തിരുവനന്തപുരം: ജനരക്ഷാ യാത്രയുടെ സമാപനസമ്മേളനത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസംഗത്തിനെതിരേ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബിജെപി നേതാക്കളുടെ തള്ളിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയാ പരിഹാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും സംഗതി ഇത്ര മാരകമായിരിക്കുമെന്നു താൻ കരുതിയില്ലെന്നു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ആ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ തന്നെ ഇങ്ങനെ വീമ്പടിക്കുമ്പോൾ കേരളത്തിലെ നേതാക്കളുടെയും അണികളുടെയും അവസ്ഥ പറയാനില്ല. അമിത് ഷായുടെ പ്രസംഗത്തിൽ സംസ്ഥാനങ്ങൾക്കുള്ള ധനകാര്യ കമ്മീഷൻ വിഹിതത്തെക്കുറിച്ചു പറയുന്നതു കേൾക്കൂ. മോദി വന്ന ശേഷം കേരളത്തിന് 1,34,848 കോടി തന്നുവത്രേ. 89,000 കോടിയുടെ വർധനയെന്നാണു വച്ചുകീച്ചിയത്.
2015-16 മുതലാണ് 14-ാം ധനകാര്യ കമ്മീഷൻ അവാർഡ്. 2015-16ൽ 12,690 കോടി, 2016-17ൽ 15,225 കോടി, 2017-18ൽ പ്രതീക്ഷിക്കുന്നത് 16,891 കോടി എന്നിങ്ങനെയാണു കേരളത്തിന്റെ ധനകാര്യ കമ്മീഷൻ അവാർഡ്. ആകെ 44,806 കോടി രൂപ. അഞ്ചു വർഷം കൊണ്ട് പഞ്ചായത്തുകൾക്കുള്ള 7681.96 കോടിയും റവന്യൂ കമ്മി ഗ്രാന്റ് 9519 കോടിയും ഡിആർഎഫ് 766.5 ഉം ചേർത്താൽ 62,773.46 കോടി രൂപയാകും.
അമിത് ഷാ തട്ടിവിട്ട 1,34,848 കോടിയിലെത്തണമെങ്കിൽ അടുത്ത രണ്ടുവർഷം കൊണ്ട് നികുതി വിഹിതം ഉൾപ്പെടെ 72,074.54 കോടി രൂപ ലഭിക്കണം. ഇതുവരെ ആകെ കിട്ടിയതിനെക്കാൾ തുക ഇനി രണ്ടുവർഷം കൊണ്ടു കിട്ടും പോലും. അന്യായ തള്ളലെന്നാതെ വേറൊന്നും പറയാനില്ല.
ഇനി മറ്റൊരു കാര്യം. ധനകാര്യ കമ്മീഷൻ വിഹിതം ആരുടെയും ഒൗദാര്യമല്ല. സംസ്ഥാനങ്ങൾക്കു ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണ്. 14-ാം ധനകാര്യ കമ്മീഷൻ മോദി സർക്കാരല്ല നിശ്ചയിച്ചത്. കമ്മീഷനെ നിയോഗിച്ചത് യുപിഎ സർക്കാരാണ്. തീരുമാനവും ആ സർക്കാരിന്റെ കാലത്തു തന്നെ എടുക്കുകയും ചെയ്തിരുന്നു. അതിൽ മോദിയെന്താണു ചെയ്തത്?
പദ്ധതി ധനസഹായം ഇല്ലാതാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വെട്ടിക്കുറച്ചു. പദ്ധതികളിലൊക്കെ സംസ്ഥാനവിഹിതം വർധിപ്പിച്ചു. ഉദാഹരണത്തിന് സർവശിക്ഷാ അഭിയാനിൽ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എൻആർഎച്ച്എമ്മിൽ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം 40 ശതമാനമാക്കി.
ആക്സിലറേറ്റഡ് ഡ്രിങ്കിംഗ് വാട്ടർ സ്കീമിൽ 10 ശതമാനം വിഹിതം 50 ശതമാനമാക്കി. ഇത്തരത്തിൽ കേന്ദ്രപദ്ധതികളിൽ സംസ്ഥാനങ്ങളുടെ ഭാരം വർധിപ്പിക്കുകയാണ് ചെയ്തത്.
കേന്ദ്ര വരുമാനത്തിന്റെ ശതമാനത്തിൽ കണക്കാക്കിയാൽ സംസ്ഥാന വിഹിതത്തിൽ വലിയ വർധനയൊന്നുമില്ലെന്നു കാണാൻ കഴിയും. ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കിൽ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെ.
ഇതു കേരളമാണ് അമിത് ഷാ... താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല എന്നു പറഞ്ഞാണു മന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ തന്നെ ഇങ്ങനെ വീമ്പടിക്കുമ്പോൾ കേരളത്തിലെ നേതാക്കളുടെയും അണികളുടെയും അവസ്ഥ പറയാനില്ല. അമിത് ഷായുടെ പ്രസംഗത്തിൽ സംസ്ഥാനങ്ങൾക്കുള്ള ധനകാര്യ കമ്മീഷൻ വിഹിതത്തെക്കുറിച്ചു പറയുന്നതു കേൾക്കൂ. മോദി വന്ന ശേഷം കേരളത്തിന് 1,34,848 കോടി തന്നുവത്രേ. 89,000 കോടിയുടെ വർധനയെന്നാണു വച്ചുകീച്ചിയത്.
2015-16 മുതലാണ് 14-ാം ധനകാര്യ കമ്മീഷൻ അവാർഡ്. 2015-16ൽ 12,690 കോടി, 2016-17ൽ 15,225 കോടി, 2017-18ൽ പ്രതീക്ഷിക്കുന്നത് 16,891 കോടി എന്നിങ്ങനെയാണു കേരളത്തിന്റെ ധനകാര്യ കമ്മീഷൻ അവാർഡ്. ആകെ 44,806 കോടി രൂപ. അഞ്ചു വർഷം കൊണ്ട് പഞ്ചായത്തുകൾക്കുള്ള 7681.96 കോടിയും റവന്യൂ കമ്മി ഗ്രാന്റ് 9519 കോടിയും ഡിആർഎഫ് 766.5 ഉം ചേർത്താൽ 62,773.46 കോടി രൂപയാകും.
അമിത് ഷാ തട്ടിവിട്ട 1,34,848 കോടിയിലെത്തണമെങ്കിൽ അടുത്ത രണ്ടുവർഷം കൊണ്ട് നികുതി വിഹിതം ഉൾപ്പെടെ 72,074.54 കോടി രൂപ ലഭിക്കണം. ഇതുവരെ ആകെ കിട്ടിയതിനെക്കാൾ തുക ഇനി രണ്ടുവർഷം കൊണ്ടു കിട്ടും പോലും. അന്യായ തള്ളലെന്നാതെ വേറൊന്നും പറയാനില്ല.
ഇനി മറ്റൊരു കാര്യം. ധനകാര്യ കമ്മീഷൻ വിഹിതം ആരുടെയും ഒൗദാര്യമല്ല. സംസ്ഥാനങ്ങൾക്കു ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണ്. 14-ാം ധനകാര്യ കമ്മീഷൻ മോദി സർക്കാരല്ല നിശ്ചയിച്ചത്. കമ്മീഷനെ നിയോഗിച്ചത് യുപിഎ സർക്കാരാണ്. തീരുമാനവും ആ സർക്കാരിന്റെ കാലത്തു തന്നെ എടുക്കുകയും ചെയ്തിരുന്നു. അതിൽ മോദിയെന്താണു ചെയ്തത്?
പദ്ധതി ധനസഹായം ഇല്ലാതാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വെട്ടിക്കുറച്ചു. പദ്ധതികളിലൊക്കെ സംസ്ഥാനവിഹിതം വർധിപ്പിച്ചു. ഉദാഹരണത്തിന് സർവശിക്ഷാ അഭിയാനിൽ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എൻആർഎച്ച്എമ്മിൽ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം 40 ശതമാനമാക്കി.
ആക്സിലറേറ്റഡ് ഡ്രിങ്കിംഗ് വാട്ടർ സ്കീമിൽ 10 ശതമാനം വിഹിതം 50 ശതമാനമാക്കി. ഇത്തരത്തിൽ കേന്ദ്രപദ്ധതികളിൽ സംസ്ഥാനങ്ങളുടെ ഭാരം വർധിപ്പിക്കുകയാണ് ചെയ്തത്.
കേന്ദ്ര വരുമാനത്തിന്റെ ശതമാനത്തിൽ കണക്കാക്കിയാൽ സംസ്ഥാന വിഹിതത്തിൽ വലിയ വർധനയൊന്നുമില്ലെന്നു കാണാൻ കഴിയും. ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കിൽ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെ.
ഇതു കേരളമാണ് അമിത് ഷാ... താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല എന്നു പറഞ്ഞാണു മന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.