തിരുവനന്തപുരം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കേരള ഘടകത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സ്കൂളുകളിലെ ജൂണിയർ റെഡ്ക്രോസ് പ്രവർത്തനം സ്തംഭനാവസ്ഥയിലായി.
റെഡ്ക്രോസുമായി ബന്ധപ്പെട്ടു കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭിക്കേണ്ട പരീക്ഷ പോലും നടത്താൻ കഴിയാത്ത അവസ്ഥയായി. അക്കൗണ്ട് മരവിപ്പിച്ചതോടെ ജീവനക്കാർക്ക് ശമ്പളവും ലഭിക്കുന്നില്ല. അഴിമതി കണ്ടെത്തിയതിനെ തുടർന്നു സുനിൽ സി. കുര്യൻ, ചെമ്പഴന്തി അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടു അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു.
റെഡ്ക്രോസുമായി ബന്ധപ്പെട്ടു കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭിക്കേണ്ട പരീക്ഷ പോലും നടത്താൻ കഴിയാത്ത അവസ്ഥയായി. അക്കൗണ്ട് മരവിപ്പിച്ചതോടെ ജീവനക്കാർക്ക് ശമ്പളവും ലഭിക്കുന്നില്ല. അഴിമതി കണ്ടെത്തിയതിനെ തുടർന്നു സുനിൽ സി. കുര്യൻ, ചെമ്പഴന്തി അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടു അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു.