തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട റോഡ് പണി തടസപ്പെടുത്തുന്നതിൽനിന്നു കരാറുകാർ പിന്മാറണമെന്നു മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു.
ശബരിമല ഉത്സവത്തിനു മുമ്പു തന്നെ റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ നേരത്തേ തന്നെ ഏറ്റെടുത്തു നടത്താറുണ്ട്. അതിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി ഹൈക്കോടതി നിർദേശിച്ച 17 റോഡുകൾ അടക്കം 37 പ്രധാന റോഡുകളിലും മറ്റ് അനുബന്ധ റോഡുകളിലുമായി 140 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. പ്രതികൂല കാലാവസ്ഥയിലും മണ്ഡലകാല ആരംഭത്തിനു മുമ്പുതന്നെ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാനുള്ള ലക്ഷ്യംവച്ചാണ് വകുപ്പ് മന്നോട്ടുപോകുന്നത്.
എന്നാൽ, ചില കരാറുകാർ ജിഎസ്ടിയുടെയും ഖനനത്തിന്റെയും പേരിൽ പ്രക്ഷോഭ രംഗത്താണെന്നു പറഞ്ഞു റോഡ് പണി തടസപ്പെടുത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതു തികച്ചും അപലപനീയമാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനുപകരം പ്രവൃത്തികൾ തടസപ്പെടുത്തുന്നതു ന്യായീകരിക്കാനാകില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് റദ്ദു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ഉത്സവത്തിനു മുമ്പു തന്നെ റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ നേരത്തേ തന്നെ ഏറ്റെടുത്തു നടത്താറുണ്ട്. അതിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി ഹൈക്കോടതി നിർദേശിച്ച 17 റോഡുകൾ അടക്കം 37 പ്രധാന റോഡുകളിലും മറ്റ് അനുബന്ധ റോഡുകളിലുമായി 140 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. പ്രതികൂല കാലാവസ്ഥയിലും മണ്ഡലകാല ആരംഭത്തിനു മുമ്പുതന്നെ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാനുള്ള ലക്ഷ്യംവച്ചാണ് വകുപ്പ് മന്നോട്ടുപോകുന്നത്.
എന്നാൽ, ചില കരാറുകാർ ജിഎസ്ടിയുടെയും ഖനനത്തിന്റെയും പേരിൽ പ്രക്ഷോഭ രംഗത്താണെന്നു പറഞ്ഞു റോഡ് പണി തടസപ്പെടുത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതു തികച്ചും അപലപനീയമാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനുപകരം പ്രവൃത്തികൾ തടസപ്പെടുത്തുന്നതു ന്യായീകരിക്കാനാകില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് റദ്ദു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.