കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് ആര്‍എസ്എസ് മണ്ഡലം കാര്യവാഹകിന് വെട്ടേറ്റു. മുഴപ്പിലങ്ങാട് കൂടക്കടവിലെ പുതുക്കവയൽ വീട്ടിൽ രാഘവന്റെ മകൻ മണിക്കുട്ടൻ എന്ന നിധീഷി(32)നാണു വെട്ടേറ്റത്.
തലയ്ക്കും കാലുകൾക്കും കൈകള്‍ക്കും ഗുരുതരമായി മുറിവേറ്റ നിധീഷിനെ തലശേരി ജനറൽ ആശുപത്രിയിലും പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രഥമശുശ്രൂഷയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ മുഴപ്പിലങ്ങാട് ബീച്ചിന് സമീപം സഹോദരനൊപ്പം മീൻപിടിച്ചുകൊണ്ടിരിക്കെ നിധീഷിനെ നാലംഗസംഘം വടിവാളുകൾക്കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അക്രമിസംഘം ഓടിപ്പോയി.
നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് നിധീഷിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ രാത്രി ഏഴോടെയാണ് കോഴിക്കോട്ടേക്കു മാറ്റിയത്.
അക്രമത്തിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ആരോപിച്ചു. സിറ്റി സിഐ പ്രമോദിന്റെ നേതൃത്വത്തിൽ എടക്കാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. എടക്കാട് പോലീസ് ശനിയാഴ്ച വിളിച്ചുചേർത്ത സമാധാനചർച്ചയിൽ നിധീഷ് പങ്കെടുത്തിരുന്നു. സമാധാനയോഗത്തിന്റെ മഷിയുണങ്ങും മുമ്പാണ് യോഗത്തിൽ പങ്കെടുത്ത പ്രതിനിധിക്കുനേരേ ആക്രമണമുണ്ടായത്. സംഭവത്തിൽ ബിജെപി,ആർഎസ്എസ് നേതാക്കൾ പ്രതിഷേധിച്ചു.
തലയ്ക്കും കാലുകൾക്കും കൈകള്‍ക്കും ഗുരുതരമായി മുറിവേറ്റ നിധീഷിനെ തലശേരി ജനറൽ ആശുപത്രിയിലും പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രഥമശുശ്രൂഷയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ മുഴപ്പിലങ്ങാട് ബീച്ചിന് സമീപം സഹോദരനൊപ്പം മീൻപിടിച്ചുകൊണ്ടിരിക്കെ നിധീഷിനെ നാലംഗസംഘം വടിവാളുകൾക്കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അക്രമിസംഘം ഓടിപ്പോയി.
നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് നിധീഷിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ രാത്രി ഏഴോടെയാണ് കോഴിക്കോട്ടേക്കു മാറ്റിയത്.
അക്രമത്തിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ആരോപിച്ചു. സിറ്റി സിഐ പ്രമോദിന്റെ നേതൃത്വത്തിൽ എടക്കാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. എടക്കാട് പോലീസ് ശനിയാഴ്ച വിളിച്ചുചേർത്ത സമാധാനചർച്ചയിൽ നിധീഷ് പങ്കെടുത്തിരുന്നു. സമാധാനയോഗത്തിന്റെ മഷിയുണങ്ങും മുമ്പാണ് യോഗത്തിൽ പങ്കെടുത്ത പ്രതിനിധിക്കുനേരേ ആക്രമണമുണ്ടായത്. സംഭവത്തിൽ ബിജെപി,ആർഎസ്എസ് നേതാക്കൾ പ്രതിഷേധിച്ചു.