മൂന്നാർ: മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ രണ്ട് ഓട്ടോ ഡ്രൈവർമാർ ദാരുണമായി വെട്ടേറ്റു മരിച്ചു. എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ.ഡിവിഷൻ സ്വദേശികളായ തന്പിദുരൈയുടെ മകൻ ശരവണൻ (18), ഏബ്രഹാമിന്റെ മകൻ ജോണ്പീറ്റർ (19) എന്നിവരാണു കൊല്ലപ്പെട്ടത്. കേരള തമിഴ്നാട് അതിർത്തിയായ ബോഡിമെട്ടിനടുത്തുള്ള മണപ്പട്ടിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
തമിഴ്നാട്ടിലെ ബോഡിമെട്ടിലേക്ക് ഓട്ടോയിലെ യാത്രയ്ക്കിടയിലായിരുന്നു കൊലപാതകം. ഇവരുടെ വാഹനം ഓട്ടത്തിനു വിളിച്ച തിരുനെൽവേലി സ്വദേശി മണിയാണ് സംഭവത്തിനു പിന്നിലെന്നാണു സൂചന. ഇയാളെ പോലീസ് അന്വേഷിച്ചു വരുന്നു. ശനിയാഴ്ച രാത്രി 8.30 നാണ് ജോണ് പീറ്ററോട് ഓട്ടം വരാൻ ആവശ്യപ്പെട്ടത്.
ഇതേത്തുടർന്ന് സുഹൃത്തായ ശരവണനെയും ജോണ് പീറ്റർ ഒപ്പം കൂട്ടി.
ഞായറാഴ്ച രാവിലെയാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി.
ഇരുവരുടെയും മുഖം ക്രൂരമായി വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. തേനി എസ്പി എസ്.ആർ. ഭാസ്കരന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് പോലീസ് സംഘം സംഭവസ്ഥലം സന്ദർശിക്കുകയും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. തേനി എസ്പിയുടെ നിർദേശ പ്രകാരം ഡിവൈഎസ്പി പ്രഭാകരൻ, എസ്ഐമാരായ വെങ്കിടാചലപതി, ശേഖർ, ഇമ്മാനുവേൽ എന്നിവരടങ്ങുന്ന സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ടവർ കേരളത്തിൽ ഉള്ളവരായതിനാൽ കേരള പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു.
തമിഴ്നാട്ടിലെ ബോഡിമെട്ടിലേക്ക് ഓട്ടോയിലെ യാത്രയ്ക്കിടയിലായിരുന്നു കൊലപാതകം. ഇവരുടെ വാഹനം ഓട്ടത്തിനു വിളിച്ച തിരുനെൽവേലി സ്വദേശി മണിയാണ് സംഭവത്തിനു പിന്നിലെന്നാണു സൂചന. ഇയാളെ പോലീസ് അന്വേഷിച്ചു വരുന്നു. ശനിയാഴ്ച രാത്രി 8.30 നാണ് ജോണ് പീറ്ററോട് ഓട്ടം വരാൻ ആവശ്യപ്പെട്ടത്.
ഇതേത്തുടർന്ന് സുഹൃത്തായ ശരവണനെയും ജോണ് പീറ്റർ ഒപ്പം കൂട്ടി.
ഞായറാഴ്ച രാവിലെയാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി.
ഇരുവരുടെയും മുഖം ക്രൂരമായി വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. തേനി എസ്പി എസ്.ആർ. ഭാസ്കരന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് പോലീസ് സംഘം സംഭവസ്ഥലം സന്ദർശിക്കുകയും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. തേനി എസ്പിയുടെ നിർദേശ പ്രകാരം ഡിവൈഎസ്പി പ്രഭാകരൻ, എസ്ഐമാരായ വെങ്കിടാചലപതി, ശേഖർ, ഇമ്മാനുവേൽ എന്നിവരടങ്ങുന്ന സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ടവർ കേരളത്തിൽ ഉള്ളവരായതിനാൽ കേരള പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു.