കാട്ടൂർ(ഇരിങ്ങാലക്കുട): വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരിൽ വിശുദ്ധയുടെ 140-ാം ജനനത്തിരുനാൾ ആഘോഷിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.
എവുപ്രാസ്യമ്മയുടെ ജനനം മണ്ണിനും വിണ്ണിനും ആനന്ദദായകമാണെന്നും ആ വിശുദ്ധ ജീവിതത്തിലൂടെ അനേകർ ധന്യരായെന്നും ബിഷപ് പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധയുടെ ജ്ഞാനസ്നാനംകൊണ്ട് അനുഗൃഹീതമായ കർമലനാഥ ഫൊറോന പള്ളിയിലേക്കുള്ള പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
എടത്തിരുത്തി കർമലനാഥ ഫൊറോന പള്ളി വികാരി റവ.ഡോ. വർഗീസ് അരിക്കാട്ട്, സിഎംസി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റോസ് മേരി എന്നിവർ പ്രസംഗിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.
എവുപ്രാസ്യമ്മയുടെ ജനനം മണ്ണിനും വിണ്ണിനും ആനന്ദദായകമാണെന്നും ആ വിശുദ്ധ ജീവിതത്തിലൂടെ അനേകർ ധന്യരായെന്നും ബിഷപ് പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധയുടെ ജ്ഞാനസ്നാനംകൊണ്ട് അനുഗൃഹീതമായ കർമലനാഥ ഫൊറോന പള്ളിയിലേക്കുള്ള പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
എടത്തിരുത്തി കർമലനാഥ ഫൊറോന പള്ളി വികാരി റവ.ഡോ. വർഗീസ് അരിക്കാട്ട്, സിഎംസി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റോസ് മേരി എന്നിവർ പ്രസംഗിച്ചു.