കൊച്ചി: സംസ്ഥാനത്തു കണ്ണൂർ ജില്ലയിൽ മാത്രം ഇത്രയേറെ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാവുന്നത് എന്തുകൊണ്ടെന്നു ഹൈക്കോടതി ചോദിച്ചു. ഇടതു സർക്കാർ ഭരണത്തിലെത്തിയശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിലാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ വാക്കാലുള്ള ചോദ്യം.
ബിജെപി പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഏഴു കേസുകളിലെ അന്വേഷണത്തിന്റെ വിവരങ്ങൾ വ്യക്തമാക്കി ഒക്ടോബർ 25നു സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
2016 ജൂലൈ 12 മുതൽ 2017 ജൂലൈ 29 വരെയുള്ള കാലയളവിൽ ഏഴ് അക്രമസംഭവങ്ങളിലായി എട്ടു ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം അട്ടിമറിച്ച് ഈ കേസുകളിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണു തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹർജിയിലെ ആരോപണം.
ഹർജിയിൽ പറയുന്ന ഏഴു കേസുകളിൽ നാലെണ്ണം കണ്ണൂർ ജില്ലയിലെ ധർമടം, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തതാണ്. ഇന്നലെ ഹർജി പരിഗണിക്കവേ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കണ്ണൂർ ജില്ലയിൽ മാത്രം ഇത്രമാത്രം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്താണെന്നു ഡിവിഷൻ ബെഞ്ച് ചോദിച്ചത്. കണ്ണൂർ ജില്ലയിൽ താരതമ്യേന കൊലപാതകങ്ങൾ കുറവാണെന്നും കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലക്കേസുകളെ ഹർജിയിൽ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ചിട്ടുണ്ടെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. ഹർജിയിൽ ആരോപിക്കുന്ന തരത്തിൽ ഇവിടെ കൊലപാതകങ്ങൾ നടക്കുന്നില്ല. സിബിഐ അന്വേഷിക്കേണ്ട കാര്യവുമില്ല. നാലു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു.
ഇരകളുടെ ബന്ധുക്കൾ അന്വേഷണത്തെക്കുറിച്ചു പരാതി നൽകിയിട്ടില്ലെന്നും എജി ബോധിപ്പിച്ചു. ഹർജിയിൽ കോടതിയുടെ തീരുമാനം പാലിക്കുമെന്നു സിബിഐയും അസി. സോളിസിറ്റർ ജനറലും അറിയിച്ചു. തുടർന്നാണ് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിച്ചത്. ഹർജി ഒക്ടോബർ 30നു പരിഗണിക്കാൻ മാറ്റി.
ബിജെപി പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഏഴു കേസുകളിലെ അന്വേഷണത്തിന്റെ വിവരങ്ങൾ വ്യക്തമാക്കി ഒക്ടോബർ 25നു സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
2016 ജൂലൈ 12 മുതൽ 2017 ജൂലൈ 29 വരെയുള്ള കാലയളവിൽ ഏഴ് അക്രമസംഭവങ്ങളിലായി എട്ടു ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം അട്ടിമറിച്ച് ഈ കേസുകളിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണു തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹർജിയിലെ ആരോപണം.
ഹർജിയിൽ പറയുന്ന ഏഴു കേസുകളിൽ നാലെണ്ണം കണ്ണൂർ ജില്ലയിലെ ധർമടം, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തതാണ്. ഇന്നലെ ഹർജി പരിഗണിക്കവേ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കണ്ണൂർ ജില്ലയിൽ മാത്രം ഇത്രമാത്രം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്താണെന്നു ഡിവിഷൻ ബെഞ്ച് ചോദിച്ചത്. കണ്ണൂർ ജില്ലയിൽ താരതമ്യേന കൊലപാതകങ്ങൾ കുറവാണെന്നും കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലക്കേസുകളെ ഹർജിയിൽ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ചിട്ടുണ്ടെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. ഹർജിയിൽ ആരോപിക്കുന്ന തരത്തിൽ ഇവിടെ കൊലപാതകങ്ങൾ നടക്കുന്നില്ല. സിബിഐ അന്വേഷിക്കേണ്ട കാര്യവുമില്ല. നാലു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു.
ഇരകളുടെ ബന്ധുക്കൾ അന്വേഷണത്തെക്കുറിച്ചു പരാതി നൽകിയിട്ടില്ലെന്നും എജി ബോധിപ്പിച്ചു. ഹർജിയിൽ കോടതിയുടെ തീരുമാനം പാലിക്കുമെന്നു സിബിഐയും അസി. സോളിസിറ്റർ ജനറലും അറിയിച്ചു. തുടർന്നാണ് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിച്ചത്. ഹർജി ഒക്ടോബർ 30നു പരിഗണിക്കാൻ മാറ്റി.