കുമരകം: കർഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്ന നെല്ലു സംഭരണത്തിലെ അപാകതകൾ സർക്കാർ പരിഹരിക്കുമെന്നു കൃഷിമന്ത്രി വി.എസ്.സുനൽകുമാർ. ഈ വർഷത്തെ വർഷകൃഷിയുടെ നെല്ലു സംഭരണത്തിനായി ഇതിനോടകം 47 മില്ലുകൾ കരാർ ഒപ്പുവച്ചു.
രാജ്യത്തു കർഷകനു റോയൽറ്റി നൽകുന്ന ആദ്യസംസ്ഥാനമായി കേരളം മാറും. കർഷകന് ആയിരം രൂപ റോയൽറ്റി നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരികയാണ്.
ആർകെവിവൈ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ കർഷകനു ഹെക്ടറിന് 4,500 രൂപ വീതം നൽകിയിരുന്നത് നിർത്താൻ തീരുമാനിച്ചതു കർഷക ദ്രോഹമാണ്. ഈ നഷ്ടം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നൽകിവരുന്ന 1500 രൂപയുടെ സഹായം ആറായിരം രൂപയാക്കുമെന്നും മന്ത്രി ഉറപ്പു നൽകി. മെത്രാൻകായലിൽ രണ്ടാം തവണ വിത ഉദ്ഘാടനം ചെയ്തശേഷം ആറ്റാമംഗലം പള്ളി പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബാങ്കുകൾ
രാജ്യത്തെ ബാങ്കുകളുടെ പ്രാഥമിക ഉത്തരവാദിത്വം കർഷകരെ സഹായിക്കുകയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നെല്ലു സംഭരണത്തിൽ പിആർഎസ് നല്കി മൂന്നു ദിവസത്തിനുള്ളിൽ പണം കർഷകന്റെ അക്കൗണ്ടിൽ എത്തിക്കാനാണു ധാരണയായത്. കർഷകനു നൽകുന്ന പണത്തിന് 9.5 ശതമാനം പലിശ സർക്കാർ നൽകുമെന്നും ഉറപ്പു നൽകി. എന്നാൽ, 47 ശതമാനം കർഷകർക്കും അക്കൗണ്ടുള്ള എസ്ബിഐ ധാരണാപത്രത്തിൽ ഒപ്പിടാതെ കർഷകദ്രോഹ നിലപാടാണു കൈക്കൊണ്ടത്. അതിനാൽ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് എടുത്താലേ നെല്ലിന്റെ വില കർഷകനു താമസം കൂടാതെ ലഭിക്കൂ. എസ്ബിഐ കർഷകവിരുദ്ധ നിലപാടെടുത്തതിനാൽ സംസ്ഥാന കൃഷിവകുപ്പിന്റെ എല്ലാ അക്കൗണ്ടുകളും മറ്റു ബാങ്കുകളിലേക്കു മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതേ പാത കർഷകരും പിന്തുടരണം. ബാങ്കുകളുടെ പിന്നാലെ സാധാരണക്കാരല്ല പോകേണ്ടത്, ബാങ്കുകളാണ് ജനങ്ങളെത്തേടി എത്തേണ്ടത് - മന്ത്രി അഭിപ്രായപ്പെട്ടു.
404 ഏക്കർ
കന്പനിയുടെ എതിർപ്പിനെ അവഗണിച്ചാണ് കഴിഞ്ഞ നവംബറിൽ സർക്കാർ മെത്രാൻകായലിൽ 330 ഏക്കറിൽ നെൽകൃഷി നടത്തിയത്. എന്നാൽ, ഇത്തവണ കന്പനിയും കൃഷിക്കനുകൂലമായ നിലപാടെടുത്തതോടെ മെത്രാൻകായലിലെ 404 ഏക്കറും കൃഷി ചെയ്യും. കൃഷി തുടരുകയും ചെയ്യുമെന്ന് മന്ത്രി പ്രസ്താവിച്ചു. മെത്രാൻകായലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപ്രശ്നങ്ങളുണ്ടെങ്കിലും നെൽകൃഷി തടസപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ കെ. സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷതവഹിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. ടിക്കാറാം മീണ, ഡയറക്ടർ എ.എം. സുനിൽ കുമാർ, കൃഷി അഡീഷണൽ ഡയറക്ടർ എസ്. ജനാർദനൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സുമ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
രാജ്യത്തു കർഷകനു റോയൽറ്റി നൽകുന്ന ആദ്യസംസ്ഥാനമായി കേരളം മാറും. കർഷകന് ആയിരം രൂപ റോയൽറ്റി നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരികയാണ്.
ആർകെവിവൈ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ കർഷകനു ഹെക്ടറിന് 4,500 രൂപ വീതം നൽകിയിരുന്നത് നിർത്താൻ തീരുമാനിച്ചതു കർഷക ദ്രോഹമാണ്. ഈ നഷ്ടം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നൽകിവരുന്ന 1500 രൂപയുടെ സഹായം ആറായിരം രൂപയാക്കുമെന്നും മന്ത്രി ഉറപ്പു നൽകി. മെത്രാൻകായലിൽ രണ്ടാം തവണ വിത ഉദ്ഘാടനം ചെയ്തശേഷം ആറ്റാമംഗലം പള്ളി പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബാങ്കുകൾ
രാജ്യത്തെ ബാങ്കുകളുടെ പ്രാഥമിക ഉത്തരവാദിത്വം കർഷകരെ സഹായിക്കുകയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നെല്ലു സംഭരണത്തിൽ പിആർഎസ് നല്കി മൂന്നു ദിവസത്തിനുള്ളിൽ പണം കർഷകന്റെ അക്കൗണ്ടിൽ എത്തിക്കാനാണു ധാരണയായത്. കർഷകനു നൽകുന്ന പണത്തിന് 9.5 ശതമാനം പലിശ സർക്കാർ നൽകുമെന്നും ഉറപ്പു നൽകി. എന്നാൽ, 47 ശതമാനം കർഷകർക്കും അക്കൗണ്ടുള്ള എസ്ബിഐ ധാരണാപത്രത്തിൽ ഒപ്പിടാതെ കർഷകദ്രോഹ നിലപാടാണു കൈക്കൊണ്ടത്. അതിനാൽ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് എടുത്താലേ നെല്ലിന്റെ വില കർഷകനു താമസം കൂടാതെ ലഭിക്കൂ. എസ്ബിഐ കർഷകവിരുദ്ധ നിലപാടെടുത്തതിനാൽ സംസ്ഥാന കൃഷിവകുപ്പിന്റെ എല്ലാ അക്കൗണ്ടുകളും മറ്റു ബാങ്കുകളിലേക്കു മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതേ പാത കർഷകരും പിന്തുടരണം. ബാങ്കുകളുടെ പിന്നാലെ സാധാരണക്കാരല്ല പോകേണ്ടത്, ബാങ്കുകളാണ് ജനങ്ങളെത്തേടി എത്തേണ്ടത് - മന്ത്രി അഭിപ്രായപ്പെട്ടു.
404 ഏക്കർ
കന്പനിയുടെ എതിർപ്പിനെ അവഗണിച്ചാണ് കഴിഞ്ഞ നവംബറിൽ സർക്കാർ മെത്രാൻകായലിൽ 330 ഏക്കറിൽ നെൽകൃഷി നടത്തിയത്. എന്നാൽ, ഇത്തവണ കന്പനിയും കൃഷിക്കനുകൂലമായ നിലപാടെടുത്തതോടെ മെത്രാൻകായലിലെ 404 ഏക്കറും കൃഷി ചെയ്യും. കൃഷി തുടരുകയും ചെയ്യുമെന്ന് മന്ത്രി പ്രസ്താവിച്ചു. മെത്രാൻകായലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപ്രശ്നങ്ങളുണ്ടെങ്കിലും നെൽകൃഷി തടസപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ കെ. സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷതവഹിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. ടിക്കാറാം മീണ, ഡയറക്ടർ എ.എം. സുനിൽ കുമാർ, കൃഷി അഡീഷണൽ ഡയറക്ടർ എസ്. ജനാർദനൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സുമ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.