തിരുവനന്തപുരം: സംസ്ഥാനത്തു വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള ചട്ടഭേദഗതിക്കായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ഏഴു നിയമങ്ങൾ ഭേദഗതി ചെയ്യും.
സംസ്ഥാനത്ത് ആരംഭിക്കുന്ന വ്യവസായങ്ങൾക്കു തടസങ്ങളില്ലാതാക്കാനും വിവിധ വകുപ്പുകളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.
വ്യവസായം തുടങ്ങാൻ അപേക്ഷിച്ചാൽ അനുമതി ലഭ്യമാകാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. ഇതിനാൽ വ്യവസായ സൗഹൃദ സൂചികയിൽ രാജ്യത്ത് ഇരുപതാം സ്ഥാനമാണു കേരളത്തിനുള്ളത്. ഇത് ഉയർത്തണമെങ്കിൽ 31 നകം ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ’ദി കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആന്‍ഡ് ഫെസിലിറ്റേഷൻ ആക്ട് 2017’ എന്ന പേരിൽ ഓർഡിനൻസ് ഇറക്കുന്നത്.
കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ഭൂജല നിയന്ത്രണ ആക്ട്, കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്ട്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, കേരള ചുമട്ടുതൊഴിലാളി ആക്ട്, കേരള ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന ആക്ട് എന്നിവയാണു ഭേദഗതി ചെയ്യുന്നത്.
നിയമത്തിലെ മാറ്റങ്ങൾ, ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിനു ശേഷം കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ടുമെന്റ് ഓഫ് ഇന്റസ്ട്രിയൽ പോളിസി ആന്‍ഡ് പ്രമോഷൻ (ഡിഐപിപി) വിഭാഗത്തിൽ റിപ്പോർട്ടു ചെയ്യണം. മാറ്റങ്ങൾ വിലയിരുത്തിയ ശേഷമാണു സംസ്ഥാനത്തിന്റെ റാങ്ക് പുനർനിർണയിക്കുക. കേരളത്തിന്റെ സൂചിക ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഐഡിസി മുഖേന വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അതിനുശേഷം കെഎസ്ഐഡിസിയാണ് നിയമഭേദഗതി ശിപാർശ സമർപ്പിച്ചത്.
വ്യവസായ ലൈസൻസിന് അപേക്ഷിക്കുന്നതിന് പൊതു അപേക്ഷാഫോമും അത് അപ്ലോഡ് ചെയ്യുന്നതിന് സ്വിഫ്റ്റ് എന്ന പേരിൽ ഒരു ഓണ്‍ലൈൻ പോർട്ടലും കെട്ടിട നിർമാണ ലൈസൻസ് വേഗത്തിൽ ലഭ്യമാക്കുന്നതിന് ഒരു ഇന്റലിജന്റ് സോഫ്റ്റ്വേറും ഉണ്ടാക്കുന്നതിന് നടപടികൾ പുരോഗമിച്ചു വരികയാണ്. ചട്ടഭേദഗതി നിലവിൽ വരുന്നതോടെ അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതികൾ കിട്ടിയില്ലെങ്കിൽ അവ കിട്ടിയതായി കണക്കാക്കും. അങ്ങനെ നല്കുന്ന കല്പിതാനുമതികൾ ഓണ്‍ലൈനായിത്തന്നെ അപേക്ഷകനു ലഭ്യമാക്കുകയും ചെയ്യും. അനുമതി വർഷംതോറും പുതുക്കണമെന്ന വ്യവസ്ഥക്കും ഇളവ് അനുവദിക്കാനാണു തീരുമാനം.
എന്നാൽ, നിയമസഭാ സമ്മേളനം ചേരാൻ ശിപാർശ ചെയ്ത ശേഷം ഓർഡിനൻസ് പുറത്തിറക്കുന്നതു കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന വാദവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് ആരംഭിക്കുന്ന വ്യവസായങ്ങൾക്കു തടസങ്ങളില്ലാതാക്കാനും വിവിധ വകുപ്പുകളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.
വ്യവസായം തുടങ്ങാൻ അപേക്ഷിച്ചാൽ അനുമതി ലഭ്യമാകാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. ഇതിനാൽ വ്യവസായ സൗഹൃദ സൂചികയിൽ രാജ്യത്ത് ഇരുപതാം സ്ഥാനമാണു കേരളത്തിനുള്ളത്. ഇത് ഉയർത്തണമെങ്കിൽ 31 നകം ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ’ദി കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആന്‍ഡ് ഫെസിലിറ്റേഷൻ ആക്ട് 2017’ എന്ന പേരിൽ ഓർഡിനൻസ് ഇറക്കുന്നത്.
കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ഭൂജല നിയന്ത്രണ ആക്ട്, കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്ട്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, കേരള ചുമട്ടുതൊഴിലാളി ആക്ട്, കേരള ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന ആക്ട് എന്നിവയാണു ഭേദഗതി ചെയ്യുന്നത്.
നിയമത്തിലെ മാറ്റങ്ങൾ, ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിനു ശേഷം കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ടുമെന്റ് ഓഫ് ഇന്റസ്ട്രിയൽ പോളിസി ആന്‍ഡ് പ്രമോഷൻ (ഡിഐപിപി) വിഭാഗത്തിൽ റിപ്പോർട്ടു ചെയ്യണം. മാറ്റങ്ങൾ വിലയിരുത്തിയ ശേഷമാണു സംസ്ഥാനത്തിന്റെ റാങ്ക് പുനർനിർണയിക്കുക. കേരളത്തിന്റെ സൂചിക ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഐഡിസി മുഖേന വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അതിനുശേഷം കെഎസ്ഐഡിസിയാണ് നിയമഭേദഗതി ശിപാർശ സമർപ്പിച്ചത്.
വ്യവസായ ലൈസൻസിന് അപേക്ഷിക്കുന്നതിന് പൊതു അപേക്ഷാഫോമും അത് അപ്ലോഡ് ചെയ്യുന്നതിന് സ്വിഫ്റ്റ് എന്ന പേരിൽ ഒരു ഓണ്‍ലൈൻ പോർട്ടലും കെട്ടിട നിർമാണ ലൈസൻസ് വേഗത്തിൽ ലഭ്യമാക്കുന്നതിന് ഒരു ഇന്റലിജന്റ് സോഫ്റ്റ്വേറും ഉണ്ടാക്കുന്നതിന് നടപടികൾ പുരോഗമിച്ചു വരികയാണ്. ചട്ടഭേദഗതി നിലവിൽ വരുന്നതോടെ അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതികൾ കിട്ടിയില്ലെങ്കിൽ അവ കിട്ടിയതായി കണക്കാക്കും. അങ്ങനെ നല്കുന്ന കല്പിതാനുമതികൾ ഓണ്‍ലൈനായിത്തന്നെ അപേക്ഷകനു ലഭ്യമാക്കുകയും ചെയ്യും. അനുമതി വർഷംതോറും പുതുക്കണമെന്ന വ്യവസ്ഥക്കും ഇളവ് അനുവദിക്കാനാണു തീരുമാനം.
എന്നാൽ, നിയമസഭാ സമ്മേളനം ചേരാൻ ശിപാർശ ചെയ്ത ശേഷം ഓർഡിനൻസ് പുറത്തിറക്കുന്നതു കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന വാദവും ഉയരുന്നുണ്ട്.