നെടുമ്പാശേരി: അര്‍ധരാത്രി റോഡില്‍ കുടുങ്ങിയ രണ്ടു വയസുകാരനു ഹോട്ടലുടമയുടെ സമയോചിത ഇടപെടല്‍ തുണയായി. ദേശീയപാതയില്‍ നെടുമ്പാശേരിക്കടുത്തു ദേശം പറമ്പയത്തു ചൊവ്വാഴ്ച രാത്രി 11.20നായിരുന്നു സംഭവം. പറമ്പയം പാലത്തിനു താഴെ തരിശിട്ട ചതുപ്പുനിലത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന കുടുംബത്തിലെ കുമാറിന്റെ ഇളയമകൻ അപ്പു ആണു ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
രാത്രിയില്‍ പറമ്പയം ദേശീയപാതയോരത്തെ കടവരാന്തയിലാണ് അപ്പുവും കുടുംബവും പതിവായി അന്തിയുറങ്ങാറുള്ളത്. ചൊവ്വാഴ്ച രാത്രി കുമാര്‍ ഭാര്യയുമായി പിണങ്ങി ഇളയകുഞ്ഞ് അപ്പുവിനൊപ്പംദേശീയപാതയോരത്ത് ഉറങ്ങാനെത്തി. ഉറക്കത്തിനിടെ ഉണര്‍ന്ന കുഞ്ഞ് കരഞ്ഞുകൊണ്ടു 150 മീറ്ററോളം ദൂരം റോഡിലൂടെ നടന്നെങ്കിലും കുമാര്‍ ഇക്കാര്യം അറിഞ്ഞില്ല.
അതിനിടെ പരിസരത്തുള്ള സംസം ഹോട്ടല്‍ ഉടമ കെ.കെ. സിദ്ദിക്ക് പാതയോരത്തു കുഞ്ഞിനെ കാണുകയും ജോലിക്കാരനെയും കൂട്ടി റോഡിലിറങ്ങി വാഹനങ്ങള്‍ നിര്‍ത്തിച്ചു കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. വാവിട്ടു കരയുകയായിരുന്ന കുഞ്ഞ് ഭക്ഷണം കഴിച്ചതിനുശേഷമാണു കരച്ചില് നിർത്തിയത്. സിദ്ദിക്ക് പിന്നീടു ചെങ്ങമനാട് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസ് എത്തുകയും ചെയ്തെങ്കിലും സംഭവം നടന്നതു നെടുമ്പാശേരി പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അവർ കുട്ടിയെ ഏറ്റുവാങ്ങിയില്ല.
തുടർന്നു നെടുമ്പാശേരി എസ്ഐ ടി.യു. അബ്ദുറസാഖിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ജിന്സണ്, സിനോജ് എന്നിവരെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നതിനിടെ കുഞ്ഞിനെത്തേടി കുമാര്‍ പോലീസിനു മുന്നിലെത്തി. ഇയാളെ കണ്ടതോടെ കുട്ടി കൈനീട്ടി അടുത്തെത്തി.
റോഡരികിൽ സുരക്ഷിതമില്ലാതെ കുഞ്ഞിനെ ഉറക്കിയതിനെതിരേ താക്കീതു നല്‍കിയാണു കുഞ്ഞിനെ കുമാറിനൊപ്പം പോലീസ് വിട്ടയച്ചത്. ആലുവ പട്ടേരിപ്പുറം സ്വദേശിയായ കുമാര്‍ അഞ്ചു വര്‍ഷം മുമ്പാണ് പറമ്പയത്തെത്തിയത്. കുട്ടിയെ സംരക്ഷിച്ച സിദ്ദിക്കിന്റെ നടപടിയെ പോലീസ് അഭിനന്ദിച്ചു.
രാത്രിയില്‍ പറമ്പയം ദേശീയപാതയോരത്തെ കടവരാന്തയിലാണ് അപ്പുവും കുടുംബവും പതിവായി അന്തിയുറങ്ങാറുള്ളത്. ചൊവ്വാഴ്ച രാത്രി കുമാര്‍ ഭാര്യയുമായി പിണങ്ങി ഇളയകുഞ്ഞ് അപ്പുവിനൊപ്പംദേശീയപാതയോരത്ത് ഉറങ്ങാനെത്തി. ഉറക്കത്തിനിടെ ഉണര്‍ന്ന കുഞ്ഞ് കരഞ്ഞുകൊണ്ടു 150 മീറ്ററോളം ദൂരം റോഡിലൂടെ നടന്നെങ്കിലും കുമാര്‍ ഇക്കാര്യം അറിഞ്ഞില്ല.
അതിനിടെ പരിസരത്തുള്ള സംസം ഹോട്ടല്‍ ഉടമ കെ.കെ. സിദ്ദിക്ക് പാതയോരത്തു കുഞ്ഞിനെ കാണുകയും ജോലിക്കാരനെയും കൂട്ടി റോഡിലിറങ്ങി വാഹനങ്ങള്‍ നിര്‍ത്തിച്ചു കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. വാവിട്ടു കരയുകയായിരുന്ന കുഞ്ഞ് ഭക്ഷണം കഴിച്ചതിനുശേഷമാണു കരച്ചില് നിർത്തിയത്. സിദ്ദിക്ക് പിന്നീടു ചെങ്ങമനാട് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസ് എത്തുകയും ചെയ്തെങ്കിലും സംഭവം നടന്നതു നെടുമ്പാശേരി പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അവർ കുട്ടിയെ ഏറ്റുവാങ്ങിയില്ല.
തുടർന്നു നെടുമ്പാശേരി എസ്ഐ ടി.യു. അബ്ദുറസാഖിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ജിന്സണ്, സിനോജ് എന്നിവരെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നതിനിടെ കുഞ്ഞിനെത്തേടി കുമാര്‍ പോലീസിനു മുന്നിലെത്തി. ഇയാളെ കണ്ടതോടെ കുട്ടി കൈനീട്ടി അടുത്തെത്തി.
റോഡരികിൽ സുരക്ഷിതമില്ലാതെ കുഞ്ഞിനെ ഉറക്കിയതിനെതിരേ താക്കീതു നല്‍കിയാണു കുഞ്ഞിനെ കുമാറിനൊപ്പം പോലീസ് വിട്ടയച്ചത്. ആലുവ പട്ടേരിപ്പുറം സ്വദേശിയായ കുമാര്‍ അഞ്ചു വര്‍ഷം മുമ്പാണ് പറമ്പയത്തെത്തിയത്. കുട്ടിയെ സംരക്ഷിച്ച സിദ്ദിക്കിന്റെ നടപടിയെ പോലീസ് അഭിനന്ദിച്ചു.