ചുങ്കപ്പാറ (മല്ലപ്പള്ളി): തമിഴ്നാട്ടിൽ ട്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം ഏഴു പേർ മരിച്ചു. മരിച്ചവരിൽ സഹോദരങ്ങളും ഉൾപ്പെടുന്നു. കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ് (37), സഹോദരന് പ്രദീപ് (33), പ്രകാശിന്റെ ഭാര്യ പ്രിയ(34), മങ്ങാരം ഇടത്തറയിൽ തങ്കച്ചന്റെ മകൻ ജോഷി (29) എന്നിവരാണ് മരിച്ച മലയാളികൾ.
ഇന്നലെ പുലർച്ചെ 2.30 ഓടെ ഉണ്ടായ അപകടത്തിൽ കുട്ടി, ശിവ, ശിവപ്രസാദ് എന്നീ ട്രിച്ചി സ്വദേശികളും മരിച്ചു. പ്രിയയുടെ സഹോദരി പ്രിൻസിയെ പരിക്കുകളോടെ ട്രിച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി ചെന്നൈയിൽനിന്നും കേരളത്തിലേക്കു വരികയായിരുന്ന സംഘം സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടം. പ്രകാശിന്റെയും പ്രദീപിന്റെയും സുഹൃത്തുക്കളാണു മരിച്ച ട്രിച്ചി സ്വദേശികൾ. പ്രകാശും കുടുംബവും സഹോദരനും ഭാര്യാ സഹോദരിയും വര്‍ഷങ്ങളായി ചെന്നൈയില്‍ ജോലിചെയ്തു വരികയായിരുന്നു. പ്രകാശ് സ്റ്റുഡിയോ ജീവനക്കാരനും ഭാര്യ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയിൽ ലാബ് അസിസ്റ്റന്റുമാണ്.
മല്ലപ്പള്ളി മാരിക്കൽ ജോസ് -കുഞ്ഞൂഞ്ഞമ്മ ദന്പതികളുടെ മകളാണ് പ്രിയ. പ്രദീപ് ചെന്നൈയിൽ റസ്റ്റോറന്റ് നടത്തുകയാണ്. ഭാര്യ: ബിന്ദു (നഴ്സ്) മൂവാറ്റുപുഴ സ്വദേശിയാണ്. ജോഷിയുടെ മാതാവ്: ഗ്രേസി. സഹോദരി മാർ: ജിൻസി, ജിഷ
ഇന്നലെ പുലർച്ചെ 2.30 ഓടെ ഉണ്ടായ അപകടത്തിൽ കുട്ടി, ശിവ, ശിവപ്രസാദ് എന്നീ ട്രിച്ചി സ്വദേശികളും മരിച്ചു. പ്രിയയുടെ സഹോദരി പ്രിൻസിയെ പരിക്കുകളോടെ ട്രിച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി ചെന്നൈയിൽനിന്നും കേരളത്തിലേക്കു വരികയായിരുന്ന സംഘം സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടം. പ്രകാശിന്റെയും പ്രദീപിന്റെയും സുഹൃത്തുക്കളാണു മരിച്ച ട്രിച്ചി സ്വദേശികൾ. പ്രകാശും കുടുംബവും സഹോദരനും ഭാര്യാ സഹോദരിയും വര്‍ഷങ്ങളായി ചെന്നൈയില്‍ ജോലിചെയ്തു വരികയായിരുന്നു. പ്രകാശ് സ്റ്റുഡിയോ ജീവനക്കാരനും ഭാര്യ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയിൽ ലാബ് അസിസ്റ്റന്റുമാണ്.
മല്ലപ്പള്ളി മാരിക്കൽ ജോസ് -കുഞ്ഞൂഞ്ഞമ്മ ദന്പതികളുടെ മകളാണ് പ്രിയ. പ്രദീപ് ചെന്നൈയിൽ റസ്റ്റോറന്റ് നടത്തുകയാണ്. ഭാര്യ: ബിന്ദു (നഴ്സ്) മൂവാറ്റുപുഴ സ്വദേശിയാണ്. ജോഷിയുടെ മാതാവ്: ഗ്രേസി. സഹോദരി മാർ: ജിൻസി, ജിഷ