ആലുവ: സംസ്ഥാനത്തു കഴിഞ്ഞദിവസം നടന്ന ഹർത്താൽ ശരിക്കും തുണച്ചത് ലോട്ടറി ഏജന്റ് കുഞ്ചനാട്ടുകര ചന്ദ്രനപുറം വീട്ടിൽ സന്തോഷിനെയാണ്. ഹർത്താലിൽ വില്ക്കാനാകാതെപോയ ടിക്കറ്റിലൂടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് സന്തോഷിനെത്തേടിയെത്തിയത്.
സംസ്ഥാന സർക്കാരിന്റെ ചൊവ്വാഴ്ച നറുക്കെടുത്ത ശ്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിച്ച വിവരം ആലുവ കൊടുവത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എംഎസ്എ ലോട്ടറി ഏജൻസിയാണ് സന്തോഷിനെ അറിയിച്ചത്. നാലു വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്ന സന്തോഷ് ഇവിടെ നിന്നാണ് ലോട്ടറി എടുക്കാറുള്ളത്.
ഹർത്താലായതിനാൽ വില്ക്കാനാകാതെപോയ നാലപതോളം ടിക്കറ്റുകളിൽ ഒന്നിലൂടെയാണ് സന്തോഷിനെ ഭാഗ്യം കടാക്ഷിച്ചത്. നെടുവന്നൂർ സ്വദേശിയായ സന്തോഷ് കുഞ്ചാട്ടുകരയിലുള്ള ഭാര്യ വീട്ടിലാണ് താമസം. വൃക്ക സംബന്ധമായ അസുഖങ്ങളുള്ള സന്തോഷും അപസ്മാരത്തിനു ചികിത്സയിൽ കഴിയുന്ന ഭാര്യ ഉഷയും നാട്ടുകാരും സുഹൃത്തുക്കളും സ്വരൂപിച്ചു നൽകുന്ന തുക കൊണ്ടാണ് ചികിത്സ നടത്തിവന്നിരുന്നത്. സ്വന്തമായി ഒരു വീടുവയ്ക്കുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവയ്ക്കണമെന്നുമാണ് സന്തോഷിന്റെ ആഗ്രഹം. എടത്തല യത്തീംഖാന സ്കൂളിലെ വിദ്യാർഥികളായ അഭിഷേകും ഐശ്വര്യയുമാണ് മക്കൾ.
സംസ്ഥാന സർക്കാരിന്റെ ചൊവ്വാഴ്ച നറുക്കെടുത്ത ശ്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിച്ച വിവരം ആലുവ കൊടുവത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എംഎസ്എ ലോട്ടറി ഏജൻസിയാണ് സന്തോഷിനെ അറിയിച്ചത്. നാലു വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്ന സന്തോഷ് ഇവിടെ നിന്നാണ് ലോട്ടറി എടുക്കാറുള്ളത്.
ഹർത്താലായതിനാൽ വില്ക്കാനാകാതെപോയ നാലപതോളം ടിക്കറ്റുകളിൽ ഒന്നിലൂടെയാണ് സന്തോഷിനെ ഭാഗ്യം കടാക്ഷിച്ചത്. നെടുവന്നൂർ സ്വദേശിയായ സന്തോഷ് കുഞ്ചാട്ടുകരയിലുള്ള ഭാര്യ വീട്ടിലാണ് താമസം. വൃക്ക സംബന്ധമായ അസുഖങ്ങളുള്ള സന്തോഷും അപസ്മാരത്തിനു ചികിത്സയിൽ കഴിയുന്ന ഭാര്യ ഉഷയും നാട്ടുകാരും സുഹൃത്തുക്കളും സ്വരൂപിച്ചു നൽകുന്ന തുക കൊണ്ടാണ് ചികിത്സ നടത്തിവന്നിരുന്നത്. സ്വന്തമായി ഒരു വീടുവയ്ക്കുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവയ്ക്കണമെന്നുമാണ് സന്തോഷിന്റെ ആഗ്രഹം. എടത്തല യത്തീംഖാന സ്കൂളിലെ വിദ്യാർഥികളായ അഭിഷേകും ഐശ്വര്യയുമാണ് മക്കൾ.