കോഴിക്കോട്: കെഎസ്ആർടിസിയിൽ പുതുതായി വരുത്തുന്ന ഡ്യൂട്ടി പരിഷ്കാരങ്ങൾ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയതിനു ശേഷം മതിയെന്ന് ഹൈക്കോടതി നിർദ്ദേശം.
നിലവിൽ രണ്ട് ഡ്യൂട്ടി ചെയ്തിരുന്ന സർവീസുകൾ ഒന്നര ഡ്യൂട്ടിയായി വെട്ടിക്കുറച്ചതും മെക്കാനിക്കൽ തൊഴിലാളികളുടെ തൊഴിൽ സമയം രണ്ട് കലണ്ടർ ദിവസത്തിലാക്കിയതും ചോദ്യം ചെയ്ത് കെഎസ്ആർടിസി വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജിക്കാരെയും കെഎസ്ആർടിസി തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ ഭാരവാഹികളെയും വിളിച്ച് ചർച്ചയിലൂടെ പൊതു തീരുമാനം രൂപീകരിക്കാൻ ശ്രമിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
നിലവിൽ രണ്ട് ഡ്യൂട്ടി ചെയ്തിരുന്ന സർവീസുകൾ ഒന്നര ഡ്യൂട്ടിയായി വെട്ടിക്കുറച്ചതും മെക്കാനിക്കൽ തൊഴിലാളികളുടെ തൊഴിൽ സമയം രണ്ട് കലണ്ടർ ദിവസത്തിലാക്കിയതും ചോദ്യം ചെയ്ത് കെഎസ്ആർടിസി വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജിക്കാരെയും കെഎസ്ആർടിസി തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ ഭാരവാഹികളെയും വിളിച്ച് ചർച്ചയിലൂടെ പൊതു തീരുമാനം രൂപീകരിക്കാൻ ശ്രമിക്കണമെന്ന് ഉത്തരവിൽ പറയുന്നു.