മലപ്പുറം: വാശിയേറിയ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ കെ.എന്‍.എ. ഖാദര്‍ വിജയിച്ചു.
ആകെ പോള്‍ ചെയ്തതിൽ 65,227 വോട്ട് കെ.എന്‍.എ. ഖാദര്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി. നസീര്‍ 8648 വോട്ടുകളുമായി മൂന്നാംസ്ഥാനത്തെത്തിയപ്പോള് ബിജെപിയുടെ കെ. ജനചന്ദ്രനു 5728 വോട്ടു മാത്രമേ ലഭിച്ചുള്ളു. ആകെ പോള്‍ ചെയ്തതില്‍ 53.14 ശതമാനം വോട്ടാണ് കെ.എന്‍.എ. ഖാദര്‍ സ്വന്തമാക്കിയത്. എല്‍ഡിഎഫ് 34.18 ശതമാനം വോട്ടു നേടി.
നിരീക്ഷണങ്ങളെ ശരിവച്ചായിരുന്നു വേങ്ങരയിലെ ജനവിധി. യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവു സംഭവിച്ചപ്പോള്‍ ഇടതുമുന്നണി പ്രതീക്ഷിച്ച മുന്നേറ്റമാണ് നടത്തിയത്. ബിജെപിക്ക് തിരിച്ചടി നല്‍കിയും എസ്ഡിപിഐക്ക് അപ്രതീക്ഷിത മുന്നേറ്റം സമ്മാനിച്ചുമാണ് വേങ്ങരയിലെ ഫലം പുറത്തു വന്നത്.
കഴിഞ്ഞ വര്‍ഷം പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടുകളുടെ കുറവാണ് ഇത്തവണ ലീഗിനുണ്ടായത്. ലീഗ് വിമതന് കെ. ഹംസയ്ക്ക് 442 വോട്ടു ലഭിച്ചപ്പോള്‍ നോട്ട സ്വന്തമാക്കിയത് 502 വോട്ട്. 2011 ലാണ് വേങ്ങര മണ്ഡലം നിലവില്‍ വന്നത്.
2011 ല്‍ 38,237 വോട്ടും 2016 ല്‍ 38,057 വോട്ടുമായിരുന്നു വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്നു കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 40,529 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
വി. മനോജ്
ആകെ പോള്‍ ചെയ്തതിൽ 65,227 വോട്ട് കെ.എന്‍.എ. ഖാദര്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി. നസീര്‍ 8648 വോട്ടുകളുമായി മൂന്നാംസ്ഥാനത്തെത്തിയപ്പോള് ബിജെപിയുടെ കെ. ജനചന്ദ്രനു 5728 വോട്ടു മാത്രമേ ലഭിച്ചുള്ളു. ആകെ പോള്‍ ചെയ്തതില്‍ 53.14 ശതമാനം വോട്ടാണ് കെ.എന്‍.എ. ഖാദര്‍ സ്വന്തമാക്കിയത്. എല്‍ഡിഎഫ് 34.18 ശതമാനം വോട്ടു നേടി.
നിരീക്ഷണങ്ങളെ ശരിവച്ചായിരുന്നു വേങ്ങരയിലെ ജനവിധി. യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവു സംഭവിച്ചപ്പോള്‍ ഇടതുമുന്നണി പ്രതീക്ഷിച്ച മുന്നേറ്റമാണ് നടത്തിയത്. ബിജെപിക്ക് തിരിച്ചടി നല്‍കിയും എസ്ഡിപിഐക്ക് അപ്രതീക്ഷിത മുന്നേറ്റം സമ്മാനിച്ചുമാണ് വേങ്ങരയിലെ ഫലം പുറത്തു വന്നത്.
കഴിഞ്ഞ വര്‍ഷം പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടുകളുടെ കുറവാണ് ഇത്തവണ ലീഗിനുണ്ടായത്. ലീഗ് വിമതന് കെ. ഹംസയ്ക്ക് 442 വോട്ടു ലഭിച്ചപ്പോള്‍ നോട്ട സ്വന്തമാക്കിയത് 502 വോട്ട്. 2011 ലാണ് വേങ്ങര മണ്ഡലം നിലവില്‍ വന്നത്.
2011 ല്‍ 38,237 വോട്ടും 2016 ല്‍ 38,057 വോട്ടുമായിരുന്നു വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്നു കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 40,529 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
വി. മനോജ്