മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന ആദ്യനിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നേടിയ ""രാഷ്ട്രീയ നേട്ടം'' ആഘോഷിക്കുകയാണ് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പില്‍ ആരു വിജയിക്കുമെന്നതിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല. എന്നാൽ, രാഷ്ട്രീയ നേട്ടം ആര്ക്കാവുമെന്നതിലായിരുന്നു സംശയം. മുസ്ലിം ലീഗിന്റെ ഉറച്ച ചില പഞ്ചായത്തുകളിൽ ചെറുതായെങ്കിലും കടന്നുകയറിയത് സര്‍ക്കാരിന്റെ ജനസമ്മതിയുടെ അംഗീകാരമായാണ് എല്‍ഡിഎഫ് വിശേഷിപ്പിക്കുന്നത്.
മുസ്ലിം ലീഗിന്റെ 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ 38,057 വോട്ട് ഭൂരിപക്ഷവും 2017ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 40,529 വോട്ട് ഭൂരിപക്ഷവും പിടിച്ചുകെട്ടാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. 2016 തെരഞ്ഞെടുപ്പില്‍ 34,124 വോട്ടു നേടിയ എല്‍ഡിഎഫിന് ഇത്തവണ 41,917 വോട്ട് ലഭിച്ചു. 2016ല്‍ നേടിയതിനേക്കാള്‍ 7793 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ നേടിയത്. ലീഗിന്റെ ഉറച്ച കോട്ടയില്‍ അട്ടിമറി നടത്താമെന്ന് കരുതിയില്ലെങ്കിലും പ്രചാരണത്തിൽ എല്‍ഡിഎഫ് പിന്നിലല്ലായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വേങ്ങരയില്‍ പ്രചാരണത്തിനു ചുക്കാന്‍പിടിച്ചത്. പ്രചാരണത്തിന് സംസ്ഥാനമന്ത്രിമാരെയെല്ലാം രംഗത്തിറക്കുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിന് സഹായകമായിരുന്നെങ്കിലും ഇത്തവണത്തെ റിക്കാര്‍ഡ് പോളിംഗ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിനെ പ്രതീക്ഷിച്ച തരത്തിൽ പിന്തുണച്ചില്ല. സോളാര്കമ്മീഷൻ റിപ്പോർട്ട്, എസ്ഡിപിഐയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചത്, ബിജെപിയുടെ വോട്ടില്‍ ഇടിവുണ്ടായത് എന്നിവയാണ് ഇടതുപക്ഷത്തിന് അനുകൂലമായത്.
തെരഞ്ഞെടുപ്പ് ദിവസംതന്നെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും അപ്രതീക്ഷിതമായ ഈ രാഷ്ട്രീയനീക്കത്തെ പ്രതിരോധിക്കാന്‍ യുഡിഎഫിന് സാഹചര്യം ലഭിക്കാതിരുന്നതും അവസാനനിമിഷം വേങ്ങരയിലെ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചതായി രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതു രാഷ്ട്രീയ തന്ത്രത്തിന്റെ പേരിലായാലും, എൽഡിഎഫിന് വേങ്ങരയിൽ മുമ്പത്തേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചത് തോൽവിയിലും സന്തോഷിക്കാൻ വകനൽ
കുന്നു.
രഞ്ജിത് ജോണ്‍
മുസ്ലിം ലീഗിന്റെ 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ 38,057 വോട്ട് ഭൂരിപക്ഷവും 2017ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 40,529 വോട്ട് ഭൂരിപക്ഷവും പിടിച്ചുകെട്ടാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. 2016 തെരഞ്ഞെടുപ്പില്‍ 34,124 വോട്ടു നേടിയ എല്‍ഡിഎഫിന് ഇത്തവണ 41,917 വോട്ട് ലഭിച്ചു. 2016ല്‍ നേടിയതിനേക്കാള്‍ 7793 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ നേടിയത്. ലീഗിന്റെ ഉറച്ച കോട്ടയില്‍ അട്ടിമറി നടത്താമെന്ന് കരുതിയില്ലെങ്കിലും പ്രചാരണത്തിൽ എല്‍ഡിഎഫ് പിന്നിലല്ലായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വേങ്ങരയില്‍ പ്രചാരണത്തിനു ചുക്കാന്‍പിടിച്ചത്. പ്രചാരണത്തിന് സംസ്ഥാനമന്ത്രിമാരെയെല്ലാം രംഗത്തിറക്കുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിന് സഹായകമായിരുന്നെങ്കിലും ഇത്തവണത്തെ റിക്കാര്‍ഡ് പോളിംഗ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിനെ പ്രതീക്ഷിച്ച തരത്തിൽ പിന്തുണച്ചില്ല. സോളാര്കമ്മീഷൻ റിപ്പോർട്ട്, എസ്ഡിപിഐയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചത്, ബിജെപിയുടെ വോട്ടില്‍ ഇടിവുണ്ടായത് എന്നിവയാണ് ഇടതുപക്ഷത്തിന് അനുകൂലമായത്.
തെരഞ്ഞെടുപ്പ് ദിവസംതന്നെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും അപ്രതീക്ഷിതമായ ഈ രാഷ്ട്രീയനീക്കത്തെ പ്രതിരോധിക്കാന്‍ യുഡിഎഫിന് സാഹചര്യം ലഭിക്കാതിരുന്നതും അവസാനനിമിഷം വേങ്ങരയിലെ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചതായി രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതു രാഷ്ട്രീയ തന്ത്രത്തിന്റെ പേരിലായാലും, എൽഡിഎഫിന് വേങ്ങരയിൽ മുമ്പത്തേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചത് തോൽവിയിലും സന്തോഷിക്കാൻ വകനൽ
കുന്നു.
രഞ്ജിത് ജോണ്‍