്കിൽപ്പോലും ഒന്നു കയറിനോക്കാൻ തോന്നുക സ്വാഭാവികമാണ്. വ്യവസായ സ്ഥാപനങ്ങളിൽ അതിഥിയെ ദൈവമായിത്തന്നെ പരിഗണിക്കാൻ പ്രസന്ന വദനവുമായി എത്രയോ ജോലിക്കാരാണ് നിയുക്തരാകുന്നത്!
വിളിക്കുന്നവരും കേൾക്കുന്നവരും അറിയുന്നുണ്ടാവില്ല, സദാസമയം ഈ സ്വീകരണമുറിയിൽ ഇരുന്നു പുഞ്ചിരി വിനിയമം നടത്തുന്നവരുടെ മാനസികാവസ്ഥ! പറഞ്ഞു പറഞ്ഞു മടുത്താലും ഓരോ കേൾവിക്കാരനും ആദ്യമായിട്ടാണ് തന്നെ കേൾക്കുന്നത് എന്നറിഞ്ഞ്, ഓരോരുത്തരേയും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന, ഓരോരുത്തരേയും വീണ്ടും വിളിക്കാൻ കൊതിപ്പിക്കുന്ന ഒരു പ്രസരിപ്പു സൂക്ഷിക്കാൻ കഴിയുന്പോൾ മാത്രമേ, സ്വീകരണ മുറിയിലെ ജോലിക്ക് സ്വീകാര്യതയുണ്ടാവൂ.
ഒരുതരത്തിൽ ചിന്തിച്ചാൽ, നാമെല്ലാവരും ജിനുവിന്റെയും പോൾസന്റെയും നീനയുടെയും ജോലി ചെയ്യുന്നവരാണ്. ജിനുവും പോൾസണും നീനയുമൊക്കെ ദീപികയുടെ സ്വീകരണമുറിയിലെ സ്വാഗതവാദകരാണെങ്കിൽ, നാമോരോരുത്തരും നമ്മുടെ സ്വന്തം വ്യക്തിത്വത്തിലേക്കാണ് മറ്റുള്ളവരെ അനുനിമിഷം സ്വാഗതം ചെയ്യുന്നത്. മറ്റുള്ളവർ നമ്മെ സമീപിക്കുന്പോൾ, സദാ പുഞ്ചിരിയോടെ അഭിവാദനം ചെയ്യാൻ സ്വയം നിർബന്ധിക്കുന്നവരുടെ വ്യക്തിത്വത്തിലും ജീവിതത്തിലും സദാ ആളനക്കമുണ്ടാകും. എപ്പോഴും ആളുകൾ കയറിയിറങ്ങുന്ന ഓഫീസ്പോലെയാണ് ചിലരുടെ വ്യക്തിത്വം. അവരുടെ മുഖത്തുനിന്ന് പുഞ്ചിരിയും പ്രസരിപ്പും ഒരിക്കലും മായുന്നില്ല. എന്നാൽ, മറ്റു ചിലർ, ഗെയ്റ്റുപൂട്ടിയ ഓഫീസ് പോലെ മ്ലാനതയുടെ വിപണനക്കാരാണ്. അവർ ഒരിക്കലും ആരിലേക്കും ഒരു പാലവും പണിയുന്നില്ല. അവർ ഒരു പുഞ്ചിരി പുരണ്ട പുലരിവന്ദനംകൊണ്ട് തന്റെ ഹൃദയത്തിന്റെ വാതിൽ ആർക്കുവേണ്ടിയും തുറക്കുന്നില്ല. അങ്ങനെയുള്ളവർ ആൾത്താമസമില്ലാത്ത വീടുപോലെയും കാൽപ്പെരുമാറ്റം കേൾക്കാത്തെ പൂമുഖംപോലെയുമാണ്.
നമ്മൾ, സദാ പ്രസരിപ്പും പുഞ്ചിരിയും പങ്കുവച്ച് നമ്മുടെ വ്യക്തിത്വം ആകർഷകമാക്കണം. നമ്മൾ, രാവിലെ മുതൽ വൈകിട്ടുവരെ തരതമ ഭേദമില്ലാതെ നമ്മിലേക്ക് കയറിവരുന്നവർക്ക് സ്വീകാര്യമായ സ്വാഗതസൽക്കാരം നൽകണം. വിരുന്നകാർ വരാത്ത വീട്ടുമുറ്റങ്ങൾ കരിയിലയും കല്ലും മുള്ളും കുന്നുകൂടി വിരുപമാകുന്നതുപോലെ നല്ല പെരുമാറ്റം ശീലിക്കാത്തവരുടെ മുഖവും അകവും സദാ വിരൂപമായിക്കും. നമുക്കും പുഞ്ചിരികൊണ്ട് അഭിവാദനമേകാം. പ്രസരിപ്പോടെ പ്രത്യഭിവാദനമേകാം. മാന്യതയുള്ള പെരുമാറ്റം ശീലമാക്കാം. നമ്മുടെ വ്യക്തിത്വം ആകർഷകമാക്കാം.
ആശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
കാവാലം മേഖലാ ചോക്ലേറ്റ് ക്വിസ് 28-ന് കാവാലം ലിറ്റിൽ ഫ്ളവർ സ്കൂളിൽ
കാവാലം: ഡിസിഎൽ കാവാലം മേഖലാ ചോക്ലേറ്റ് ക്വിസ് 28-ന് കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടക്കും. എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം.
മേഖലയിലെ ഓരോ സ്കൂളിൽനിന്നും ഓരോ വിഭാഗത്തിലും രണ്ടു പേരടങ്ങുന്ന രണ്ടു ടീമുകൾക്കു വീതം മത്സരിക്കാം. ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. 80 ശതമാനം ചോദ്യങ്ങൾ ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്റായ ചോക്ലേറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും. ബാക്കി 20 ശതമാനം ആനുകാലിക പൊതുവിജ്ഞാനവും ആയിരിക്കും.
കൂടുതൽവിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ അഡോൾഫ് സേവ്യറിനെ സമീപിക്കുക.
കാഞ്ഞിരപ്പള്ളി, എരുമേലി മേഖലാ ടാലന്റ് ഫെസ്റ്റുകൾ 28-ന്
കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളുടെ ടാലൻറ് ഫെസ്റ്റുകൾ 28-നു നടക്കും. കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ്റ് കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലും എരുമേലി മേഖലാ ടാലന്റ് ഫെസ്റ്റ് എരുമേലി നിർമ്മല പബ്ലിക് സ്കൂളിലുമാണ് നടക്കുക.
മത്സരനിബന്ധനകൾ
പ്രസംഗം, ലളിതഗാനം, ഉപന്യാസരചന, കഥാരചന, കവിതാരചന, ഡിസിഎൽ ആന്തം എന്നീ ഇനങ്ങളിലാണ് മത്സരം.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. ഡിസിഎൽ ആന്തം ഒഴികെയുള്ള മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമാണ് മത്സരസമയം.
പ്രസംഗ വിഷയങ്ങൾ : എൽപി. വിഭാഗം - നല്ല സൗഹൃദം വ്യക്തിത്വവികസനത്തിന്
യു.പി :1) കഴിവുകൾ അറിയാം, ആത്മവിശ്വാസത്തിനായി 2) നവമാധ്യമങ്ങൾ വിഴുങ്ങുന്ന കൗമാരം.
ഇവയിൽ നറുക്കിട്ടു കിട്ടുന്ന ഏതെങ്കിലുമൊരു വിഷയമായിരിക്കും മത്സരസമയത്തു പറയേണ്ടത്.
ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുന്പാണ് വിഷയം നല്കുക.
ലളിതഗാനത്തിന് സമയം അഞ്ചു മിനിറ്റായിരിക്കും.
കഥ, കവിത, ഉപന്യാസം എന്നീ രചനാമത്സരങ്ങൾക്ക് ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തു നല്കും.
എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ, അഞ്ചുപേരിൽ കുറയാനോ പാടില്ല. പശ്ചാത്തല സംഗീതമുപയോഗിച്ചോ, താളമടിച്ചോ ഗാനമാലപിക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ (ഫോൺ: 9447137188), എരുമേലി മേഖലാ ഓർഗനൈസർ ബാബു ടി ജോൺ (ഫോൺ:9447200569) എന്നിവരെ ബന്ധപ്പെടുക.
കൊട്ടാരക്കര മേഖലാ ടാലന്റ് ഫെസ്റ്റ്
കൊട്ടാരക്കര: ദീപിക ബാലസഖ്യം കൊട്ടാരക്കര മേഖലാ ടാലന്റ് ഫെസ്റ്റും കിഡ്സ്ഫെസ്റ്റും വാളകം സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂളിൽ നടന്നു. മേഖലാ ജനറൽ സെക്രട്ടറി അമാനുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ സാറാമ്മ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കരീപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. മാത്യു പണിക്കർ പ്രസംഗിച്ചു.
മത്സരത്തിൽ മഞ്ഞക്കാല സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂൾ എൽപി വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ ചിരട്ടക്കോണം മാർ ബസേലിയോസ് ഓഷ്യൻസ്റ്റാർ പബ്ലിക് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പാണ്ടിത്തിട്ട ഹോളി ക്രോസ് പബ്ലിക് സ്ളൂം ഒന്നാംസ്ഥാനം നേടി.
ചിരട്ടക്കണം മാർ ബസേലിയോസ് ഓഷ്യൻസ്റ്റാർ ഹൈസ്കൂൾ വിഭാഗത്തിലും പാണ്ടിത്തിട്ട ഹോളിക്രോസ് പബ്ലിക് സ്കൂൾ യു.പി., എൽപി വിഭാഗങ്ങളിലും രണ്ടാംസ്ഥാനം കരസ്ഥമാക്കി.
നേമം മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ
നേമം: ദീപിക ബാലസഖ്യം നേമം മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ പാപ്പനംകോട് സെന്റ് മേരീസ് സ്കൂളിൽനടക്കും.മത്സരങ്ങൾ രാവിലെ 10-ന് ആരംഭിക്കും.
വൈകുന്നെരം മേഖലാ ലീഡർ കുമാരി നന്ദന എസ്പിയുടെ അധ്യക്ഷതയിൽ ചേരുന്ന സമാപനസമ്മേളനം ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജർ റവ. ഡോ. തോമസ് കുഴിനാപുറത്ത് ഉദ്ഘാടനംചെയ്യും. കൈമനം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കൈമനം പ്രഭാകരൻ സമ്മാനദാനം നിർവഹിക്കും. പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി, പി. അംബ്രോസ്, സിസ്റ്റർ ദീപി ജോർജ്, സിസ്റ്റർ സോഫി, സിസ്റ്റർ മഞ്ജുള, സുകുമാരൻ നാടാർ, സിസ്റ്റർ റിനി, ജെഫ്റി എം. തോസ്, ജെയ്ൻ സാം, അക്ഷയ്, നിരഞ്ജന എന്നിവർ പ്രസംഗിക്കും.