ശബരിമല: ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു ശക്തമായി ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല തീര്‍ഥാടനകാല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് സന്നിധാനത്തു ചേര്‍ന്ന അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി ശബരിമല സന്നിധാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ഇക്കൊല്ലത്തെ മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തേക്കുള്ള ക്രമീകരണങ്ങൾ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തു.
വിമാനത്താവളം നടപടി വേഗത്തിൽ
നിർദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കും. എരുമേലിക്കടുത്ത് ചെറുവള്ളിയിലെ വിമാനത്താവളം തീര്‍ഥാടകര്‍ക്കു വലിയ സൗകര്യമായി മാറും. ശബരി റെയിലുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരും റെയില്‍വേയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുടിവെള്ളം കിയോസ്കുകളിലൂടെ
പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ഇത്തവണയും അനുവദിക്കില്ല. പകരം നല്ല കുടിവെള്ളം ജലവിഭവ വകുപ്പ് കിയോസ്കുകള്‍ മുഖേന വിതരണംചെയ്യും. ചൂടുവെള്ളവും കിയോസ്കുകളിലൂടെ എത്തിക്കും.1.86 കോടി ലിറ്റര്‍ വെള്ളം പാണ്ടിത്താവളത്തും ശരംകുത്തിയിലുമായി സംഭരിക്കാനാകും. 15,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചു നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡിനുണ്ട്.
പമ്പയെ മാലിന്യവിമുക്തമാക്കുകയാണു ലക്ഷ്യം. ഇതിനായി മിഷൻഗ്രീൻ പ്രചാരണം അടക്കമുള്ള ബോധവത്കരണത്തിനു പ്രാധാന്യം നൽകും. വിവിധ ഭാഷകളിലും പ്രചാരണമാർഗങ്ങൾ ഉപയോഗിക്കും.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ നിർദേശമുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. രാജു, കടകംപള്ളി സുരേന്ദ്രന്, ജി. സുധാകരന്, മാത്യു ടി.തോമസ്, ഇ. ചന്ദ്രശേഖരന്, എംപിമാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, രാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, റവന്യു സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍മാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വിമാനത്താവളം നടപടി വേഗത്തിൽ
നിർദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കും. എരുമേലിക്കടുത്ത് ചെറുവള്ളിയിലെ വിമാനത്താവളം തീര്‍ഥാടകര്‍ക്കു വലിയ സൗകര്യമായി മാറും. ശബരി റെയിലുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരും റെയില്‍വേയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുടിവെള്ളം കിയോസ്കുകളിലൂടെ
പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ഇത്തവണയും അനുവദിക്കില്ല. പകരം നല്ല കുടിവെള്ളം ജലവിഭവ വകുപ്പ് കിയോസ്കുകള്‍ മുഖേന വിതരണംചെയ്യും. ചൂടുവെള്ളവും കിയോസ്കുകളിലൂടെ എത്തിക്കും.1.86 കോടി ലിറ്റര്‍ വെള്ളം പാണ്ടിത്താവളത്തും ശരംകുത്തിയിലുമായി സംഭരിക്കാനാകും. 15,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചു നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡിനുണ്ട്.
പമ്പയെ മാലിന്യവിമുക്തമാക്കുകയാണു ലക്ഷ്യം. ഇതിനായി മിഷൻഗ്രീൻ പ്രചാരണം അടക്കമുള്ള ബോധവത്കരണത്തിനു പ്രാധാന്യം നൽകും. വിവിധ ഭാഷകളിലും പ്രചാരണമാർഗങ്ങൾ ഉപയോഗിക്കും.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ നിർദേശമുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. രാജു, കടകംപള്ളി സുരേന്ദ്രന്, ജി. സുധാകരന്, മാത്യു ടി.തോമസ്, ഇ. ചന്ദ്രശേഖരന്, എംപിമാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, രാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, റവന്യു സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍മാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.