മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് നേതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. മണ്ഡലത്തിന്റെ വികസനമാണ് ലക്ഷ്യം. യുഡിഎഫ് പ്രവര്‍ത്തകരുടെയും മണ്ഡലത്തിലെ സാധാരണക്കാരായ വോട്ടര്‍മാരുടെയും പ്രവര്‍ത്തനഫലമാണ് തിളക്കമാർന്ന ഈ വിജയം.
കുപ്രചാരണങ്ങളിലൂടെ വേങ്ങരയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഭൂരിപക്ഷം കുറഞ്ഞതില്‍ ഒട്ടും നിരാശ തോന്നുന്നില്ല. ഇതിലും കുറഞ്ഞ ഭൂരിപക്ഷത്തിലും വര്‍ധിച്ച ഭൂരിപക്ഷത്തിലും മത്സരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇതൊന്നും അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്നും ഖാദര്‍ പറഞ്ഞു.
സോളാര്‍ബോംബ് പൊട്ടിച്ചിട്ടും ഗുണപ്പെട്ടില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സോളാര്‍ അണുബോംബ് പ്രയോഗിച്ചിട്ടും യുഡിഎഫിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു വേങ്ങര തെളിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വോട്ടെടുപ്പ് ദിനത്തില്‍ സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയില്‍ ഇടതുപക്ഷത്തിനു വിജയിക്കാനായില്ല.
ഭൂരിപക്ഷം കുറഞ്ഞെന്നു പറഞ്ഞാണിപ്പോള്‍ എല്‍ഡിഎഫ് ആശ്വസിക്കുന്നത്. ഭൂരിപക്ഷം ഓരോ കാലത്തും വ്യത്യസ്തമായിരിക്കും. ഇടതുപക്ഷം അധികാരമടക്കം സര്‍വസന്നാഹങ്ങളും ഉപയോഗിച്ചു യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും നടക്കില്ലെന്ന് തെളിഞ്ഞു. യുഡിഎഫിന്റെ നില ഇവിടെ ഭദ്രമാണ്. ഇതിനിടെ എസ്ഡിപിഐ, ബിജെപി എന്നീ പാര്‍ട്ടികള്‍ക്കു യുഡിഎഫിന്റെ വോട്ടുകള്‍ പോയെന്നാണ് ചിലര്‍ പറയുന്നത്. എസ്ഡിപിഐക്ക് താന്‍ മത്സരിച്ചപ്പോള്‍ 9000 വോട്ടുകള്‍ ലഭിച്ചിരുന്നു എന്നാൽ, ഇക്കുറി അത്രയില്ലെന്നു മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിളക്കമാർന്ന വിജയം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: വേങ്ങരയില്‍ തിളക്കമാര്‍ന്ന വിജയമാണ് മുസ്ലിംലീഗ് കൈവരിച്ചിരിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. എല്ലാ അധികാരങ്ങളും ഉപയോഗിച്ചിട്ടും യുഡിഎഫിനെ തളയ്ക്കാനായില്ല. ഇതിനു പുറമെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.
വേങ്ങരയിലെ വോട്ടര്‍മാര്‍ അതെല്ലാം തള്ളിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളാണ് യുഡിഎഫ് ജനങ്ങള്‍ക്കു മുമ്പാകെ തുറന്നുകാട്ടിയത്. എസ്ഡിപിഐയ്ക്കു വോട്ടു വര്‍ധിച്ചില്ലേ എന്ന ചോദ്യത്തോടു എസ്ഡിപിഐക്ക് അവിടെ മുമ്പത്തേക്കാള്‍ വോട്ടു കുറഞ്ഞിട്ടുണ്ടെന്നായിരുന്നു തങ്ങളുടെ മറുപടി.
കുപ്രചാരണങ്ങളിലൂടെ വേങ്ങരയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഭൂരിപക്ഷം കുറഞ്ഞതില്‍ ഒട്ടും നിരാശ തോന്നുന്നില്ല. ഇതിലും കുറഞ്ഞ ഭൂരിപക്ഷത്തിലും വര്‍ധിച്ച ഭൂരിപക്ഷത്തിലും മത്സരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇതൊന്നും അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്നും ഖാദര്‍ പറഞ്ഞു.
സോളാര്‍ബോംബ് പൊട്ടിച്ചിട്ടും ഗുണപ്പെട്ടില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സോളാര്‍ അണുബോംബ് പ്രയോഗിച്ചിട്ടും യുഡിഎഫിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു വേങ്ങര തെളിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വോട്ടെടുപ്പ് ദിനത്തില്‍ സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയില്‍ ഇടതുപക്ഷത്തിനു വിജയിക്കാനായില്ല.
ഭൂരിപക്ഷം കുറഞ്ഞെന്നു പറഞ്ഞാണിപ്പോള്‍ എല്‍ഡിഎഫ് ആശ്വസിക്കുന്നത്. ഭൂരിപക്ഷം ഓരോ കാലത്തും വ്യത്യസ്തമായിരിക്കും. ഇടതുപക്ഷം അധികാരമടക്കം സര്‍വസന്നാഹങ്ങളും ഉപയോഗിച്ചു യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും നടക്കില്ലെന്ന് തെളിഞ്ഞു. യുഡിഎഫിന്റെ നില ഇവിടെ ഭദ്രമാണ്. ഇതിനിടെ എസ്ഡിപിഐ, ബിജെപി എന്നീ പാര്‍ട്ടികള്‍ക്കു യുഡിഎഫിന്റെ വോട്ടുകള്‍ പോയെന്നാണ് ചിലര്‍ പറയുന്നത്. എസ്ഡിപിഐക്ക് താന്‍ മത്സരിച്ചപ്പോള്‍ 9000 വോട്ടുകള്‍ ലഭിച്ചിരുന്നു എന്നാൽ, ഇക്കുറി അത്രയില്ലെന്നു മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിളക്കമാർന്ന വിജയം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: വേങ്ങരയില്‍ തിളക്കമാര്‍ന്ന വിജയമാണ് മുസ്ലിംലീഗ് കൈവരിച്ചിരിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. എല്ലാ അധികാരങ്ങളും ഉപയോഗിച്ചിട്ടും യുഡിഎഫിനെ തളയ്ക്കാനായില്ല. ഇതിനു പുറമെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.
വേങ്ങരയിലെ വോട്ടര്‍മാര്‍ അതെല്ലാം തള്ളിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളാണ് യുഡിഎഫ് ജനങ്ങള്‍ക്കു മുമ്പാകെ തുറന്നുകാട്ടിയത്. എസ്ഡിപിഐയ്ക്കു വോട്ടു വര്‍ധിച്ചില്ലേ എന്ന ചോദ്യത്തോടു എസ്ഡിപിഐക്ക് അവിടെ മുമ്പത്തേക്കാള്‍ വോട്ടു കുറഞ്ഞിട്ടുണ്ടെന്നായിരുന്നു തങ്ങളുടെ മറുപടി.