നെടുന്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണക്കള്ളക്കടത്ത് പിടിച്ചു. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് എയർകസ്റ്റംസ് വിഭാഗം 97.77 ലക്ഷം രൂപ വിലയുള്ള 3.18 കിലോഗ്രാം സ്വർണം കണ്ടെടുത്തത്.
സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് എസ്വി 784-ാം നന്പർ ഫ്ളൈറ്റിലെത്തിയ മലപ്പുറം സ്വദേശി സിദ്ദിഖിന്റെ പക്കൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത്. സ്പീക്കറിനകത്തെ രണ്ടു ട്രാൻസ്ഫോർമറിനുള്ളിൽ വയർ രൂപത്തിലാക്കിയാണ് ഇയാൾ1988 ഗ്രാം സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്. ഇയാളുടെ പോക്കറ്റുകളിൽ 21 ഗ്രാം തൂക്കമുള്ള രണ്ടു സ്വർണ ബിസ്കറ്റുകളും ഉണ്ടായിരുന്നു.
ഷാർജയിൽനിന്ന് എയർ ഏഷ്യയുടെ ജി 90421-ാം നന്പർ വിമാനത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി നിയാസിന്റെ പക്കൽനിന്ന് 703 ഗ്രാം സ്വർണം പിടിച്ചു. ഗ്രാനൂൾ രൂപത്തിലുള്ള സ്വർണക്കഷണങ്ങൾ പെർഫ്യൂം ബോട്ടിലുകളുടെ അടപ്പിനടിയിൽ ഒട്ടിച്ചാണ് കൊണ്ടുവന്നത്. ദുബായിൽനിന്ന് ജെറ്റ് എയർവെയ്സിന്റെ 9ഡബ്ല്യു 0527-ാം നന്പർ ഫ്ലൈറ്റിൽ വന്ന കർണാടക ഭട്കൽ സ്വദേശി റൗഫിന്റെ കൈയിൽനിന്ന് 466 ഗ്രാമിന്റെ നാലു സ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്. രണ്ടെണ്ണം വീതം ഓരോ കാലിനടിയിലും ടേപ്പ് കൊണ്ട് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് ഇയാളെ പിടിച്ചത്. സിദ്ദിഖ്, നിയാസ് എന്നീ യാത്രക്കാരെ അറസ്റ്റ് ചെയ്തു.
റൗഫ് കൊണ്ടുവന്നത് 20 ലക്ഷത്തിൽ താഴെ വിലയുള്ള സ്വർണമായതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
നെടുന്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ പി. നാഗേശ്വരറാവു, ഡെപ്യൂട്ടി കമ്മീഷണർ എ. അനിൽകുമാർ, അസിസ്റ്റന്റ് കമ്മീഷണർമാരായ റോയി വർഗീസ്, ഇ.വി. ശിവരാമൻ, ഇൻസ്പെക്ടർമാരായ പ്രശാന്ത് രഞ്ജൻ, പി.കെ. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണവേട്ട നടത്തിയത്.
സ്വര്‍ണക്കടത്ത്: കരിപ്പൂരിൽ യുവാവ് പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂരില്‍ ഏഴുമാസം മുമ്പ് വിദേശ കറന്സിക്കടത്തിന് അറസ്റ്റിലായ യുവാവിനെ സ്വർണക്കടത്തിന് ഡിആര്‍ഐ സംഘം പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ കുന്നും വീട്ടില്‍ അബ്ദുള്‍ റാസിഖ്(27) എന്ന യാത്രക്കാരനെയാണ് 933 ഗ്രാം സ്വര്‍ണവുമായി ഇന്നലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. ഇന്ത്യന്‍വിപണി വില കണക്കാക്കിയാല്‍ സ്വർണത്തിന് 28.68 ലക്ഷം രൂപ ലഭിക്കും.
ഫെബ്രുവരിയില്‍ കരിപ്പൂരില്‍നിന്നു ദുബായിലേക്ക് വിദേശ കറന്സിക്കടത്തിനു ശ്രമിച്ചപ്പോഴാണ് റാസിഖിനെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ റാസിഖ് ദുബായിലേക്കു പോയി. ഇന്നലെ സ്വര്ണവുമായിതിരിച്ചെത്തുകയായിരുന്നു.
ദുബായില്‍ നിന്ന് രാവിലെയുളള ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. ധരിച്ചിരുന്ന ഷൂസിനുളളില്‍ 10 തോലയുടെ എട്ടു സ്വര്‍ണ ബിസ്കറ്റുകളായാണ് ഒളിപ്പിച്ചിരുന്നത്.
റസാഖിനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ആര്‍ക്കു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് അന്വേഷിച്ചു വരികയാണ്.
സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് എസ്വി 784-ാം നന്പർ ഫ്ളൈറ്റിലെത്തിയ മലപ്പുറം സ്വദേശി സിദ്ദിഖിന്റെ പക്കൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത്. സ്പീക്കറിനകത്തെ രണ്ടു ട്രാൻസ്ഫോർമറിനുള്ളിൽ വയർ രൂപത്തിലാക്കിയാണ് ഇയാൾ1988 ഗ്രാം സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്. ഇയാളുടെ പോക്കറ്റുകളിൽ 21 ഗ്രാം തൂക്കമുള്ള രണ്ടു സ്വർണ ബിസ്കറ്റുകളും ഉണ്ടായിരുന്നു.
ഷാർജയിൽനിന്ന് എയർ ഏഷ്യയുടെ ജി 90421-ാം നന്പർ വിമാനത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി നിയാസിന്റെ പക്കൽനിന്ന് 703 ഗ്രാം സ്വർണം പിടിച്ചു. ഗ്രാനൂൾ രൂപത്തിലുള്ള സ്വർണക്കഷണങ്ങൾ പെർഫ്യൂം ബോട്ടിലുകളുടെ അടപ്പിനടിയിൽ ഒട്ടിച്ചാണ് കൊണ്ടുവന്നത്. ദുബായിൽനിന്ന് ജെറ്റ് എയർവെയ്സിന്റെ 9ഡബ്ല്യു 0527-ാം നന്പർ ഫ്ലൈറ്റിൽ വന്ന കർണാടക ഭട്കൽ സ്വദേശി റൗഫിന്റെ കൈയിൽനിന്ന് 466 ഗ്രാമിന്റെ നാലു സ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്. രണ്ടെണ്ണം വീതം ഓരോ കാലിനടിയിലും ടേപ്പ് കൊണ്ട് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് ഇയാളെ പിടിച്ചത്. സിദ്ദിഖ്, നിയാസ് എന്നീ യാത്രക്കാരെ അറസ്റ്റ് ചെയ്തു.
റൗഫ് കൊണ്ടുവന്നത് 20 ലക്ഷത്തിൽ താഴെ വിലയുള്ള സ്വർണമായതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
നെടുന്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ പി. നാഗേശ്വരറാവു, ഡെപ്യൂട്ടി കമ്മീഷണർ എ. അനിൽകുമാർ, അസിസ്റ്റന്റ് കമ്മീഷണർമാരായ റോയി വർഗീസ്, ഇ.വി. ശിവരാമൻ, ഇൻസ്പെക്ടർമാരായ പ്രശാന്ത് രഞ്ജൻ, പി.കെ. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണവേട്ട നടത്തിയത്.
സ്വര്‍ണക്കടത്ത്: കരിപ്പൂരിൽ യുവാവ് പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂരില്‍ ഏഴുമാസം മുമ്പ് വിദേശ കറന്സിക്കടത്തിന് അറസ്റ്റിലായ യുവാവിനെ സ്വർണക്കടത്തിന് ഡിആര്‍ഐ സംഘം പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ കുന്നും വീട്ടില്‍ അബ്ദുള്‍ റാസിഖ്(27) എന്ന യാത്രക്കാരനെയാണ് 933 ഗ്രാം സ്വര്‍ണവുമായി ഇന്നലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. ഇന്ത്യന്‍വിപണി വില കണക്കാക്കിയാല്‍ സ്വർണത്തിന് 28.68 ലക്ഷം രൂപ ലഭിക്കും.
ഫെബ്രുവരിയില്‍ കരിപ്പൂരില്‍നിന്നു ദുബായിലേക്ക് വിദേശ കറന്സിക്കടത്തിനു ശ്രമിച്ചപ്പോഴാണ് റാസിഖിനെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ റാസിഖ് ദുബായിലേക്കു പോയി. ഇന്നലെ സ്വര്ണവുമായിതിരിച്ചെത്തുകയായിരുന്നു.
ദുബായില്‍ നിന്ന് രാവിലെയുളള ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. ധരിച്ചിരുന്ന ഷൂസിനുളളില്‍ 10 തോലയുടെ എട്ടു സ്വര്‍ണ ബിസ്കറ്റുകളായാണ് ഒളിപ്പിച്ചിരുന്നത്.
റസാഖിനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ആര്‍ക്കു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് അന്വേഷിച്ചു വരികയാണ്.