തൊടുപുഴ: വന്യജീവികൾ കൃഷി വിളകൾ നശിപ്പിക്കുന്നതും ആക്രമിച്ചു ജീവനെടുക്കുന്നതും നിത്യസംഭവമായ മലയോരമേഖലയിൽ കർഷകർക്ക് ആശ്വാസമായി മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനെ തുടർന്നു ഭാരതീയ ആദിവാസി സേവ കാര്യാലയം ചെയർമാൻ ചെന്പൻകോട് വി. മണികണ്ഠനും എറണാകുളം ജനവാസ സംരക്ഷണസമിതിക്കുവേണ്ടി പൗലോസും നൽകിയ പരാതികൾ സ്വീകരിച്ചാണ് മനുഷ്യാവകാശ കമ്മീഷൻ വനംവകുപ്പിനു നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ജനവാസ സംരക്ഷണസമിതിക്കുവേണ്ടി യൂത്ത് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഹാജരായി. കേരളത്തിലെ വനാതിർത്തിയിൽ റെയിൽ ഫെൻസിംഗ് (കോൺക്രീറ്റ് മതിൽ) നിർമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഇതിന് ആവശ്യമായ തുക വകയിരുത്തണം.
റെയിൽ ഫെൻസിംഗ് പൂർത്തിയാകുന്നതുവരെ താൽക്കാലികമായി ആന പ്രതിരോധ കിടങ്ങുകളും മതിലുകളും സൗരോർജ കന്പി വേലികളും നിർമിച്ച് വന്യജീവി ആക്രണം തടയുന്നതിനുള്ള ശക്തമായ നടപടി വനം വകുപ്പ് സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു മൂലം നൽകുന്ന നഷ്ടപരിഹാര തുക വർഷംതോറും സർക്കാർ പുതുക്കി നിശ്ചയിക്കണമെന്നും ഇതുകാലതാമസം കൂടാതെ വിതരണം നടത്തണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള ഇൻഷ്വറൻസ് തുക രണ്ടു ലക്ഷം രൂപയായി വർധിപ്പിക്കണം. ഇതു സംബന്ധിച്ചു റിപ്പോർട്ട് മൂന്നു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ വനംവകുപ്പിനോടു ആവശ്യപ്പെട്ടു.
കാർഷികവിളകൾക്കും വസ്തു വകകൾക്കും നഷ്ടം സംഭവിക്കുന്നവർക്ക് നൽകി വരുന്ന നഷ്ടപരിഹാര തുക കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്നും വന്യജിവി ആക്രമണം മൂലം ഉണ്ടാകുന്ന മനുഷ്യജീവ നഷ്ടത്തിനു അഞ്ചു ലക്ഷം രൂപ ധനസഹായം നൽകി വരുന്നതായും വനം വകുപ്പ് അറിയിച്ചു.ആന, കടുവ, തുടങ്ങിയ വന്യജീവികൾ മനുഷ്യജീവന് ഭീഷണിയാകുന്നതായി ബോധ്യപ്പെടുന്ന ഘട്ടത്തിൽ അവയെ മയക്കുവെടി വച്ച് പിടിച്ച് വനാന്തരങ്ങളിൽ തുറന്ന് വിടുന്ന നടപടിയും സ്വീകരിച്ചു വരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഈ വർഷം 25 കോടി രൂപ ചെലവിൽ പ്രശ്നബാധിത മേഖലയിൽ 220.5 കിലോമീറ്റർ സൗരോർജ കന്പിവേലിയും 201 കിലോമീറ്റർ ആന പ്രതിരോധ മതിലും 11.35 കിലോമീറ്റർ റെയിൽ ഫെൻസിംഗും നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. കൂടുതൽമേഖലകളിൽ ഘട്ടംഘട്ടമായി സൗരോർജ കന്പി വേലികളും ആന പ്രതിരോധ മതിലുകളും സ്ഥാപിക്കുന്നതാണെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. മനുഷ്യജീവനു എല്ലാ വിധ സംരക്ഷണം ഉറപ്പുനൽകേണ്ട ബാധ്യത സർക്കാരിനുണ്ടെന്നു പരാതിക്കാർ മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ ബോധിപ്പിച്ചു.
ജോണ്സണ് വേങ്ങത്തടം
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനെ തുടർന്നു ഭാരതീയ ആദിവാസി സേവ കാര്യാലയം ചെയർമാൻ ചെന്പൻകോട് വി. മണികണ്ഠനും എറണാകുളം ജനവാസ സംരക്ഷണസമിതിക്കുവേണ്ടി പൗലോസും നൽകിയ പരാതികൾ സ്വീകരിച്ചാണ് മനുഷ്യാവകാശ കമ്മീഷൻ വനംവകുപ്പിനു നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ജനവാസ സംരക്ഷണസമിതിക്കുവേണ്ടി യൂത്ത് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഹാജരായി. കേരളത്തിലെ വനാതിർത്തിയിൽ റെയിൽ ഫെൻസിംഗ് (കോൺക്രീറ്റ് മതിൽ) നിർമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഇതിന് ആവശ്യമായ തുക വകയിരുത്തണം.
റെയിൽ ഫെൻസിംഗ് പൂർത്തിയാകുന്നതുവരെ താൽക്കാലികമായി ആന പ്രതിരോധ കിടങ്ങുകളും മതിലുകളും സൗരോർജ കന്പി വേലികളും നിർമിച്ച് വന്യജീവി ആക്രണം തടയുന്നതിനുള്ള ശക്തമായ നടപടി വനം വകുപ്പ് സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു മൂലം നൽകുന്ന നഷ്ടപരിഹാര തുക വർഷംതോറും സർക്കാർ പുതുക്കി നിശ്ചയിക്കണമെന്നും ഇതുകാലതാമസം കൂടാതെ വിതരണം നടത്തണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള ഇൻഷ്വറൻസ് തുക രണ്ടു ലക്ഷം രൂപയായി വർധിപ്പിക്കണം. ഇതു സംബന്ധിച്ചു റിപ്പോർട്ട് മൂന്നു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ വനംവകുപ്പിനോടു ആവശ്യപ്പെട്ടു.
കാർഷികവിളകൾക്കും വസ്തു വകകൾക്കും നഷ്ടം സംഭവിക്കുന്നവർക്ക് നൽകി വരുന്ന നഷ്ടപരിഹാര തുക കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്നും വന്യജിവി ആക്രമണം മൂലം ഉണ്ടാകുന്ന മനുഷ്യജീവ നഷ്ടത്തിനു അഞ്ചു ലക്ഷം രൂപ ധനസഹായം നൽകി വരുന്നതായും വനം വകുപ്പ് അറിയിച്ചു.ആന, കടുവ, തുടങ്ങിയ വന്യജീവികൾ മനുഷ്യജീവന് ഭീഷണിയാകുന്നതായി ബോധ്യപ്പെടുന്ന ഘട്ടത്തിൽ അവയെ മയക്കുവെടി വച്ച് പിടിച്ച് വനാന്തരങ്ങളിൽ തുറന്ന് വിടുന്ന നടപടിയും സ്വീകരിച്ചു വരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഈ വർഷം 25 കോടി രൂപ ചെലവിൽ പ്രശ്നബാധിത മേഖലയിൽ 220.5 കിലോമീറ്റർ സൗരോർജ കന്പിവേലിയും 201 കിലോമീറ്റർ ആന പ്രതിരോധ മതിലും 11.35 കിലോമീറ്റർ റെയിൽ ഫെൻസിംഗും നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. കൂടുതൽമേഖലകളിൽ ഘട്ടംഘട്ടമായി സൗരോർജ കന്പി വേലികളും ആന പ്രതിരോധ മതിലുകളും സ്ഥാപിക്കുന്നതാണെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. മനുഷ്യജീവനു എല്ലാ വിധ സംരക്ഷണം ഉറപ്പുനൽകേണ്ട ബാധ്യത സർക്കാരിനുണ്ടെന്നു പരാതിക്കാർ മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ ബോധിപ്പിച്ചു.
ജോണ്സണ് വേങ്ങത്തടം