കൊച്ചി: കാന്പസുകളിൽ രാ ഷ്്രടീയപ്രവർത്തനം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളജിൽ സമരം മൂലം ക്ലാസുകൾ മുടങ്ങരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വീണ്ടും ഇക്കാര്യം പറഞ്ഞത്.
കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഇന്നലെയും കോടതിയിൽ ഹാജരായി. എസ്എഫ്ഐക്കു വേണ്ടി പുതിയ അഭിഭാഷകനാണു ഹാജരായത്. ഈ അഭിഭാഷകൻ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം തേടിയതിനാൽ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
കലാലയങ്ങളും സ്കൂളുകളും പഠനത്തിനുള്ളതാണെന്നു ബെഞ്ച് പറഞ്ഞു.
ഓരോന്നിനും അതിന്റെ സ്ഥലമുണ്ട്. സമരം നടത്തേണ്ടവർ മറ്റു സ്ഥലം നോക്കണം. മറൈൻ ഡ്രൈവ് പോലുള്ള സ്ഥലങ്ങളിലേക്കു പോകാം. കാന്പസുകളിൽ ഇത്തരം നടപടികൾ അനുവദിക്കാനാവില്ല. ഇത്തരമൊരു കോടതിവിധി ഇതാദ്യമാണെന്നു പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. 2002 മുതൽ പല കേസുകളിലായി ഈ കോടതി ഇക്കാര്യം തുടർച്ചയായി പറയുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഇന്നലെയും കോടതിയിൽ ഹാജരായി. എസ്എഫ്ഐക്കു വേണ്ടി പുതിയ അഭിഭാഷകനാണു ഹാജരായത്. ഈ അഭിഭാഷകൻ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം തേടിയതിനാൽ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
കലാലയങ്ങളും സ്കൂളുകളും പഠനത്തിനുള്ളതാണെന്നു ബെഞ്ച് പറഞ്ഞു.
ഓരോന്നിനും അതിന്റെ സ്ഥലമുണ്ട്. സമരം നടത്തേണ്ടവർ മറ്റു സ്ഥലം നോക്കണം. മറൈൻ ഡ്രൈവ് പോലുള്ള സ്ഥലങ്ങളിലേക്കു പോകാം. കാന്പസുകളിൽ ഇത്തരം നടപടികൾ അനുവദിക്കാനാവില്ല. ഇത്തരമൊരു കോടതിവിധി ഇതാദ്യമാണെന്നു പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. 2002 മുതൽ പല കേസുകളിലായി ഈ കോടതി ഇക്കാര്യം തുടർച്ചയായി പറയുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.