കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ എലിജിബിലിറ്റി, ഇക്വലൻസി സർട്ടിഫിക്കറ്റുകൾ നവംബർ ഒന്നു മുതൽ ഓണ്‍ലൈനായി ലഭ്യമാക്കാൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും പിഎഫ് പെൻഷൻ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്ത് ഓണ്‍ലൈനാക്കാനും സിൻഡിക്കറ്റ് തീരുമാനമെടുത്തു.
യൂണിവേഴ്സിറ്റി സേവനങ്ങൾ ഓണ്‍ലൈൻ ആക്കുന്നതിനും ഇ-പെയ്മെന്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനും 2017-18 യൂണിവേഴ്സിറ്റി ബജറ്റിൽ നിർദ്ദേശിച്ചിരുന്ന പദ്ധതികളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. പരീക്ഷാ ചോദ്യപേപ്പറുകൾ ഓണ്‍ലൈനായി വിതരണം ചെയ്യുന്ന പദ്ധതി നേരത്തെ വിജയകരമായി നടപ്പാക്കിയിരുന്നു. പോസ്റ്റോഫീസുകളിൽ വിദ്യാർഥികളിൽനിന്നു വിവിധ യൂണിവേഴ്സിറ്റി ഫീസുകൾ സ്വീകരിക്കുന്നതിന് തപാൽവകുപ്പുമായി കരാറിലേർപ്പെടുന്നതിനു രജിസ്ട്രാറെ ചുമതലപ്പെടുത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
പ്രവേശനത്തിന്റെയും പരീക്ഷകളുടെയും പേരിൽ സ്വയംഭരണ കോളജുകളായ എസ്ബി കോളജ് ചങ്ങനാശേരി, സെന്റ് തെരേസാസ് എറണാകുളം, മഹാരാജാസ് എറണാകുളം എന്നീ കോളജുകൾക്ക് 10 ലക്ഷം രൂപ വീതം പിഴ ചുമത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സർവകലാശാലാ സെർവറിന്റെ പ്രവർത്തനം തകരാറിലാകുന്നതിലേക്കു നയിച്ച സാഹചര്യം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാ കമ്മിറ്റി കണ്‍വീനർ ഡോ. ആർ. പ്രഗാഷ്, പ്രഫ.ടോമിച്ചൻ ജോസഫ്, പ്രഫ.വി.എസ്. പ്രവീണ്‍കുമാർ എന്നിവരടങ്ങുന്ന സിൻഡിക്കറ്റ് സമിതിയെയും ചുമതലപ്പെടുത്തി. 17 പേർക്ക് പിഎച്ച്ഡി നൽകാനും തീരുമാനമായി. സ്കൂൾ ഓഫ് ലെറ്റേഴസ് ഡയറക്്ടറായിരുന്ന ഡോ. വി.സി. ഹാരിസിന്റെ നിര്യാണത്തിൽയോഗം അനുശേചിച്ചു. വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
യൂണിവേഴ്സിറ്റി സേവനങ്ങൾ ഓണ്‍ലൈൻ ആക്കുന്നതിനും ഇ-പെയ്മെന്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനും 2017-18 യൂണിവേഴ്സിറ്റി ബജറ്റിൽ നിർദ്ദേശിച്ചിരുന്ന പദ്ധതികളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. പരീക്ഷാ ചോദ്യപേപ്പറുകൾ ഓണ്‍ലൈനായി വിതരണം ചെയ്യുന്ന പദ്ധതി നേരത്തെ വിജയകരമായി നടപ്പാക്കിയിരുന്നു. പോസ്റ്റോഫീസുകളിൽ വിദ്യാർഥികളിൽനിന്നു വിവിധ യൂണിവേഴ്സിറ്റി ഫീസുകൾ സ്വീകരിക്കുന്നതിന് തപാൽവകുപ്പുമായി കരാറിലേർപ്പെടുന്നതിനു രജിസ്ട്രാറെ ചുമതലപ്പെടുത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
പ്രവേശനത്തിന്റെയും പരീക്ഷകളുടെയും പേരിൽ സ്വയംഭരണ കോളജുകളായ എസ്ബി കോളജ് ചങ്ങനാശേരി, സെന്റ് തെരേസാസ് എറണാകുളം, മഹാരാജാസ് എറണാകുളം എന്നീ കോളജുകൾക്ക് 10 ലക്ഷം രൂപ വീതം പിഴ ചുമത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സർവകലാശാലാ സെർവറിന്റെ പ്രവർത്തനം തകരാറിലാകുന്നതിലേക്കു നയിച്ച സാഹചര്യം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാ കമ്മിറ്റി കണ്‍വീനർ ഡോ. ആർ. പ്രഗാഷ്, പ്രഫ.ടോമിച്ചൻ ജോസഫ്, പ്രഫ.വി.എസ്. പ്രവീണ്‍കുമാർ എന്നിവരടങ്ങുന്ന സിൻഡിക്കറ്റ് സമിതിയെയും ചുമതലപ്പെടുത്തി. 17 പേർക്ക് പിഎച്ച്ഡി നൽകാനും തീരുമാനമായി. സ്കൂൾ ഓഫ് ലെറ്റേഴസ് ഡയറക്്ടറായിരുന്ന ഡോ. വി.സി. ഹാരിസിന്റെ നിര്യാണത്തിൽയോഗം അനുശേചിച്ചു. വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.