തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്നു സമാപിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പദയാത്രയിലും സമാപന സമ്മേളനത്തിലും പങ്കെടുക്കും.
ശ്രീകാര്യത്തു സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പദയാത്രയിൽ പങ്കെടുക്കുന്ന നേതാക്കൾ രാവിലെ 9.30ന്, കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ മണ്ണന്തല രഞ്ജിത്തിന്റെയും ശ്രീകാര്യം രാജേഷിന്റെയും വീടുകൾ സന്ദർശിക്കും. തുടർന്ന് ശ്രീകാര്യത്തു നിന്നു രാവിലെ 11 ന് പദയാത്ര ആരംഭിക്കും. കേന്ദ്ര തുറമുഖ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ പദയാത്ര ഉദ്ഘാടനം ചെയ്യും. ഉള്ളൂർ, കേശവദാസപുരം വഴി പദയാത്ര 12.30 ഓടെ പട്ടത്ത് എത്തിച്ചേരും. ഉച്ചഭക്ഷണത്തിനുശേഷം രണ്ടിനു യാത്ര തുടരും. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ പ്രസംഗിക്കും.
പട്ടം മുതൽ പാളയം വരെ അമിത് ഷാ പ്രവർത്തകരെ തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്യും. പാളയം മുതൽ സമാപനവേദിയായ പുത്തരിക്കണ്ടം വരെ പദയാത്രയിൽ അമിത് ഷായുണ്ടാകും. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ അമിത് ഷാ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ജെആർഎസ് അധ്യക്ഷ സി.കെ. ജാനു, കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവർ പ്രസംഗിക്കും.
ശ്രീകാര്യത്തു സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പദയാത്രയിൽ പങ്കെടുക്കുന്ന നേതാക്കൾ രാവിലെ 9.30ന്, കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ മണ്ണന്തല രഞ്ജിത്തിന്റെയും ശ്രീകാര്യം രാജേഷിന്റെയും വീടുകൾ സന്ദർശിക്കും. തുടർന്ന് ശ്രീകാര്യത്തു നിന്നു രാവിലെ 11 ന് പദയാത്ര ആരംഭിക്കും. കേന്ദ്ര തുറമുഖ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ പദയാത്ര ഉദ്ഘാടനം ചെയ്യും. ഉള്ളൂർ, കേശവദാസപുരം വഴി പദയാത്ര 12.30 ഓടെ പട്ടത്ത് എത്തിച്ചേരും. ഉച്ചഭക്ഷണത്തിനുശേഷം രണ്ടിനു യാത്ര തുടരും. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ പ്രസംഗിക്കും.
പട്ടം മുതൽ പാളയം വരെ അമിത് ഷാ പ്രവർത്തകരെ തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്യും. പാളയം മുതൽ സമാപനവേദിയായ പുത്തരിക്കണ്ടം വരെ പദയാത്രയിൽ അമിത് ഷായുണ്ടാകും. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ അമിത് ഷാ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ജെആർഎസ് അധ്യക്ഷ സി.കെ. ജാനു, കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവർ പ്രസംഗിക്കും.