തിരുവനന്തപുരം: മൃഗങ്ങളിൽ പടർന്നുപിടിക്കുന്ന കാൻസർ രോഗം കണ്ടെ ത്തുന്നതിനും തടയുന്നതിനുമായി പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ പുതിയ ആനിമൽ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നു. വളർത്തുമൃഗങ്ങൾക്കും കാട്ടിലെ മൃഗങ്ങൾക്കും കാൻസർ പടരുന്ന സാഹചര്യത്തിലാണ് ഇതെന്നു മന്ത്രി കെ. രാജു പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭക്ഷണശീലങ്ങളിലെ മാറ്റമാണു വളർത്തു മൃഗങ്ങളിലെ കാൻസർ രോഗ ബാധയ്ക്കു കാരണം. വർഷം തോറും ഇവയുടെ എണ്ണം പെരുകുന്നത് ആശങ്കയുളവാക്കുന്നു. മനുഷ്യരിലേക്കു രോഗം പകരുമോ എന്ന കാര്യത്തിൽ അടക്കം ഗവേഷണ പ്രവർത്തനങ്ങൾ ആവശ്യമാണ്. അന്തരീക്ഷ മലിനീകരണവും പ്ലാസ്റ്റിക് വ്യാപനവുമാണ് കാട്ടുമൃഗങ്ങൾക്ക് കാൻസർ രോഗത്തിന് കാരണമാകുന്നത്. ഓങ്കോളജി കേന്ദ്രത്തിന്റെ് ഉദ്ഘാടനം ഇന്നു നടക്കുമെന്നു മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മൃഗശാലയിൽ ചത്ത പുലിക്കും നെയ്യാറിൽ നിന്ന് കണ്ടെ ത്തിയ പുലിയുടെയും വയനാട്ട് നിന്ന് കിട്ടിയ ആനയുടെയും ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തതിൽ നിന്ന് കണ്ടെത്തിയത് ഇവയുടെ മരണകാരണം കാൻസറാണെന്നാണ്. ഇതോടെയാണ് ഈ മേഖലയിൽ കൂടുതൽ ഗവേഷണവും ചികിത്സാമാർഗങ്ങളും പ്രതിരോധമാർഗങ്ങളും കണ്ടെത്താനുള്ള വിഭാഗം തുറക്കാൻ തീരുമാനിച്ചത്.
ഭക്ഷണശീലങ്ങളിലെ മാറ്റമാണു വളർത്തു മൃഗങ്ങളിലെ കാൻസർ രോഗ ബാധയ്ക്കു കാരണം. വർഷം തോറും ഇവയുടെ എണ്ണം പെരുകുന്നത് ആശങ്കയുളവാക്കുന്നു. മനുഷ്യരിലേക്കു രോഗം പകരുമോ എന്ന കാര്യത്തിൽ അടക്കം ഗവേഷണ പ്രവർത്തനങ്ങൾ ആവശ്യമാണ്. അന്തരീക്ഷ മലിനീകരണവും പ്ലാസ്റ്റിക് വ്യാപനവുമാണ് കാട്ടുമൃഗങ്ങൾക്ക് കാൻസർ രോഗത്തിന് കാരണമാകുന്നത്. ഓങ്കോളജി കേന്ദ്രത്തിന്റെ് ഉദ്ഘാടനം ഇന്നു നടക്കുമെന്നു മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മൃഗശാലയിൽ ചത്ത പുലിക്കും നെയ്യാറിൽ നിന്ന് കണ്ടെ ത്തിയ പുലിയുടെയും വയനാട്ട് നിന്ന് കിട്ടിയ ആനയുടെയും ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തതിൽ നിന്ന് കണ്ടെത്തിയത് ഇവയുടെ മരണകാരണം കാൻസറാണെന്നാണ്. ഇതോടെയാണ് ഈ മേഖലയിൽ കൂടുതൽ ഗവേഷണവും ചികിത്സാമാർഗങ്ങളും പ്രതിരോധമാർഗങ്ങളും കണ്ടെത്താനുള്ള വിഭാഗം തുറക്കാൻ തീരുമാനിച്ചത്.