കൊച്ചി: വന്യമൃഗങ്ങൾ വരുത്തുന്ന കൃഷിനാശത്തിനു സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക വർഷാവർഷം പുതുക്കി നിശ്ചയിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. എറണാകുളം ജനസംരക്ഷണ സമിതിക്കുവേണ്ടി പൗലോസും ഭാരതീയ ആദിവാസി സേവാ കാര്യാലയത്തിനു വേണ്ടി ചെന്പൻകോട് വി. മണികണ്ഠനും സമർപ്പിച്ച പരാതിയിലാണു നടപടി. സംസ്ഥാനത്തെ വനാതിർത്തികളിൽ റെയിൽ ഫെൻസിംഗ് നിർമിക്കണമെന്നും ഇതിനുവേണ്ടി ബജറ്റിൽ പ്രത്യേകം തുക വകയിരുത്തണമെന്നും കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ബജറ്റ് വിഹിതം അനുവദിക്കുന്നതു വരെ കിഫ്ബി, നബാർഡ് വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തി വനാതിർത്തി മുഴുവൻ റെയിൽ ഫെൻസിംഗ് നിർമിക്കണം. റെയിൽ ഫെൻസിംഗ് പൂർത്തിയാകുന്നതുവരെ താത്കാലികമായി ആന പ്രതിരോധ കിടങ്ങുകളും മതിലുകളും സൗരോർജ കന്പി വേലികളും നിർമിച്ചു വന്യജീവി ആക്രമണം തടയണമെന്നും കമ്മീഷൻ നിർദേശിച്ചു.
വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ അനന്തരാവകാശികൾക്കു നൽകുന്ന നഷ്ടപരിഹാരതുക കാലതാമസം കൂടാതെ വിതരണം ചെയ്യണം. എസ് സി, എസ്ടി വിഭാഗങ്ങൾക്കുള്ള ഇൻഷ്വറൻസ് തുക രണ്ടുലക്ഷമായി ഉയർത്തണം. കേരളത്തിലെ വനാതിർത്തി 16,585 കിലോമീറ്ററാണെന്നും ഇതിൽ 13,583 കിലോമീറ്റർ ജണ്ട നിർമിച്ചു വേർതിരിച്ചതായും മുഖ്യവനപാലകൻ കമ്മീഷനെ അറിയിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചുവരികയാണ്. വന്യജീവി ആക്രമണംവഴി മരിക്കുന്നവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്.
ആന, കടുവ തുടങ്ങിയ വന്യജീവികൾ മനുഷ്യജീവനു ഭീഷണിയാകുന്നതായി ബോധ്യപ്പെട്ടാൽ അവയെ മയക്കുവെടി വച്ചു വനാന്തരങ്ങളിൽ തുറന്നുവിടാൻ നടപടി സ്വീകരിച്ചുവരുന്നു. ഇക്കൊല്ലം 25 കോടി ചെലവിൽ പ്രശ്നബാധിത മേഖലയിൽ സൗരോർജ കന്പിവേലിയും ആന പ്രതിരോധ മതിലും റെയിൽ ഫെൻസിംഗും നിർമിക്കുമെന്നും മുഖ്യവനപാലകൻ അറിയിച്ചു.
ബജറ്റ് വിഹിതം അനുവദിക്കുന്നതു വരെ കിഫ്ബി, നബാർഡ് വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തി വനാതിർത്തി മുഴുവൻ റെയിൽ ഫെൻസിംഗ് നിർമിക്കണം. റെയിൽ ഫെൻസിംഗ് പൂർത്തിയാകുന്നതുവരെ താത്കാലികമായി ആന പ്രതിരോധ കിടങ്ങുകളും മതിലുകളും സൗരോർജ കന്പി വേലികളും നിർമിച്ചു വന്യജീവി ആക്രമണം തടയണമെന്നും കമ്മീഷൻ നിർദേശിച്ചു.
വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ അനന്തരാവകാശികൾക്കു നൽകുന്ന നഷ്ടപരിഹാരതുക കാലതാമസം കൂടാതെ വിതരണം ചെയ്യണം. എസ് സി, എസ്ടി വിഭാഗങ്ങൾക്കുള്ള ഇൻഷ്വറൻസ് തുക രണ്ടുലക്ഷമായി ഉയർത്തണം. കേരളത്തിലെ വനാതിർത്തി 16,585 കിലോമീറ്ററാണെന്നും ഇതിൽ 13,583 കിലോമീറ്റർ ജണ്ട നിർമിച്ചു വേർതിരിച്ചതായും മുഖ്യവനപാലകൻ കമ്മീഷനെ അറിയിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചുവരികയാണ്. വന്യജീവി ആക്രമണംവഴി മരിക്കുന്നവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്.
ആന, കടുവ തുടങ്ങിയ വന്യജീവികൾ മനുഷ്യജീവനു ഭീഷണിയാകുന്നതായി ബോധ്യപ്പെട്ടാൽ അവയെ മയക്കുവെടി വച്ചു വനാന്തരങ്ങളിൽ തുറന്നുവിടാൻ നടപടി സ്വീകരിച്ചുവരുന്നു. ഇക്കൊല്ലം 25 കോടി ചെലവിൽ പ്രശ്നബാധിത മേഖലയിൽ സൗരോർജ കന്പിവേലിയും ആന പ്രതിരോധ മതിലും റെയിൽ ഫെൻസിംഗും നിർമിക്കുമെന്നും മുഖ്യവനപാലകൻ അറിയിച്ചു.