കോഴിക്കോട്: കാര്‍ ദേഹത്ത് മുട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നിയമവിദ്യാര്ഥിയെയും സുഹൃത്തിനെയും സിവിൽ പോലീസ് ഓഫീസർ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എറണാകുളം പറവൂര്‍ കോട്ടുവള്ളി, കാച്ചപ്പിളളി വീട്ടില്‍ ജോസഫിന്റെ മകന് മാത്യു ജോസഫ് (21)ആണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
കഴിഞ്ഞ പത്തിനാണ് സംഭവം. സുഹൃത്തുക്കളായ അഫ്നാസ് മീരാന്‍, റിനില്‍ ഇഖ്ബാല്‍ എന്നിവരോടൊപ്പം കാറില്‍ വരുമ്പോഴായിരുന്നു സംഭവം. നടക്കാവ് കാരാട്ടു റോഡില്‍നിന്നും കണ്ണൂര്‍ റോഡിലേക്കു കയറുന്ന സമയത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ ദേഹത്തുമുട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ക്ഷുഭിതനായ പോലീസുകാരന് കാര്‍ ഓടിച്ച റിനിലിനെ കുത്തിനുപിടിച്ച് സ്റ്റേഷനിലേക്കുകൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. മഫ്തിയിലായിരുന്ന പോലീസുകാരനോട് ഒന്നും സംഭവിച്ചില്ലല്ലോ എന്നുചോദിച്ച മാത്യുനോട് അസഭ്യം പറയുകയും സ്റ്റേഷനില്‍ വച്ച് റിനിലിനെയും അതുചോദ്യം ചെയ്ത ജോസഫിനെയും മര്‍ദിക്കുകയുമായിരുന്നു. കാലില്‍ ചവിട്ടിപ്പിടിച്ച് നിരവധി തവണ റിനിലിനെ മുഖത്ത് അടിച്ചു. ബൂട്ടിട്ട് അടിവയറ്റിൽ ചവിട്ടുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. എസ്ഐയുടെ നിര്‍ദേശത്തെതുടര്‍ന്ന് മെഡിക്കല്‍ ചെക്കപ്പിനായി പോയപ്പോള്‍ മര്‍ദിച്ച കാര്യം ഡോക്ടറോട് പറയരുതെന്നും നിര്‍ദേശിച്ചു. ഭയംമൂലം മര്‍ദിച്ച കാര്യം ഡോക്ടര്‍മാരോട് മാത്യു പറഞ്ഞില്ല.
ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് 118-(എ) കെ.പി. ആക്ട് പ്രകാരം കേസെടുക്കുകയും മാത്യുവിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
കഴിഞ്ഞ പത്തിനാണ് സംഭവം. സുഹൃത്തുക്കളായ അഫ്നാസ് മീരാന്‍, റിനില്‍ ഇഖ്ബാല്‍ എന്നിവരോടൊപ്പം കാറില്‍ വരുമ്പോഴായിരുന്നു സംഭവം. നടക്കാവ് കാരാട്ടു റോഡില്‍നിന്നും കണ്ണൂര്‍ റോഡിലേക്കു കയറുന്ന സമയത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ ദേഹത്തുമുട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ക്ഷുഭിതനായ പോലീസുകാരന് കാര്‍ ഓടിച്ച റിനിലിനെ കുത്തിനുപിടിച്ച് സ്റ്റേഷനിലേക്കുകൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. മഫ്തിയിലായിരുന്ന പോലീസുകാരനോട് ഒന്നും സംഭവിച്ചില്ലല്ലോ എന്നുചോദിച്ച മാത്യുനോട് അസഭ്യം പറയുകയും സ്റ്റേഷനില്‍ വച്ച് റിനിലിനെയും അതുചോദ്യം ചെയ്ത ജോസഫിനെയും മര്‍ദിക്കുകയുമായിരുന്നു. കാലില്‍ ചവിട്ടിപ്പിടിച്ച് നിരവധി തവണ റിനിലിനെ മുഖത്ത് അടിച്ചു. ബൂട്ടിട്ട് അടിവയറ്റിൽ ചവിട്ടുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. എസ്ഐയുടെ നിര്‍ദേശത്തെതുടര്‍ന്ന് മെഡിക്കല്‍ ചെക്കപ്പിനായി പോയപ്പോള്‍ മര്‍ദിച്ച കാര്യം ഡോക്ടറോട് പറയരുതെന്നും നിര്‍ദേശിച്ചു. ഭയംമൂലം മര്‍ദിച്ച കാര്യം ഡോക്ടര്‍മാരോട് മാത്യു പറഞ്ഞില്ല.
ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് 118-(എ) കെ.പി. ആക്ട് പ്രകാരം കേസെടുക്കുകയും മാത്യുവിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു.