തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ നിർമിച്ചതു ഭൂമി കൈയേറിയാണെന്ന ആരോപണത്തിന്മേലുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസ് പരിഗണിക്കുന്നതു കോടതി 26ലേക്ക് മാറ്റി.
തിയറ്റർ സമുച്ചയത്തിനു വേണ്ടി സർക്കാർ, പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസിൽ അനധികൃത നിർമാണപ്രവർത്തനം നടന്നിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ദിലീപിനെയും മുൻ തൃശൂർ ജില്ലാ കളക്ടർ എം.എസ്. ജയയെയും എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹർജിയിൽ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്.
തിയറ്റർ സമുച്ചയത്തിനു വേണ്ടി സർക്കാർ, പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസിൽ അനധികൃത നിർമാണപ്രവർത്തനം നടന്നിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ദിലീപിനെയും മുൻ തൃശൂർ ജില്ലാ കളക്ടർ എം.എസ്. ജയയെയും എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹർജിയിൽ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്.