കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാൻ താത്കാലിക ജീവനക്കാർക്കു പകരം പോലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു തൃശൂർ പുത്തൂർ സ്വദേശി കെ.എസ്. സുബോധ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി.
നിർമാല്യം തൊഴാനുള്ള ക്യൂവിലേക്കു താത്കാലിക ജീവനക്കാർ സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതു മൂലം ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താൽ ഇവർ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുമെന്നും ഹർജിയിൽ പറയുന്നു.
ഹർജിക്കാരൻ ഫെബ്രുവരി 22നു രാത്രി ഒന്പതിന് തൊട്ടടുത്ത ദിവസത്തെ നിർമാല്യം തൊഴാൻ ക്യൂവിൽ നിന്നു. രാത്രി ഒന്നോടെ ശരീരശുദ്ധി വരുത്താനായി നിലവിലെ സംവിധാനമനുസരിച്ചു ടോക്കണെടുത്തു പോയി മടങ്ങി വന്നപ്പോൾ താല്കാലിക ജീവനക്കാർ ക്യൂവിൽ നിൽക്കാൻ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്ത തന്നെ തള്ളിത്താഴെയിട്ടെന്നും ഹർജിയിൽ പറയുന്നു.
നിർമാല്യം തൊഴാനുള്ള ക്യൂവിലേക്കു താത്കാലിക ജീവനക്കാർ സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതു മൂലം ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താൽ ഇവർ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുമെന്നും ഹർജിയിൽ പറയുന്നു.
ഹർജിക്കാരൻ ഫെബ്രുവരി 22നു രാത്രി ഒന്പതിന് തൊട്ടടുത്ത ദിവസത്തെ നിർമാല്യം തൊഴാൻ ക്യൂവിൽ നിന്നു. രാത്രി ഒന്നോടെ ശരീരശുദ്ധി വരുത്താനായി നിലവിലെ സംവിധാനമനുസരിച്ചു ടോക്കണെടുത്തു പോയി മടങ്ങി വന്നപ്പോൾ താല്കാലിക ജീവനക്കാർ ക്യൂവിൽ നിൽക്കാൻ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്ത തന്നെ തള്ളിത്താഴെയിട്ടെന്നും ഹർജിയിൽ പറയുന്നു.