കൊച്ചി: സംസ്ഥാനത്ത് ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്. രാഷ്ട്രീയ കൊലക്കേസുകളിൽ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2016 ഒക്ടോബർ 12നു പിണറായിയിൽ ബിജെപി പ്രവർത്തകനായ രഞ്ജിത്ത് കൊല്ലപ്പെട്ട കേസ്, 2017 ജനുവരി 18നു ധർമടം അണ്ടലൂരിൽ ബിജെപി പ്രാദേശിക നേതാവ് സന്തോഷ് കുമാർ കൊല്ലപ്പെട്ട കേസ്, 2016 ജൂലൈ 12നു ബിഎംഎസ് പ്രാദേശിക നേതാവ് സി.കെ. രാമചന്ദ്രൻ കൊല്ലപ്പെട്ട കേസ്, 2016 ഡിസംബർ 28നു പാലക്കാട് കഞ്ചിക്കോട്ട് വിമലയും രാധാകൃഷ്ണനും കൊല്ലപ്പെട്ട കേസ്, ഈവർഷം മേയ് 12നു പയ്യന്നൂരിൽ പാലക്കോട് മുട്ടം പാലത്തിനു സമീപം ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസ്, ഫെബ്രുവരി 18നു കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ബിജെപി പ്രാദേശിക നേതാവും റിട്ട എസ്ഐയുമായ രവീന്ദ്രൻ പിള്ള കൊല ചെയ്യപ്പെട്ട കേസ്, ജൂലൈ 29നു തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കൊല്ലപ്പെട്ട കേസ് എന്നിവ സിബിഐ അന്വേഷിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
ഏഴു കൊലക്കേസുകളിലും ഭരണമുന്നണിയിലെ മുഖ്യകക്ഷിയിൽപെട്ടവരാണു പ്രതികളെന്നു ഹർജി പറയുന്നു. രാഷ്ട്രീയ കൊലപാതക പരന്പര സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണ്.
ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ പ്രതികളായ കേസുകളിൽ അന്വേഷണം ശരിയല്ലാത്തതിനാൽ വിചാരണ വേളയിൽ ഇവരെ വെറുതേ വിടുന്ന സ്ഥിതിയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നു ഹർജി പരിഗണിച്ചേക്കും.
2016 ഒക്ടോബർ 12നു പിണറായിയിൽ ബിജെപി പ്രവർത്തകനായ രഞ്ജിത്ത് കൊല്ലപ്പെട്ട കേസ്, 2017 ജനുവരി 18നു ധർമടം അണ്ടലൂരിൽ ബിജെപി പ്രാദേശിക നേതാവ് സന്തോഷ് കുമാർ കൊല്ലപ്പെട്ട കേസ്, 2016 ജൂലൈ 12നു ബിഎംഎസ് പ്രാദേശിക നേതാവ് സി.കെ. രാമചന്ദ്രൻ കൊല്ലപ്പെട്ട കേസ്, 2016 ഡിസംബർ 28നു പാലക്കാട് കഞ്ചിക്കോട്ട് വിമലയും രാധാകൃഷ്ണനും കൊല്ലപ്പെട്ട കേസ്, ഈവർഷം മേയ് 12നു പയ്യന്നൂരിൽ പാലക്കോട് മുട്ടം പാലത്തിനു സമീപം ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസ്, ഫെബ്രുവരി 18നു കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ബിജെപി പ്രാദേശിക നേതാവും റിട്ട എസ്ഐയുമായ രവീന്ദ്രൻ പിള്ള കൊല ചെയ്യപ്പെട്ട കേസ്, ജൂലൈ 29നു തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കൊല്ലപ്പെട്ട കേസ് എന്നിവ സിബിഐ അന്വേഷിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
ഏഴു കൊലക്കേസുകളിലും ഭരണമുന്നണിയിലെ മുഖ്യകക്ഷിയിൽപെട്ടവരാണു പ്രതികളെന്നു ഹർജി പറയുന്നു. രാഷ്ട്രീയ കൊലപാതക പരന്പര സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണ്.
ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ പ്രതികളായ കേസുകളിൽ അന്വേഷണം ശരിയല്ലാത്തതിനാൽ വിചാരണ വേളയിൽ ഇവരെ വെറുതേ വിടുന്ന സ്ഥിതിയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നു ഹർജി പരിഗണിച്ചേക്കും.