ആലപ്പുഴ: ലോക ബാങ്ക് സഹായത്തോടെ കെഎസ്ടിപി നടത്തുന്ന എംസി റോഡ് നവീകരണ പ്രവൃത്തികൾ 2018ൽ പൂർത്തീകരിക്കുമെന്നു മന്ത്രി ജി. സുധാകരൻ. എംസി റോഡിൽ പുതുതായി നിർമിച്ച ഇറപ്പുഴ കല്ലിശേരി, വരട്ടാർ പാലങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുനലൂർ-പൊൻകുന്നം റോഡ് ഒഴിച്ച് കെഎസ്ടിപി റോഡ് നിർമാണ ജോലികളെല്ലാം 2018 ൽ പൂർത്തീകരിക്കും. നിർമാണ ജോലികൾ പൂർത്തീകരിക്കാൻ കെഎസ്ടിപി നാലു മാസത്തെ സമയം ചോദിച്ചു. ഇതു കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കും.
തിരുവല്ല ബൈപാസിന് പുതിയ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി ചീഫ് സെക്രട്ടറി ചെയർമാനായ സ്റ്റിയറിംഗ് സമിതിക്ക് നൽകിയിരിക്കുകയാണ്. കമ്മിറ്റി പാസാക്കിയാൽ ഉടൻ നിർമാണം തുടങ്ങും.
മുന്പ് തിരുവല്ല ബൈപാസിന് തയാറാക്കിയ ഡിപിആർ ശരിയായിരുന്നില്ല. എസ്റ്റിമേറ്റും ഡിസൈനും ശരിയായിരുന്നില്ല. അതിൽ 32 കോടിയുടെ അഴിമതിയുണ്ടായിരുന്നു. ഇത് പുതുക്കി സമർപ്പിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പുനലൂർ-പൊൻകുന്നം റോഡ് ഒഴിച്ച് കെഎസ്ടിപി റോഡ് നിർമാണ ജോലികളെല്ലാം 2018 ൽ പൂർത്തീകരിക്കും. നിർമാണ ജോലികൾ പൂർത്തീകരിക്കാൻ കെഎസ്ടിപി നാലു മാസത്തെ സമയം ചോദിച്ചു. ഇതു കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കും.
തിരുവല്ല ബൈപാസിന് പുതിയ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി ചീഫ് സെക്രട്ടറി ചെയർമാനായ സ്റ്റിയറിംഗ് സമിതിക്ക് നൽകിയിരിക്കുകയാണ്. കമ്മിറ്റി പാസാക്കിയാൽ ഉടൻ നിർമാണം തുടങ്ങും.
മുന്പ് തിരുവല്ല ബൈപാസിന് തയാറാക്കിയ ഡിപിആർ ശരിയായിരുന്നില്ല. എസ്റ്റിമേറ്റും ഡിസൈനും ശരിയായിരുന്നില്ല. അതിൽ 32 കോടിയുടെ അഴിമതിയുണ്ടായിരുന്നു. ഇത് പുതുക്കി സമർപ്പിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.