കൊച്ചി: കേരളത്തിലെ ആയുർവേദത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി 2018 ഫെബ്രുവരിയിൽ കൊച്ചിയിൽ അന്തർദേശീയ സെമിനാറും ആയുർവേദ എക്സ്പോയും സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാന ആയുഷ് വകുപ്പിന്റെ കീഴിലാണ് എക്സ്പോ സംഘടിപ്പിക്കുക.
ആയുർവേദ ഗവേഷണം, ചികിത്സ, രോഗപ്രതിരോധം, ഔഷധ നിർമാണ വ്യവസായം, ഹെൽത്ത് ടൂറിസം, ഔഷധസസ്യ കൃഷി, വിദ്യാഭ്യാസ മേഖല എന്നിങ്ങനെ ആയുർവേദവുമായി ബന്ധപ്പെട്ട രംഗങ്ങളിലെ വിദഗ്ധരെ കൂടാതെ ധനകാര്യ രംഗത്തും ബിസിനസ് രംഗത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും സെമിനാറിൽ പങ്കെടുക്കും.
കേരളത്തിന്റെ വികസനത്തിന് ആയുർവേദത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന തീരുമാനങ്ങൾ സെമിനാറിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വേദനാ നിർഹരണം ആയുർവേദത്തിലൂടെ’ എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനാചരണ സന്ദേശം.
ആയുർവേദ ഗവേഷണം, ചികിത്സ, രോഗപ്രതിരോധം, ഔഷധ നിർമാണ വ്യവസായം, ഹെൽത്ത് ടൂറിസം, ഔഷധസസ്യ കൃഷി, വിദ്യാഭ്യാസ മേഖല എന്നിങ്ങനെ ആയുർവേദവുമായി ബന്ധപ്പെട്ട രംഗങ്ങളിലെ വിദഗ്ധരെ കൂടാതെ ധനകാര്യ രംഗത്തും ബിസിനസ് രംഗത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും സെമിനാറിൽ പങ്കെടുക്കും.
കേരളത്തിന്റെ വികസനത്തിന് ആയുർവേദത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന തീരുമാനങ്ങൾ സെമിനാറിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വേദനാ നിർഹരണം ആയുർവേദത്തിലൂടെ’ എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനാചരണ സന്ദേശം.