കൊച്ചി: കെഎസ്ഇബിയിലെ ലൈൻമാൻമാരടക്കമുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ 189 അപകടങ്ങളിലായി 160 കെഎസ്ഇബി തൊഴിലാളികൾ കൊല്ലപ്പെട്ടെന്നും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിശീലനത്തിന്റെയും പ്രവൃത്തിപരിചയത്തിന്റെയും കുറവുമാണ് ദുരന്തങ്ങൾക്ക് കാരണമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആധുനിക ഉപകരണങ്ങളോ സുരക്ഷാ സാമഗ്രികളോ ജീവനക്കാർക്ക് ലഭ്യമാക്കുന്നില്ല. ഇലക്ട്രിക് ലൈനുകളിൽ ജീവനക്കാർ പണിയെടുക്കുന്ന സമയം സുരക്ഷ ഉറപ്പാക്കാൻ സംവിധാനം വേണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കാൻ വിദഗ്ധ സമിതിക്കു രൂപം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ 189 അപകടങ്ങളിലായി 160 കെഎസ്ഇബി തൊഴിലാളികൾ കൊല്ലപ്പെട്ടെന്നും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിശീലനത്തിന്റെയും പ്രവൃത്തിപരിചയത്തിന്റെയും കുറവുമാണ് ദുരന്തങ്ങൾക്ക് കാരണമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആധുനിക ഉപകരണങ്ങളോ സുരക്ഷാ സാമഗ്രികളോ ജീവനക്കാർക്ക് ലഭ്യമാക്കുന്നില്ല. ഇലക്ട്രിക് ലൈനുകളിൽ ജീവനക്കാർ പണിയെടുക്കുന്ന സമയം സുരക്ഷ ഉറപ്പാക്കാൻ സംവിധാനം വേണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കാൻ വിദഗ്ധ സമിതിക്കു രൂപം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.