തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും ഇന്ധന വിലവർധനയ്ക്കെതിരേയും ഇന്നലെ യുഡിഎഫ് നടത്തിയ ഹർത്താലിൽ അങ്ങിങ്ങ് അക്രമം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾക്കു നേരേ കല്ലെറിഞ്ഞു. ഇന്നലെ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയായിരുന്നു ഹർത്താൽ.
വാഹനങ്ങൾ തടയില്ലെന്നു യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും നേതാക്കളുടെ സാന്നിധ്യത്തിൽ തന്നെ ചില സ്ഥലങ്ങളിൽ അക്രമം നടന്നു. രാവിലെ പതിനൊന്നോടെ ചിലേടത്തു സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ഇതിന്റെ ഭാഗമായി പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷവുമുണ്ടായി.
പോലീസ് സംരക്ഷണത്തിൽ ആദ്യം കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും ഹർത്താൽ പുരോഗമിച്ചതോടെ സർവീസുകൾ പലതും നിർത്തിവയ്ക്കേണ്ടി വന്നു. പോലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടന്നു.
ഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ചില സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾക്കെതിരേ പോലീസ് കേസെടുത്തു.
എറണാകുളം ജില്ലയിൽ ഹർത്താൽ ഭാഗികമായിരുന്നു. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കൊച്ചി മെട്രോ മുടങ്ങാതെ സർവീസ് നടത്തി. പാലാരിവട്ടത്തു കെഎസ്ആർടിസിയുടെ ഗുരുവായൂർ-ആലപ്പുഴ സൂപ്പർ ഫാസ്റ്റിനുനേരേ കല്ലേറുണ്ടായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ലോറിക്കു കല്ലെറിഞ്ഞു. കോലഞ്ചേരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു. തുറന്നു പ്രവർത്തിച്ച ബാങ്ക് ശാഖകളും സർക്കാർ ഓഫീസുകളും കടകളും പലസ്ഥലത്തും ബലംപ്രയോഗിച്ചു അടപ്പിച്ചു.
ഹൈക്കോർട്ട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപിതരായ പ്രവർത്തകർ പോലീസ് വാഹനം തടഞ്ഞു. ഉപരോധത്തിനുശേഷം കാറിൽ മടങ്ങാനൊരുങ്ങിയ കോണ്ഗ്രസ് നേതാക്കളെ പ്രവർത്തകർ വണ്ടിയിൽനിന്നിറക്കിവിട്ട സംഭവവുമുണ്ടായി.
വാഹനങ്ങൾ തടയില്ലെന്നു യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും നേതാക്കളുടെ സാന്നിധ്യത്തിൽ തന്നെ ചില സ്ഥലങ്ങളിൽ അക്രമം നടന്നു. രാവിലെ പതിനൊന്നോടെ ചിലേടത്തു സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ഇതിന്റെ ഭാഗമായി പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷവുമുണ്ടായി.
പോലീസ് സംരക്ഷണത്തിൽ ആദ്യം കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും ഹർത്താൽ പുരോഗമിച്ചതോടെ സർവീസുകൾ പലതും നിർത്തിവയ്ക്കേണ്ടി വന്നു. പോലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടന്നു.
ഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ചില സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾക്കെതിരേ പോലീസ് കേസെടുത്തു.
എറണാകുളം ജില്ലയിൽ ഹർത്താൽ ഭാഗികമായിരുന്നു. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കൊച്ചി മെട്രോ മുടങ്ങാതെ സർവീസ് നടത്തി. പാലാരിവട്ടത്തു കെഎസ്ആർടിസിയുടെ ഗുരുവായൂർ-ആലപ്പുഴ സൂപ്പർ ഫാസ്റ്റിനുനേരേ കല്ലേറുണ്ടായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ലോറിക്കു കല്ലെറിഞ്ഞു. കോലഞ്ചേരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു. തുറന്നു പ്രവർത്തിച്ച ബാങ്ക് ശാഖകളും സർക്കാർ ഓഫീസുകളും കടകളും പലസ്ഥലത്തും ബലംപ്രയോഗിച്ചു അടപ്പിച്ചു.
ഹൈക്കോർട്ട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപിതരായ പ്രവർത്തകർ പോലീസ് വാഹനം തടഞ്ഞു. ഉപരോധത്തിനുശേഷം കാറിൽ മടങ്ങാനൊരുങ്ങിയ കോണ്ഗ്രസ് നേതാക്കളെ പ്രവർത്തകർ വണ്ടിയിൽനിന്നിറക്കിവിട്ട സംഭവവുമുണ്ടായി.