കോട്ടയം: ഇടമലക്കുടിയിലെ ദുരിതങ്ങൾക്കു പരിഹാരമുണ്ടാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിന് ഒരുങ്ങുന്നു. ഇടമലക്കുടിയിലെ വീടുകളുടെ ദയനീയസ്ഥിതി, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, ആശുപത്രികളുടെ അഭാവം, ഉയർന്ന ശിശുമരണ നിരക്ക്, സ്കൂളുടെയും ഹോസ്റ്റലുകളുടെയും അഭാവം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് തേടിയിരുന്നു.
ഇടുക്കി അരീക്കുഴ സ്വദേശി ജോബിഷ് ജോസഫ് തരണിയിൽ 2016 നൽകിയ പരാതിയിൽ കേസ് എടുത്താണ് ഉത്തരവിട്ടത്. ഇടമലക്കുടിയിലെ മുതുവാൻ ഗോത്രവിഭാഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു കെ.ഗോവിന്ദൻ നന്പൂതിരി എന്നയാൾ നൽകിയ പരാതിയും കമ്മീഷന്റെ പരിഗണനയിലുണ്ട്. ചീഫ് സെക്രട്ടറി, ഇടുക്കി ജില്ലാ കളക്ടർ, ഇടുക്കി പോലീസ് ചീഫ്, മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഒാഫീസർ എന്നിവരോടാണ് റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ അധികൃതർക്ക് ഇതു സംബന്ധിച്ച് ഒരു ബോധ്യപ്പെടുത്താനില്ല എന്ന നിഗമനത്തിൽ പരാതിക്കാരൻ സമർപ്പിച്ച വിവരങ്ങൾ കണക്കിലെടുത്തു നടപടിക്ക് ഉത്തരവിടുമെന്നു കമ്മീഷൻ പരാതിക്കാരെ അറിയിച്ചിട്ടുണ്ട്.
ഇടുക്കി അരീക്കുഴ സ്വദേശി ജോബിഷ് ജോസഫ് തരണിയിൽ 2016 നൽകിയ പരാതിയിൽ കേസ് എടുത്താണ് ഉത്തരവിട്ടത്. ഇടമലക്കുടിയിലെ മുതുവാൻ ഗോത്രവിഭാഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു കെ.ഗോവിന്ദൻ നന്പൂതിരി എന്നയാൾ നൽകിയ പരാതിയും കമ്മീഷന്റെ പരിഗണനയിലുണ്ട്. ചീഫ് സെക്രട്ടറി, ഇടുക്കി ജില്ലാ കളക്ടർ, ഇടുക്കി പോലീസ് ചീഫ്, മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഒാഫീസർ എന്നിവരോടാണ് റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ അധികൃതർക്ക് ഇതു സംബന്ധിച്ച് ഒരു ബോധ്യപ്പെടുത്താനില്ല എന്ന നിഗമനത്തിൽ പരാതിക്കാരൻ സമർപ്പിച്ച വിവരങ്ങൾ കണക്കിലെടുത്തു നടപടിക്ക് ഉത്തരവിടുമെന്നു കമ്മീഷൻ പരാതിക്കാരെ അറിയിച്ചിട്ടുണ്ട്.