മുഹമ്മ: പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം കഞ്ഞിക്കുഴിയിൽ ഒറ്റയ്ക്കു നടത്താൻ സിപിഐ തീരുമാനം. സിപിഎമ്മുമായി ചേർന്നുള്ള സംയുക്ത വാരാചരണ കമ്മിറ്റിയിൽനിന്നും സിപിഐ ഒഴിവായി.
ലോക്കൽ കമ്മിറ്റി പ്രത്യേക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. സിപിഐ എൽസി സെക്രട്ടറി എം.ഡി. അനിൽകുമാറിന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഭിന്നതയ്ക്കു കാരണം. പ്രശ്നത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ കേസ് നിലവിലുണ്ട്. പിന്നാലെ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരുടെയും വീടുകളും ആക്രമിക്കപ്പെട്ടിരുന്നു.
ഇതിൽ ഒന്നാംപ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. പ്രസന്നനെ രക്തസാക്ഷി വാരാചരണ കമ്മിറ്റി പ്രസിഡന്റാക്കാൻ അനുവദിക്കില്ലെന്നു സിപിഎം നിലപാടെടുത്തതോടെ കഴിഞ്ഞദിവസം ചേർന്ന സംയുക്തയോഗം സിപിഐ ബഹിഷ്കരിക്കുകയായിരുന്നു.
ലോക്കൽ കമ്മിറ്റി പ്രത്യേക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. സിപിഐ എൽസി സെക്രട്ടറി എം.ഡി. അനിൽകുമാറിന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഭിന്നതയ്ക്കു കാരണം. പ്രശ്നത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ കേസ് നിലവിലുണ്ട്. പിന്നാലെ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരുടെയും വീടുകളും ആക്രമിക്കപ്പെട്ടിരുന്നു.
ഇതിൽ ഒന്നാംപ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. പ്രസന്നനെ രക്തസാക്ഷി വാരാചരണ കമ്മിറ്റി പ്രസിഡന്റാക്കാൻ അനുവദിക്കില്ലെന്നു സിപിഎം നിലപാടെടുത്തതോടെ കഴിഞ്ഞദിവസം ചേർന്ന സംയുക്തയോഗം സിപിഐ ബഹിഷ്കരിക്കുകയായിരുന്നു.