കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന വി.എ. രാജീവിനെ ചാലക്കുടിയിൽ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്. തൃപ്പൂണിത്തുറ പള്ളിപ്പറന്പുകാവ് റോഡിലുള്ള വീട്ടിലും കൊച്ചി മുല്ലശേരി കനാൽ റോഡിലുള്ള ഓഫീസിലുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരേസമയം റെയ്ഡ് നടത്തിയത്.
രാജീവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്. രണ്ടിടത്തും ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച റെയ്ഡ് രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവും തമ്മിലുള്ള ബന്ധവും ഭൂമിയിടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണു റെയ്ഡ് നടത്തിയതെന്നാണു വിവരം.
റെയ്ഡ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം തയാറായില്ല. അതേസമയം, റെയ്ഡിൽ അന്വേഷണ സംഘം രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നു സി.പി. ഉദയഭാനു വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തന്നോട് ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ആരാഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പോലീസ് ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഉദയഭാനുവിന്റെ ഹർജിയിൽ സിംഗിൾ ബെഞ്ച് നേരത്തെ അറസ്റ്റ് തടഞ്ഞ് നിർദേശം നൽകിയിരുന്നു. ഇതു കാരണം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചിരുന്നു.
ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞെങ്കിലും ക്രിമിനൽ നടപടി ചട്ടത്തിലെ 41-എ പ്രകാരം മുൻകൂർ നോട്ടീസ് നൽകി ചോദ്യംചെയ്യാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 29നാണ് രാജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചക്കര ജോണിയടക്കമുള്ള പ്രതികൾ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഇതിൽ സി.പി. ഉദയഭാനുവിനു ബന്ധമുണ്ടെന്നു സംഭവം നടന്ന സമയം മുതൽ ആരോപണം ഉയർന്നിരുന്നു.
രാജീവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്. രണ്ടിടത്തും ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച റെയ്ഡ് രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവും തമ്മിലുള്ള ബന്ധവും ഭൂമിയിടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണു റെയ്ഡ് നടത്തിയതെന്നാണു വിവരം.
റെയ്ഡ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം തയാറായില്ല. അതേസമയം, റെയ്ഡിൽ അന്വേഷണ സംഘം രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നു സി.പി. ഉദയഭാനു വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തന്നോട് ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ആരാഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പോലീസ് ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഉദയഭാനുവിന്റെ ഹർജിയിൽ സിംഗിൾ ബെഞ്ച് നേരത്തെ അറസ്റ്റ് തടഞ്ഞ് നിർദേശം നൽകിയിരുന്നു. ഇതു കാരണം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചിരുന്നു.
ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞെങ്കിലും ക്രിമിനൽ നടപടി ചട്ടത്തിലെ 41-എ പ്രകാരം മുൻകൂർ നോട്ടീസ് നൽകി ചോദ്യംചെയ്യാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 29നാണ് രാജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചക്കര ജോണിയടക്കമുള്ള പ്രതികൾ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഇതിൽ സി.പി. ഉദയഭാനുവിനു ബന്ധമുണ്ടെന്നു സംഭവം നടന്ന സമയം മുതൽ ആരോപണം ഉയർന്നിരുന്നു.