തിരുവനന്തപുരം: സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് പ്രഥമ വിവരമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. എജിയുടെ നിയമോപദേശത്തിലെ ചില പൊരുത്തക്കേടുകൾ നിയമ വകുപ്പ് ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ മന്ത്രിസഭ തീരുമാനം എടുത്ത ശേഷം ഒരാഴ്ച പിന്നിട്ടിട്ടും സർക്കാരിന് ഉത്തരവു പുറത്തിറക്കാനായില്ല.
നിയമോപദേശം വിശദമായി ചർച്ച ചെയ്ത ശേഷം ഉത്തരവു പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. എന്നാൽ, എപ്പോൾ അന്തിമ തീരുമാനം എടുക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെങ്കിൽ സിആർപിസി സെക്ഷൻ-നാലു പ്രകാരമേ നടത്താനാകൂ. സാധാരണ ക്രിമിനൽ കേസുകളിൽ സർക്കാരാണു വാദിയെങ്കിലും കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസെടുത്താൽ ജസ്റ്റീസ് ശിവരാജൻ വാദിയായി എത്തുമോ എന്ന സംശയവും നിയമവകുപ്പ് ഉന്നയിച്ചിട്ടുണ്ട്.
സാധാരണയായി ജുഡീഷൽ അന്വേഷണം കഴിഞ്ഞാൽ പിന്നീടു റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കു മാത്രമേ പ്രസക്തിയുള്ളൂ. കമ്മീഷൻ കോടതിയിൽ വരണമെന്നു നിർബന്ധിക്കാൻ കഴിയില്ല. പരാതിക്കാരിയുടെ മൊഴി എടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പുവരുത്താതെ ലൈംഗികപീഡനക്കേസുകളിൽ കേസെടുക്കാനും കഴിയില്ല. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം കൈമാറുന്നതിനുള്ള ഉത്തരവിറക്കാൻ കഴിയാത്ത അവസ്ഥയായി.
സോളാർ തട്ടിപ്പിൽ മല്ലേലിൽ ശ്രീധരൻ നായരെ വഞ്ചിച്ച കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്താൽ ഇതിൽ പങ്കാളിയായ സരിതയ്ക്കെതിരേയും ഐപിസി 420 പ്രകാരം വഞ്ചനാക്കേസ് എടുക്കേണ്ടിവരുമെന്നു നിയമ വകുപ്പ് നിലപാടു സ്വീകരിച്ചതോടെയാണു നിയമക്കുരുക്കു കൂടുതൽ മുറുകിയത്.
നിയമോപദേശം വിശദമായി ചർച്ച ചെയ്ത ശേഷം ഉത്തരവു പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. എന്നാൽ, എപ്പോൾ അന്തിമ തീരുമാനം എടുക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെങ്കിൽ സിആർപിസി സെക്ഷൻ-നാലു പ്രകാരമേ നടത്താനാകൂ. സാധാരണ ക്രിമിനൽ കേസുകളിൽ സർക്കാരാണു വാദിയെങ്കിലും കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസെടുത്താൽ ജസ്റ്റീസ് ശിവരാജൻ വാദിയായി എത്തുമോ എന്ന സംശയവും നിയമവകുപ്പ് ഉന്നയിച്ചിട്ടുണ്ട്.
സാധാരണയായി ജുഡീഷൽ അന്വേഷണം കഴിഞ്ഞാൽ പിന്നീടു റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കു മാത്രമേ പ്രസക്തിയുള്ളൂ. കമ്മീഷൻ കോടതിയിൽ വരണമെന്നു നിർബന്ധിക്കാൻ കഴിയില്ല. പരാതിക്കാരിയുടെ മൊഴി എടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പുവരുത്താതെ ലൈംഗികപീഡനക്കേസുകളിൽ കേസെടുക്കാനും കഴിയില്ല. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം കൈമാറുന്നതിനുള്ള ഉത്തരവിറക്കാൻ കഴിയാത്ത അവസ്ഥയായി.
സോളാർ തട്ടിപ്പിൽ മല്ലേലിൽ ശ്രീധരൻ നായരെ വഞ്ചിച്ച കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്താൽ ഇതിൽ പങ്കാളിയായ സരിതയ്ക്കെതിരേയും ഐപിസി 420 പ്രകാരം വഞ്ചനാക്കേസ് എടുക്കേണ്ടിവരുമെന്നു നിയമ വകുപ്പ് നിലപാടു സ്വീകരിച്ചതോടെയാണു നിയമക്കുരുക്കു കൂടുതൽ മുറുകിയത്.